scorecardresearch

റഷ്യ- യുക്രെയ്‌ൻ യുദ്ധം, സ്വതന്ത്ര വ്യാപാര കരാർ; പ്രധാനമന്ത്രി മോദിയുമായി ചർച്ച നടത്തി യൂറോപ്യൻ നേതാക്കൾ

യുക്രൈൻ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ഉൾപ്പെടെ, പ്രാദേശിക- ആഗോള വിഷയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും നേതാക്കൾ പങ്കുവെച്ചു

യുക്രൈൻ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ഉൾപ്പെടെ, പ്രാദേശിക- ആഗോള വിഷയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും നേതാക്കൾ പങ്കുവെച്ചു

author-image
WebDesk
New Update
Narendra Modi and President of the European Commission Ursula von der Leyen

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നും (ഫയൽ ഫൊട്ടോ)

ഡൽഹി: റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ, ഇന്ത്യ-യൂറോപ്യൻ യൂണിയൻ  സ്വതന്ത്ര വ്യാപാര കരാർ തുടങ്ങിയ വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യൻ യൂണിയൻ നേതാക്കളും ചർച്ച നടത്തി. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ചു.

Advertisment

യുക്രൈൻ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ഉൾപ്പെടെ, പ്രാദേശിക- ആഗോള വിഷയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും നേതാക്കൾ പങ്കുവെച്ചു. സംഘർഷത്തിന് സമാധാനപരമായ പരിഹാരം കാണുന്നതിനും എത്രയും വേഗം സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും ഇന്ത്യയുടെ തുടർച്ചയായ പിന്തുണ പ്രധാനമന്ത്രി മോദി ആവർത്തിച്ചു.

വ്യാപാരം, സാങ്കേതികവിദ്യ, നിക്ഷേപം, നൂതനാശയം, സുസ്ഥിരത, പ്രതിരോധം, സുരക്ഷ, വിതരണ ശൃംഖലയുടെ പ്രതിരോധശേഷി തുടങ്ങിയ പ്രധാന മേഖലകളിലെ ഉഭയകക്ഷി ബന്ധങ്ങളിൽ ഉണ്ടായ പുരോഗതിയെ നേതാക്കൾ സ്വാഗതം ചെയ്തു. കൂടാതെ, ഇന്ത്യ-യൂറോപ്യൻ യൂണിയൻ  സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും ഐഎംഇഇസി ഇടനാഴി നടപ്പിലാക്കുന്നതിനുമുള്ള പൊതുവായ പ്രതിബദ്ധത നേതാക്കൾ ആവർത്തിച്ചുറപ്പിച്ചു. 

Also Read: ജി.എസ്.ടി പരിഷ്‌കാരം രാജ്യത്തെ സ്വയം പര്യാപ്തമാക്കും; അഭിനന്ദിച്ച് നരേന്ദ്രമോദി

Advertisment

ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശിച്ച യൂറോപ്യൻ യൂണിയൻ കോളേജ് ഓഫ് കമ്മീഷണേഴ്‌സിന്റെ ചരിത്രപരമായ സന്ദർശനത്തിന്റെ അടിസ്ഥാനത്തിൽ, ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടി ഇന്ത്യയിൽ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു. ഇതിനായി പ്രധാനമന്ത്രി മോദി ഇരു നേതാക്കളെയും ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ശനിയാഴ്ച കോപൻഹേഗനിൽ നടക്കാനിരിക്കെയാണ് മോദിയുമായുള്ള ചർച്ച. അതേസമയം, എത്രയും വേഗം സംഘർഷം അവസാനിപ്പിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഇന്ത്യ പൂർണ്ണ പിന്തുണ നൽകുന്നുവെന്ന്, യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹയുമായി സംസാരിച്ച ശേഷം ഇന്ത്യയുടെ  വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എക്സിൽ കുറിച്ചു.

Also Read:പശ്ചിമബംഗാൾ നിയമസഭയിൽ നാടകീയ രംഗങ്ങൾ; ബിജെപി-തൃണമൂൽ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ

"യുക്രെയ്ൻ-ഇന്ത്യ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ഉണ്ടാക്കിയ കരാറുകൾ കൂടുതൽ ശക്തമായി നടപ്പിലാക്കുന്നതിനെക്കുറിച്ച് പ്രസിഡന്റ് വോലോഡിമർ സെലെൻസ്‌കിയും പ്രധാനമന്ത്രി മോദിയും ജയ്ശങ്കറുമായി സംസാരിച്ചതായി യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ പറഞ്ഞു.

യുദ്ധവുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യത്തെക്കുറിച്ചും നീതിയുക്തമായ സമാധാനം കൈവരിക്കാനുള്ള യുക്രെയ്‌നിന്റെ ശ്രമങ്ങളെക്കുറിച്ചും ഇന്ത്യയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ശത്രുത പൂർണ്ണമായി അവസാനിപ്പിക്കുന്നതിനും അന്താരാഷ്ട്ര സമാധാന ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിൽ ഇന്ത്യയുടെ ആധികാരിക ശബ്ദത്തിലും സജീവമായ പങ്കിലും ഞങ്ങൾ ആശ്രയിക്കുന്നുവെന്നും അദ്ദേഗം കൂട്ടിച്ചേർത്തു.

Read More: അസ്വീകാര്യം; യുക്രെയ്‌നിലെ യൂറോപ്യൻ സൈനിക വിന്യാസത്തിനെതിരെ റഷ്യ

European Union pm modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: