/indian-express-malayalam/media/media_files/rs2qEs4SebIzutoH7d21.jpg)
എക്സ്പ്രസ് ഫയൽ ഫൊട്ടോ
ഡൽഹി: ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ യോഗ്യരായ വനിതാ ഉദ്യോഗസ്ഥർക്ക് സ്ഥിരം കമ്മീഷൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രാം കോടതി. ചീഫ് ജസ്റ്റിസ് (സിജെഐ) ഡി വൈ ചന്ദ്രചൂഡാണ് ഒരു മേഖലയിലും സ്ത്രീകളെ ഒഴിവാക്കാനാവില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ലെങ്കിൽ കോടതി വേണ്ട നടപടിയെടുക്കുമെന്നും കോടതി വ്യക്തമാക്കി.
“2024-ൽ ഈ പ്രവർത്തനങ്ങളും മറ്റുള്ള വാദങ്ങളും നിലനിൽക്കില്ല. സ്ത്രീകളെ ഒഴിവാക്കാനാവില്ല. നിങ്ങൾ അത് ചെയ്തില്ലെങ്കിൽ ഞങ്ങൾ അത് ചെയ്യും. അതിനാൽ അത് നോക്കൂ, ”സിജെഐ പറഞ്ഞു.
സേനയിലെ യോഗ്യരായ വനിതാ ഷോർട്ട് സർവീസ് കമ്മീഷൻ ഓഫീസർമാർക്ക് സ്ഥിരം കമ്മീഷൻ നൽകണമെന്ന് ആവശ്യപ്പെട്ട് കോസ്റ്റ് ഗാർഡിലെ വനിതാ ഓഫീസർ പ്രിയങ്ക ത്യാഗിയുടെ സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് പരിഗണിച്ചത്. സ്ഥിരം കമ്മീഷനുകൾ അനുവദിക്കുന്നതിൽ ചില പ്രാവർത്തിക ബുദ്ധിമുട്ടുകളുണ്ടെന്ന് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയുടെ സബ്മിഷനുകൾ പരിഗണിച്ച ബെഞ്ചിൽ ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരും ഉണ്ടായിരുന്നു.
പ്രശ്‌നങ്ങൾ പരിശോധിക്കാൻ ഐസിജി ഒരു ബോർഡ് രൂപീകരിച്ചിട്ടുണ്ടെന്ന അറ്റോർണി ജനറലിന്റെ പ്രസ്താവനയ്ക്ക് സ്ത്രീകൾ നിർബന്ധമായും ബോർഡിൽ ഉണ്ടായിരിക്കണമെന്നാണ് കോടതി മറുപടി നൽകിയത്. സ്ത്രീകളോട് നീതിപൂർവ്വം പെരുമാറുന്ന നയം നാവികസേന കൊണ്ടുവരണമെന്ന് ബെഞ്ച് നേരത്തെ പറഞ്ഞിരുന്നു. ഹർജിയിൽ വാദം കേൾക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.
"നിങ്ങൾ 'നാരി ശക്തി' (സ്ത്രീ ശക്തി)യെക്കുറിച്ച് പറയുന്നു. ഇപ്പോൾ അത് ഇവിടെ കാണിക്കൂ. ഈ വിഷയത്തിൽ നിങ്ങൾ കടലിന്റെ ആഴത്തിലാണ്. സ്ത്രീകളെ നീതിപൂർവ്വം പരിഗണിക്കുന്ന ഒരു നയം നിങ്ങൾ കൊണ്ടുവരണം,” കഴിഞ്ഞയാഴ്ച മുമ്പത്തെ ഹിയറിംഗിൽ ബെഞ്ച് നിരീക്ഷിച്ചിരുന്നു.
കരസേന, വ്യോമസേന, നാവികസേന എന്നീ മൂന്ന് സായുധ സേനകളിലെ വനിതാ ഉദ്യോഗസ്ഥർക്ക് സ്ഥിരം കമ്മീഷൻ അനുവദിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയുടെ വിധികൾ ഉണ്ടായിട്ടും കേന്ദ്രം ഇപ്പോഴും "പുരുഷാധിപത്യ സമീപനം" സ്വീകരിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചിരുന്നു.
“നിങ്ങൾ എന്തിനാണ് ഇത്ര പുരുഷാധിപത്യം കാണിക്കുന്നത്? കോസ്റ്റ് ഗാർഡിലെ സ്ത്രീകളുടെ മുഖം കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല,” നേരത്തെ ഐസിജിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ വിക്രംജിത് ബാനർജിയോട് ബെഞ്ച് ചോദിച്ചിരുന്നു. ഇന്ത്യൻ നാവികസേനയായിരിക്കെ എന്തുകൊണ്ടാണ് ഐസിജി സ്ത്രീകൾക്ക് സ്ഥിരം കമ്മീഷനുകൾ അനുവദിക്കാത്തതെന്നും കോടതി ചോദിച്ചു. വിഷയത്തിൽ ലിംഗ-നിഷ്പക്ഷ നയം കൊണ്ടുവരണമെന്നും ബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.