scorecardresearch

താൻ ഇനി എന്നും ബിജെപി സഖ്യത്തിനൊപ്പം; നിതീഷ് കുമാർ

തന്റെ മടങ്ങിവരവ് ശാശ്വതമാണെന്നും ഇനി എന്നേക്കുമായി താൻ ബിജെപിയുമായി ചേർന്നാകും പ്രവർത്തിക്കുക എന്നും നിതീഷ്

തന്റെ മടങ്ങിവരവ് ശാശ്വതമാണെന്നും ഇനി എന്നേക്കുമായി താൻ ബിജെപിയുമായി ചേർന്നാകും പ്രവർത്തിക്കുക എന്നും നിതീഷ്

author-image
WebDesk
New Update
pm modi, nitish kumar, modi nitish kumar rally, modi gandhi maidan rally, modi patna rally, nitish kumar patna rally, modi on balakot airstrike, patna news, iemalayalam, ഐ ഇ മലയാളം, today news, ഇന്നത്തെ വാർത്ത news india, latest news, breaking news, ബ്രേക്കിങ്ങ് ന്യൂസ്, india news live, india news today, national news, ദേശീയ വാർത്ത, national news today, national news headlines, പ്രധാന വാർത്തകൾ, latest national news, വാർത്തകൾ, national news india, വാർത്ത ന്യൂസ്, today national news, breaking news india, union government, central government, state government

ഫയൽ ചിത്രം

എൻ ഡി എ മുന്നണിക്കൊപ്പം വീണ്ടും കൈകോർത്തതിന് ശേഷം പ്രതികരണവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. എൻ ഡി എ സഖ്യത്തിലേക്കുള്ള തന്റെ മടങ്ങിവരവ് ശാശ്വതമാണെന്നും ഇനി എന്നേക്കുമായി താൻ ബിജെപിയുമായി ചേർന്നാകും പ്രവർത്തിക്കുക എന്നും നിതീഷ് വ്യക്തമാക്കി. ഒരു പതിറ്റാണ്ടിനിടെ രണ്ടുതവണ രാജിവച്ച സഖ്യമായ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയിലേക്ക് മടങ്ങി വന്ന് ഒരു മാസത്തിനുള്ളിലാണ് നിതീഷിന്റെ ഇക്കാര്യത്തിലെ പ്രതികരണം.  

Advertisment

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ എന്നിവരുൾപ്പെടെയുള്ളവരുമായി നിതീഷ് കൂടിക്കാഴ്ച്ച നടത്തി. മുന്നണി പ്രവേശനത്തിന് ശേഷമുള്ള നിതീഷിന്റെ ആദ്യ കൂടിക്കാഴ്ച്ചയായിരുന്നു ഇത്. ഡൽഹിയിൽ നിന്ന് മടങ്ങിയ ശേഷം പട്‌നയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ജെഡിയു അധ്യക്ഷന്റെ മുന്നണി സംബന്ധിച്ച പ്രതികരണം. 

“ഞാൻ ഉൾപ്പെട്ടിരിക്കുന്ന സഖ്യത്തിലേക്ക് ഞാൻ തിരിച്ചെത്തി, അതിൽ നിന്ന് ഞാൻ കുറച്ചുകാലമായി വിട്ടുനിന്നു. ഇപ്പോൾ ഞാൻ എന്നെന്നേക്കുമായി ഇവിടെയായിരിക്കാൻ പോകുന്നു. ഞങ്ങളുടെ ബന്ധം ശാശ്വതമായിരിക്കും," കുമാർ അവകാശപ്പെട്ടു, അന്തരിച്ച ജോർജ് ഫെർണാണ്ടസിന്റെ നേതൃത്വത്തിലുള്ള സമതാ പാർട്ടിയിൽ ആയിരുന്ന നിതീഷ് 1996 മുതൽ ബിജെപി സഖ്യകക്ഷിയാണ് എന്നത് ശ്രദ്ധേയമാണ്. 2013-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയുടെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തിൽ പ്രതിഷേധിച്ച് എൻ.ഡി.എ വിട്ടതാണ് ബി.ജെ.പിയുമായുള്ള അദ്ദേഹത്തിന്റെ ആദ്യ വേർപിരിയൽ. എന്നാൽ 2017-ൽ  ബിജെപിയുമായി വീണ്ടും സഖ്യമുണ്ടാക്കിയ നിതീഷ് അഞ്ച് വർഷത്തിന് ശേഷം, ജെഡിയുവിനെ ദുർബലപ്പെടുത്താൻ പാർട്ടി ശ്രമിക്കുന്നുവെന്നാരോപിച്ച് മുന്നണി വിട്ടു. 

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയിൽ ബിഹാറിനായി എന്തെങ്കിലും വാഗ്ദാനങ്ങൾ ലഭിച്ചോ എന്ന ചോദ്യത്തിന്, “ഞാൻ 2005 മുതൽ ബീഹാറിന്റെ പുരോഗതിക്കായി പ്രവർത്തിക്കുന്നു. ആശങ്കപ്പെടേണ്ട കാര്യമില്ല. എല്ലാം ചർച്ച ചെയ്തു." എന്നതായിരുന്നു നിതീഷിന്റെ മറുപടി. 

Advertisment

ബിഹാർ സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച് ചോദ്യത്തിനും നിതീഷ് മറുപടി നൽകി. “ഇതിൽ വിഷമിക്കേണ്ട കാര്യമില്ല. എന്റെ പാർട്ടിക്കുള്ളിലും ഞങ്ങളുടെ സഖ്യകക്ഷികളുമായും എല്ലാം ചർച്ച ചെയ്തിട്ടുണ്ട്. ഡൽഹി പര്യടനത്തിൽ കുമാറിനെ അനുഗമിച്ച ജെഡിയു ദേശീയ ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ സഞ്ജയ് കുമാർ ഝാ, "ഇതൊരു നമ്പർ ഗെയിമാണ്" എന്ന് പരിഹസിച്ചു. 243 അംഗ നിയമസഭയിൽ, മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയുടെ നാല് എംഎൽഎമാരും ഒരു സ്വതന്ത്രനും ഉൾപ്പെടുന്ന എൻഡിഎയ്ക്ക് 128 എംഎൽഎമാരാണുള്ളത്.

Read More

Narendra Modi Nitish Kumar Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: