/indian-express-malayalam/media/media_files/bYmNlebJiHHCyizX6BJf.jpg)
ചിത്രം: എക്സ്
ഹത്രാസ്: ഉത്തർപ്രദേശിലെ ഹത്രാസിൽ പ്രാർത്ഥനാ യോഗത്തിനിടെ ഉണ്ടായ അപകടത്തിൽ, 121 പേർ മരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) റിപ്പോർട്ട് സമർപ്പിച്ചു. ദുരന്തത്തെ തുടർന്ന് ആറ് ഉദ്യോഗസ്ഥരെ ഉത്തർപ്രദേശ് സർക്കാർ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സംഭവത്തിൽ ശക്തമായ അന്വേഷണം ശുപാർശ ചെയ്ത സാഹചര്യത്തിൽ ഗൂഢാലോചന​ ഉൾപ്പെടെയുള്ള വശങ്ങൾ പരിഗണിച്ചാണ് എസ്ഐടി റിപ്പോർട്ട്. "അന്വേഷണത്തിൻ്റെയും ഇതുവരെ സ്വീകരിച്ച നടപടികളുടെയും അടിസ്ഥാനത്തിൽ, സംഭവത്തിന് പിന്നിൽ ഗൂഢാലോചനയ്ക്കുള്ള സാധ്യതയുണ്ടോ എന്നകാര്യം അന്വേഷണ സമിതി തള്ളിക്കളഞ്ഞിട്ടില്ല. പരിപാടി നടത്തിയ സംഘാടകർ, തഹസിൽദാർ, പൊലീസ്, ഭരണകൂടം എന്നിവർ കുറ്റക്കാരാണെന്ന് അന്വേഷണ സമിതി കണ്ടെത്തിയിട്ടുണ്ട്," ഉദ്യോഗസ്ഥർ പറഞ്ഞു.
ദൃക്‌സാക്ഷികളുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിൽ അപകടത്തിൻ്റെ പ്രാഥമിക ഉത്തരവാദിത്തം സംഘാടകർക്കാണെന്നും എസ്ഐടി ആരോപിച്ചു. എന്നാൽ റിപ്പോർട്ടിൽ എവിടെയും, പരിപാടിക്ക് നേതൃത്വം നൽകിയ ആൾദൈവം ഭോലെ ബാബ എന്ന സുരാജ് പാലിന്റെ പേര് പരാമർശിച്ചിട്ടില്ല.
ഉപജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാർ, പൊലീസ് സർക്കിൾ ഓഫീസർ ആനന്ദ് കുമാർ, സ്റ്റേഷൻ ഓഫീസർ ആശിഷ് കുമാർ, തഹസിൽദാർ സുശീൽ കുമാർ, ഇൻചാർജ് മന്‌വീർ സിങ്, ഇൻചാർജ് ബ്രിജേഷ് പാണ്ഡെ എന്നിവരെയാണ് സംഭവത്തിൽ സസ്പെൻഡ് ചെയ്തിരിക്കുന്നത്. സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥർ പരിപാടി ഗൗരവമായി എടുത്തില്ലെന്നും മുതിർന്ന ഉദ്യോഗസ്ഥരെ വിവരം അറിയിച്ചില്ലെന്നും എസ്ഐടി പറഞ്ഞു.
80,000 ആളുകൾ ഒത്തുചേരുന്നതിനാണ് സംഘാടകർ അനുമതി തേടിയത്. എന്നാൽ, രണ്ടര ലക്ഷത്തോളം പേര് പരിപാടിയിൽ പങ്കെടുത്തു. വ്യാജരേഖകൾ ഉപയോഗിച്ച് അനുമതി തേടുകയാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് എഫ്ഐആറിൽ പറയുന്നത്. അതേസമയം, എഫ്ഐആറിലും ആത്മീയ പ്രഭാഷകൻ ഭോലെ ബാബയുടെ പേരുണ്ടായിരുന്നില്ല.
നാരായണ സാക്കർ വിശ്വ ഹരി അഥവാ ഭോലെ ബാബ ഉന്നത സ്വാധീനമുള്ള ആത്മീയ പ്രഭാഷകനാണ്. 'നരേൻ സാകർ ഹരി' എന്നും അനുയായികൾ വിളിക്കുന്നു. ഭോലെ ബാബ എന്ന പേര് സ്വീകരിക്കുന്നതിനു മുൻപ് യുപി പൊലീസിലെ കോൺസ്റ്റബിളായിരുന്നു. സൂരജ് പാൽ സിങ് എന്നതാണ് യഥാർത്ഥ പേര്. 58 വയസുള്ള ഭോലെ ബാബ യുപിയിലെ കാസഗഞ്ച് ജില്ലയിലെ ബഹാദൂർ നഗർ സ്വദേശിയാണ്.
പ്രാർത്ഥനയ്ക്കുശേഷം ഭോലെ ബാബയെ കാണാന്‍ ആളുകള്‍ തിരക്കുകൂട്ടിയതും അദ്ദേഹത്തിന്റെ കാല്‍പ്പാദത്തിനരികില്‍നിന്ന് മണ്ണ് ശേഖരിക്കാന്‍ ശ്രമിച്ചതുമാണ് തിക്കും തിരക്കുമുണ്ടാക്കിയത്.
Read More
- പ്രധാനമന്ത്രിയുടെ മോസ്കോ സന്ദർശനം; ഇന്ത്യ-റഷ്യ ബന്ധത്തിൽ ആശങ്ക ഉയർത്തി അമേരിക്ക
- കത്വ ഭീകരാക്രമണം: വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി
- ‘വന്നത് സഹോദരനായി, സാധ്യമായതെല്ലാം ചെയ്യും’; മണിപ്പൂർ സന്ദർശനത്തിൽ രാഹുൽ ഗാന്ധി
- 'ചോദ്യ പേപ്പർ ചോർന്നത് തന്നെ'; നീറ്റ് പരീക്ഷാ വിവാദത്തിൽ സുപ്രീം കോടതി
- ആന്ധ്രാ സിമൻ്റ് ഫാക്ടറി അപകടം; ചൂട് പദാർത്ഥം ദേഹത്ത് വീണ് 15 പേർക്ക് പരുക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us