scorecardresearch

വ്യാപാര നയതന്ത്രം: ചൈനയുടെ ഇറക്കുമതി നിയന്ത്രിക്കാനായി തീരുവകൾ ഉയർത്താനുള്ള കേന്ദ്ര നീക്കത്തിന് പിന്നിലെ അപകടങ്ങൾ

നയതന്ത്ര ഉപകരണമായി നികുതി നിരക്കുകൾ ഉപയോഗിക്കുന്നതിൽ സർക്കാരിനുള്ളിലെ ഒരു വിഭാഗം കൂടുതൽ സൂക്ഷ്മമായ സമീപനം വേണമെന്ന ആവശ്യക്കാരാണ്. പരാജയപ്പെട്ടാൽ ഇന്ത്യയുടെ ഉൽപ്പാദന കേന്ദ്രീകൃത ഊന്നൽ നേട്ടങ്ങൾ പാഴാകാൻ സാധ്യതയുണ്ടെന്നാണ് അവർ പറയുന്നത്.

നയതന്ത്ര ഉപകരണമായി നികുതി നിരക്കുകൾ ഉപയോഗിക്കുന്നതിൽ സർക്കാരിനുള്ളിലെ ഒരു വിഭാഗം കൂടുതൽ സൂക്ഷ്മമായ സമീപനം വേണമെന്ന ആവശ്യക്കാരാണ്. പരാജയപ്പെട്ടാൽ ഇന്ത്യയുടെ ഉൽപ്പാദന കേന്ദ്രീകൃത ഊന്നൽ നേട്ടങ്ങൾ പാഴാകാൻ സാധ്യതയുണ്ടെന്നാണ് അവർ പറയുന്നത്.

author-image
Anil Sasi
New Update
India | chinese product | import tariif hike

ഫയൽ ചിത്രം

ഡൽഹി: ചൈനീസ് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തടയാൻ ലക്ഷ്യമിട്ട് കസ്റ്റംസ് തീരുവ ക്രമാനുഗതമായി വർധിപ്പിക്കാനുള്ള കേന്ദ്രത്തിൻ്റെ നീക്കങ്ങൾക്ക് പിന്നിൽ അപകടങ്ങൾ ഒളിഞ്ഞിരിക്കുന്നതായി ഒന്നിലധികം സർക്കാർ വകുപ്പുകൾ. നയതന്ത്ര ഉപകരണമായി നികുതി നിരക്കുകൾ ഉപയോഗിക്കുന്നതിൽ സർക്കാരിനുള്ളിലെ ഒരു വിഭാഗം കൂടുതൽ സൂക്ഷ്മമായ സമീപനം വേണമെന്ന അഭിപ്രായക്കാരാണ്. പരാജയപ്പെട്ടാൽ പ്രൊഡക്ട് ലിങ്ക്ഡ് ഇൻസെൻ്റീവ് (പി.എൽ.ഐ) പോലുള്ള പദ്ധതികൾ ഉൾപ്പെടുന്ന ഇന്ത്യയുടെ ഉൽപ്പാദന കേന്ദ്രീകൃത ഊന്നൽ നേട്ടങ്ങൾ പാഴാകാൻ സാധ്യതയുണ്ടെന്നാണ് അവർ അഭിപ്രായപ്പെടുന്നത്.

Advertisment

ഇലക്ട്രോണിക്സ്, ഫാർമസ്യൂട്ടിക്കൽസ്, തുണിത്തരങ്ങൾ, തുകൽ തുടങ്ങിയ ഇന്ത്യയിലെ ആഭ്യന്തര വ്യവസായത്തിനായുള്ള ചരക്കുകൾ മാത്രമല്ല, ചൈനയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന മൂലധന ചരക്കുകളും ഉൾപ്പെടെ ഇന്ത്യയുടെ ആഭ്യന്തര ഇറക്കുമതിയുടെ 14 ശതമാനവും ചൈനയിൽ നിന്നാണ് എന്നത് കാണാതെ പോകാനാവില്ല. എട്ട് വർഷം മുമ്പ് 2014ൽ 13 ശതമാനമായിരുന്ന ഇന്ത്യയിലെ ശരാശരി താരിഫുകൾ, 2022 ആയപ്പോഴേക്കും 18.1 ശതമാനമായി ഉയർന്നതും വിയറ്റ്‌നാം, തായ്‌ലൻഡ്, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയെ പിന്നിലാക്കിയിട്ടുണ്ട്

വാസ്തവത്തിൽ, മന്ത്രാലയങ്ങളിൽ നിന്നുള്ള പ്രതിഷേധങ്ങളിൽ ഭൂരിഭാഗവും, ഉയർന്ന താരിഫുകൾ ഒരു സംരക്ഷണവാദ ഉപകരണമായി ഉപയോഗിക്കുന്നതിൻ്റെ ദോഷകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് വ്യവസായ മുന്നറിയിപ്പ് നൽകുന്നവയാണ്. 2020 മുതൽ ഗാൽവാൻ അതിർത്തി സംഘർഷത്തെത്തുടർന്ന് കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും വ്യാപിച്ച ചൈനീസ് ഇറക്കുമതി ലക്ഷ്യമിട്ടുള്ള ഉപരോധം, ഇപ്പോൾ ഇലക്ട്രോണിക്സ്, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകളെ ബാധിക്കുന്നതായും കാണുന്നുണ്ട്.

ഈ മേഖലകളിലെ ഇറക്കുമതിക്കുള്ള തടസ്സങ്ങൾ ഒന്നുകിൽ ആഭ്യന്തര ഉൽപ്പാദനം നഷ്‌ടപ്പെടുത്തുന്നതിനോ അല്ലെങ്കിൽ ഇന്ത്യൻ ഉൽപ്പാദനത്തിനുള്ള മത്സരപരമായ നേട്ടത്തിൻ്റെ നഷ്‌ടത്തിലേക്കോ നയിച്ചേക്കുമെന്നാണ് ആശങ്ക. 

Advertisment

ആപ്പിൾ ഇൻ കോർപ്പറേറ്റിനെയും മറ്റ് സെൽ ഫോൺ നിർമ്മാതാക്കളെയും പ്രതിനിധീകരിക്കുന്ന ലോബി ഗ്രൂപ്പുകൾക്ക് ശേഷം, ഇന്ത്യയുടെ ഉയർന്ന താരിഫുകൾ ചൈനയ്ക്കപ്പുറമുള്ള വിതരണ ശൃംഖലകളെ അപകടപ്പെടുത്തുന്നതിന് തടസ്സമാണെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നത്. തൽഫലമായി, വിയറ്റ്‌നാം, തായ്‌ലൻഡ്, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങൾ ചൈനയിൽ ഇന്ത്യ ഒഴിപ്പിട്ട ഇടം പിടിച്ചെടുക്കാൻ കുറഞ്ഞ താരിഫ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഈ വാർത്ത കൂടുതൽ വായിക്കാം

Read More:

China india government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: