/indian-express-malayalam/media/media_files/2024/11/30/tAtv9t1LMyGum7TrfpyG.jpg)
ഫിൻജാൽ ചുഴലിക്കാറ്റ്
ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റ് ഇന്ന് കര തൊടും. ഉച്ചയ്ക്ക് ശേഷം കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ പുതുച്ചേരിക്ക് സമീപത്തായി കര തൊടുമെന്നാണ് വിവരം. മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാമെന്നാണ് മുന്നറിയിപ്പ്. തമിഴ്നാട് -തെക്കൻ ആന്ധ്രാ തീരമേഖല അതീവജാഗ്രതയിലാണ്.
ചുഴലിക്കാറ്റ് മുന്നറിയിപ്പ് സാഹചര്യത്തിൽ ചെന്നൈയിൽ അടക്കം 8 ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്പെഷൽ ക്ലാസുകളോ പരീക്ഷകളോ നടത്തരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഐടി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകണമെന്നാണ് നിർദേശം. ബീച്ചുകളിലും അമ്യൂസ്മെന്റ് പാർക്കുകളിലും പൊതുജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി.
ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ഇന്നത്തെ പരിപാടി റദ്ദാക്കി. തിരുവാരൂരിൽ കേന്ദ്ര സർവകലാശാലയുടെ പരിപാടിയിൽ രാഷ്ട്രപതി പങ്കെടുക്കില്ല. കനത്ത മഴയെ തുടർന്ന് ചെന്നൈ വിമാനത്താവളം രാത്രി 7 വരെ അടച്ചു. ചെന്നൈയിൽ നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി ഇൻഡിഗോ അറിയിച്ചു. ചെന്നൈയിൽ റിയിൽവേ സ്റ്റേഷനിലും ട്രാക്കുകളിലും വെള്ളം കയറിയിട്ടുണ്ട്. സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്കുള്ള ട്രെയിനുകൾ വൈകുമെന്നാണ് വിവരം.
ഇന്ന് ചെന്നൈ അടക്കം 7 ജില്ലകളിൽ റെഡ് അലർട്ടാണ്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപട്ട്, വില്ലുപുരം, കടലൂർ, കല്ലുറിച്ചി ജില്ലകളിലാണ് റെഡ് അലർട്ട്. ശക്തമായ കാറ്റിനും മിന്നലിനും ഇടിയോടുകൂടിയ അതിശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് പ്രവചനം. തിരുവണ്ണാമല, അരിയലൂർ, മൈലാടുതുറൈ, സേലം, തഞ്ചാവൂർ, നാഗപട്ടണം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
Read More
- അദാനിക്കെതിരെ അഴിമതിക്കുറ്റം ചുമത്തുന്നത് അമേരിക്ക മുൻകൂട്ടി അറിയിച്ചിരുന്നില്ല: വിദേശ വകുപ്പ്
- ശിൽപ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും വീട്ടിലും ഓഫിസുകളിലും ഇഡി റെയ്ഡ്
- സംഭാലിൽ നടപടി തടഞ്ഞു; ഹൈക്കോടതിയെ സമീപിക്കുന്നതുവരെ കേസുമായി മുന്നോട്ടുപോകരുത്: സുപ്രീം കോടതി
- ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.