scorecardresearch

സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതിയെ കുടുക്കിയത് യുപിഐ ഇടപാട്

ദിവസങ്ങൾ നീണ്ട ഊർജിത അന്വേഷണത്തിനൊടുവിലാണ് ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിലെ പ്രതിയെ മുംബൈ പൊലീസ് പിടികൂടിയത്

ദിവസങ്ങൾ നീണ്ട ഊർജിത അന്വേഷണത്തിനൊടുവിലാണ് ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിലെ പ്രതിയെ മുംബൈ പൊലീസ് പിടികൂടിയത്

author-image
WebDesk
New Update
news

സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിലെ പ്രതിയെ ബാന്ദ്ര കോടതിയിലേക്ക് കൊണ്ടുപോകുന്നു. എക്സ്പ്രസ് ഫൊട്ടോ: ഗണേഷ് ശിർശേഖർ

മുംബൈ: ഗൂഗിൾ പേ വഴി നടത്തിയ യുപിഐ ഇടപാടാണ് നടൻ സെയ്ഫ് അലി ഖാനെ മുംബൈയിലെ വീട്ടിൽ വച്ച് ആക്രമിച്ച പ്രതിയെ പിടികൂടാൻ മുംബൈ പൊലീസിനെ സഹായിച്ചതെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. വോർളിയിലെ സെഞ്ച്വറി മില്ലിന് സമീപമുള്ള ഒരു സ്റ്റാളിൽ നിന്ന് പ്രതി മുഹമ്മദ് ഷരീഫുൾ ഇസ്‌ലാം പറാത്തയും ഒരു ബോട്ടിൽ കുപ്പിവെള്ളവും വാങ്ങാനായി ഗൂഗിൾ പേ (ജി പേ) വഴി പണം അയച്ചു. ഈ പണമിടപാടാണ് പ്രതിയുടെ ലൊക്കേഷൻ മനസിലാക്കാൻ പൊലീസിനെ സഹായിച്ചത്.

Advertisment

വോർളി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതി അവിടുത്തെ ഒരു സ്റ്റാളിൽ നിൽക്കുന്നതും കട ഉടമയുമായി സംസാരിക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചത്. കട ഉടമയിൽനിന്നുമാണ് പൊലീസിന് പ്രതിയുടെ ഫോൺ നമ്പർ ലഭിക്കുന്നത്. ഈ ഫോൺ നമ്പർ പിന്തുടർന്നാണ് പൊലീസ് താനെയിലെ കാസർവദാവലിയിലെ ലേബർ ക്യാമ്പിലേക്ക് എത്തുന്നത്. പൊലീസിനെ കണ്ടതും പ്രതി ഓടി രക്ഷപ്പെടുകയും മൊബൈൽ ഫോൺ ഓഫാക്കുകയും ചെയ്തു. തുടർന്നാണ് ലേബർ ക്യാമ്പിന് സമീപത്തുള്ള കണ്ടൽക്കാടുകളിലേക്ക് തിരച്ചിൽ വ്യാപിപ്പിച്ചതും അവിചെ ഒളിച്ചിരുന്ന പ്രതിയെ പിടികൂടിയതെന്നും വൃത്തങ്ങൾ പറഞ്ഞു. 

ദിവസങ്ങൾ നീണ്ട ഊർജിത അന്വേഷണത്തിനൊടുവിലാണ് ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിലെ പ്രതിയെ മുംബൈ പൊലീസ് പിടികൂടിയത്. പ്രതിയുടെ പേര് മുഹമ്മദ് ഇസ്‌ലാം ആണെന്നും ബംഗ്ലാദേശ് വംശജനാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 30 കാരനായ ഇയാൾ ഇന്ത്യയിലേക്ക് കടന്ന ശേഷം വിജയ് ദാസ് എന്ന പേര് സ്വീകരിച്ചതായും ആറ് മാസം മുമ്പാണ് ഇയാൾ മുംബൈയിൽ എത്തിയതെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ദീക്ഷിത് ഗെഡാം പറഞ്ഞു.

വിജയ് ദാസ് എന്ന പേരിലാണ് ഇയാൾ ഇന്ത്യയിൽ കഴിഞ്ഞിരുന്നത്. പ്രതിയുടെ കൈവശമുള്ള തിരിച്ചറിയൽ രേഖകൾ വ്യാജമാണ്. ഹൗസ് കീപ്പിങ് ഏജൻസിയിലാണ് പ്രതി ജോലി ചെയ്തിരുന്നത്. ആറു മാസം മുംബൈയിൽ എത്തി കുറച്ച് നാൾ അവിടെ താമസിച്ചിരുന്നു. പിന്നീട് മടങ്ങിപ്പോയ പ്രതി 15 ദിവസം മുൻപാണ് മുംബൈയിൽ എത്തിയതെന്നും പൊലീസ് പറഞ്ഞു. 

Advertisment

വ്യാഴാഴ്ച പുലർച്ചെ 2 നും 2.30 നും ഇടയിലാണ് ബാന്ദ്രയിലെ സെയ്ഫ് അലി ഖാന്റെ അപ്പാർട്ട്മെന്റിൽ അതിക്രമിച്ചു കയറിയ പ്രതി നടനെ കുത്തിപ്പരുക്കേൽപ്പിച്ചത്. ആറു തവണ സെയ്ഫിനെ കുത്തിയശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സെയ്ഫ് സുഖം പ്രാപിച്ചു വരികയാണ്.

Read More

Saif Ali Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: