scorecardresearch

അദാനിയെ സംരക്ഷിക്കുന്നത് മോദി, ഉടൻ അറസ്റ്റ് ചെയ്യണമെന്ന് രാഹുൽ ഗാന്ധി

അദാനിക്കെതിരെ ഒരു അന്വേഷണം നടക്കില്ലെന്ന് ഉറപ്പാണ്. കാരണം മോദി സർക്കാരാണ് അദാനിക്ക് സംരക്ഷണം ഒരുക്കുന്നത്

അദാനിക്കെതിരെ ഒരു അന്വേഷണം നടക്കില്ലെന്ന് ഉറപ്പാണ്. കാരണം മോദി സർക്കാരാണ് അദാനിക്ക് സംരക്ഷണം ഒരുക്കുന്നത്

author-image
WebDesk
New Update
news

രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഗൗതം അദാനിയെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അദാനിക്കെതിരെ ഒരു അന്വേഷണം നടക്കില്ലെന്ന് ഉറപ്പാണ്. കാരണം മോദി സർക്കാരാണ് അദാനിക്ക് സംരക്ഷണം ഒരുക്കുന്നത്. പല കേസുകളിലായി രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാർ അറസ്റ്റിലായിട്ടും അദാനിക്കെതിരെ ഒരു നടപടിയും ഇല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്ളതിനാൽ ഇന്ത്യയിൽ താൻ സുരക്ഷിതനാണെന്ന് അദാനിക്ക് അറിയാമെന്ന് രാഹുൽ പറഞ്ഞു.

Advertisment

ഗൗതം അദാനി ഇന്ത്യൻ നിയമവും അമേരിക്കൻ നിയമവും ലംഘിച്ചുവെന്ന് വ്യക്തമായി. പ്രതിപക്ഷ നേതാവെന്ന നിലയിൽ ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കും. സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്നും അദാനിയെ അറസ്റ്റ് ചെയ്യണമെന്നും രാഹുൽ അഭിപ്രായപ്പെട്ടു. ആര് കുറ്റം ചെയ്താലും ജയിലിൽ ഇടുമെന്ന് പറഞ്ഞ മോദി, അദാനിക്കെതിരെ ഒരു നടപടിയും എടുക്കുന്നില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി.

അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കെതിരെ ന്യൂയോർക്ക് കോടതിയാണ് അഴിമതി കുറ്റം ചുമത്തിയത്. 20 വർഷത്തിനുള്ളിൽ 2 ബില്യൺ ഡോളർ ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകൾ നേടുന്നതിനും ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് വികസിപ്പിക്കുന്നതിനും ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ഏകദേശം 265 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്നാണ് അദാനിക്കെതിരായ കേസ്.

അനന്തരവനും അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ എക്‌സ്യൂട്ടീവ് ഡയറക്ടര്‍മാരിലൊരാളുമായ സാഗര്‍ അദാനിക്കും വിനീത് ജെയ്‌നും മറ്റ് അഞ്ച്  ബിസിനസ് എക്‌സിക്യൂട്ടീവുകള്‍ക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്.  

Advertisment

അമേരിക്കൻ കുറ്റപത്രത്തിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നാണ് അദാനി പ്രതികരിച്ചത്. അമേരിക്കൻ നീക്കത്തിനെതിരെ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് അദാനി വ്യക്തമാക്കി. 

Read More

Rahul Gandhi Adani Group

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: