scorecardresearch

സൗരോ‍ർജ കരാർ നേടാൻ ഇന്ത്യൻ ഉദ്യോ​ഗസ്ഥർക്ക് കോടികൾ കൈക്കൂലി നൽകി; ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ കേസ്

സൗരോർജ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകൾ നേടുന്നതിന് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കോടികൾ കൈക്കൂലി നൽകിയെന്നാണ് കേസ്

സൗരോർജ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകൾ നേടുന്നതിന് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കോടികൾ കൈക്കൂലി നൽകിയെന്നാണ് കേസ്

author-image
WebDesk
New Update
news

ഗൗതം അദാനി

ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കെതിരെ അഴിമതി കുറ്റം ചുമത്തി ന്യൂയോർക്ക് കോടതി. 20 വർഷത്തിനുള്ളിൽ 2 ബില്യൺ ഡോളർ ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകൾ നേടുന്നതിനും ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് വികസിപ്പിക്കുന്നതിനും ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ഏകദേശം 265 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്നാണ് അദാനിക്കെതിരായ കേസ്.  

Advertisment

അനന്തരവനും അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ എക്‌സ്യൂട്ടീവ് ഡയറക്ടര്‍മാരിലൊരാളുമായ സാഗര്‍ അദാനിക്കും വിനീത് ജെയ്‌നും മറ്റ് അഞ്ച്  ബിസിനസ് എക്‌സിക്യൂട്ടീവുകള്‍ക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. നിക്ഷേപകരിൽ നിന്ന് അഴിമതി വിവരം മറച്ചുവെച്ച് 3 ബില്യൺ ഡോളറിലധികം വായ്പകളും ബോണ്ടുകളും സമാഹരിച്ചതായും കുറ്റപത്രത്തിലുണ്ട്. സൗരോർജ കരാറുകൾ നേടാൻ കോഴ നൽകിയ വിവരം യുഎസ് നിക്ഷേപരിൽ നിന്ന് മറച്ചുവച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. 

അദാനി ഗ്രീൻ എനർജി ലിമിറ്റഡും മറ്റൊരു സ്ഥാപനവും ചേർന്ന് 12 ജിഗാവാട്ട് സൗരോർജ്ജ വൈദ്യുതി ഇന്ത്യൻ സർക്കാരിന് വിൽക്കാനുള്ള കരാറുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിക്ഷേപകർ പദ്ധതിയിലേക്ക് നിരവധി ബില്യൺ ഡോളർ നിക്ഷേപിച്ചു. കരാർ ഉറപ്പിക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് 265 മില്യൺ ഡോളർ കൈക്കൂലി നൽകുകയോ നൽകാൻ പദ്ധതിയിടുകയോ ചെയ്തതായി യുഎസ് കുറ്റപത്രം ആരോപിക്കുന്നു.

സാഗർ അദാനി കൈക്കൂലി നൽകുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥരുമായി ഫോണിൽ സംസാരിച്ചിട്ടുണ്ട്. കൈക്കൂലി നൽകുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ഫോൺ കോളിന്റെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷനും അദാനിക്കും രണ്ട് കൂട്ടുപ്രതികൾക്കുമെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. രണ്ടു കേസുകളും ബ്രൂക്ക്‌ലിനിലെ ഫെഡറൽ കോടതിയിലാണ് ഫയൽ ചെയ്തിട്ടുള്ളത്. 

Advertisment

അമേരിക്കൻ കുറ്റപത്രത്തിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നാണ് അദാനി പ്രതികരിച്ചത്. അമേരിക്കൻ നീക്കത്തിനെതിരെ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് അദാനി വ്യക്തമാക്കി. 

Read More

Adani Group

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: