/indian-express-malayalam/media/media_files/uploads/2017/08/amit-shah-7593.jpg)
അമിത് ഷാ
ന്യൂഡൽഹി: ഉരുൾപൊട്ടൽ സംബന്ധിച്ച് കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രണ്ടു തവണ മുന്നറിയിപ്പ് നൽകി. നടപടിയെടുത്തിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നു. കേരള സർക്കാർ എന്തു ചെയ്തു?. എന്തുകൊണ്ട് ജനങ്ങളെ മാറ്റിയില്ല. മോദി സർക്കാർ കേരള ജനതയ്ക്കൊപ്പമുണ്ടെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു.
വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ 126 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 75 പേരെ തിരിച്ചറിഞ്ഞു. 70 പേർ പുരുഷൻമാരും 56 പേർ സ്ത്രീകളുമാണ്. 123 മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു. 63 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. 106 പേർ ക്യാമ്പുകളിൽ കഴിയുന്നു. 195 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളിൽ എത്തിച്ചത്. ഇതിൽ 90 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നു. വയനാട്ടിൽ 85 പേരും മലപ്പുറത്ത് 5 പേരുമാണ് ചികിത്സയിലുള്ളത്.
ഉരുൾപൊട്ടൽ മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങളിൽ കനത്ത നാശമാണ് വിതച്ചത്. മുണ്ടക്കൈ ഗ്രാമത്തെ അപ്പാടെ ഉരുൾ വിഴുങ്ങുകയായിരുന്നു.മേപ്പാടി പഞ്ചായത്തിന്റെ കണക്കനുസരിച്ച മുണ്ടക്കൈയിൽ 504കെട്ടിടങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ 375 എണ്ണവും വീടുകളായിരുന്നു. അതിൽ 150 വീടുകൾ പൂർണ്ണായി നശിച്ചെന്ന് മേപ്പാടി പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. എന്നാൽ പ്രദേശത്ത് 30 വീടുകൾ മാത്രമാണ് ഇനി അവശേഷിക്കുന്നതെന്ന് മേപ്പാടി പഞ്ചായത്ത് അംഗം കെ.ബാബു പറയുന്നു.
മുണ്ടക്കൈ എന്ന ഗ്രാമത്തെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്ന പാലം പൂർണമായും തകർന്നതോടെ ഗ്രാമത്തിലെത്തിപ്പെടുന്നതിന് രക്ഷാപ്രവർത്തകർക്ക് തടസ്സമായത്. ഇഇതിനൊപ്പം മലവെള്ളപ്പാച്ചിലും മഴയും തുടരുന്നതും രക്ഷാദൗത്യം ദുഷ്‌കരമാക്കുന്നു. ഒട്ടേറെ കുടുംബങ്ങൾ ഇവിടെ കുടുങ്ങികിടക്കുന്നുണ്ടെങ്കിലും രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ പോലും കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
Read More
- ചൂരൽമലയിൽ വെല്ലുവിളിയായി കനത്ത മഴ, കർണാടക മന്ത്രി വയനാട്ടിലേക്ക്
- 'അമ്മേ, നമ്മടെ സമയം അവസാനിക്കാറായെന്നു തോന്നുന്നു': ഉരുൾപൊട്ടൽ നടുക്കം മാറാതെ അതിജീവിതർ
- വയനാട്ടിലെ രക്ഷാപ്രവർത്തനം: അവലോകന യോഗം ചേർന്നു
- വയനാട് ദുരന്തം: മരണം 163, കാണാതായവർ 85, ചികിത്സയിൽ 191 പേർ
- സ്വപ്നങ്ങൾ ബാക്കി; യാത്രപോലും പറയാതെ അവർ മടങ്ങി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us