scorecardresearch

ബിൽക്കിസ് ബാനു കേസ്: പ്രതികൾ ഉടൻ കീഴടങ്ങണമെന്ന് സുപ്രീം കോടതി

കീഴടങ്ങൽ തീയതി നീട്ടിവയ്ക്കാൻ കുറ്റവാളികൾ വിശദീകരിച്ച കാരണങ്ങളിൽ യാതൊരു കഴമ്പുമില്ലെന്ന് ഹർജികൾ തള്ളിക്കൊണ്ട് സുപ്രീംകോടതി

കീഴടങ്ങൽ തീയതി നീട്ടിവയ്ക്കാൻ കുറ്റവാളികൾ വിശദീകരിച്ച കാരണങ്ങളിൽ യാതൊരു കഴമ്പുമില്ലെന്ന് ഹർജികൾ തള്ളിക്കൊണ്ട് സുപ്രീംകോടതി

author-image
WebDesk
New Update
Bilkis Banu Rape case | Culprits

എക്സ്പ്രസ് ഫൊട്ടോ-അനിൽ ശർമ്മ

ഡൽഹി: പ്രമാദമായ ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികൾ ഉടൻ കീഴടങ്ങണമെന്ന് സുപ്രീം കോടതി. കീഴടങ്ങാൻ സാവകാശം ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. കേസിൽ പ്രതികൾക്കുള്ള ശിക്ഷ ഇളവ് ചെയ്ത നടപടി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതേ തുടർന്നാണ് ഇവരോട് കീഴടങ്ങാൻ സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാൽ ശിക്ഷാ ഇളവ് റദ്ദ് ചെയ്തുള്ള വിധിക്ക് തൊട്ടുപിന്നലെ പ്രതികളെല്ലാം തന്നെ ഒളിവിൽ പോകുകയായിരുന്നു. 

Advertisment

കീഴടങ്ങൽ തീയതി നീട്ടിവയ്ക്കാൻ കുറ്റവാളികൾ വിശദീകരിച്ച കാരണങ്ങളിൽ യാതൊരു കഴമ്പുമില്ലെന്ന് ഹർജികൾ തള്ളിക്കൊണ്ട് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇതോടെ, 11 പ്രതികളും ഞായറാഴ്ച കീഴടങ്ങേണ്ടി വരും. ജസ്റ്റിസ് നാഗരത്ന അദ്ധ്യക്ഷനായ ബെഞ്ചാണ് പ്രതികളുടെ ഹർജി തള്ളിക്കൊണ്ട് ഉത്തരവിട്ടത്.

11 പ്രതികൾക്ക് ഗുജറാത്ത് സർക്കാർ അനുവദിച്ച ഇളവ് റദ്ദാക്കിക്കൊണ്ട്, ജനുവരി 8നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. തുടർന്ന്  പ്രതികൾ രണ്ടാഴ്ചയ്ക്കകം ജയിൽ അധികാരികൾക്ക് മുൻപാകെ കീഴടങ്ങാൻ കോടതി നിർദ്ദേശിച്ചിരുന്നു.എന്നാൽ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി കീഴടങ്ങാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് മൂന്ന് പ്രതികൾ പിന്നീട് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. 

2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ​​ബാനുവിനെ കൂട്ടബലാത്സംഗം ചെയ്തതിനും കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കേസിലും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളുടെ ശിക്ഷ ഗുജറാത്ത് സർക്കാരാണ് ഇളവ് ചെയ്തത്.

Advertisment

Read More

Supreme Court Bilkis Bano

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: