scorecardresearch

രാമക്ഷേത്രത്തിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചുകൊണ്ട് പതിനേഴാം ലോക്സഭ ഇന്ന് പിരിയും

അയോധ്യയിലെ രാമക്ഷേത്രത്തിൽ രാംലല്ലയുടെ പ്രതിഷ്ഠ നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞുകൊണ്ട് പാർലമെന്റ് പ്രമേയം പാസാക്കും

അയോധ്യയിലെ രാമക്ഷേത്രത്തിൽ രാംലല്ലയുടെ പ്രതിഷ്ഠ നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞുകൊണ്ട് പാർലമെന്റ് പ്രമേയം പാസാക്കും

author-image
WebDesk
New Update
parliament | criminal bills

ഫയൽ ചിത്രം

"ചരിത്രപരമായ" രാമക്ഷേത്രത്തിന്റെ നിർമ്മാണത്തെക്കുറിച്ചുള്ള ചർച്ചയും അയോധ്യയിലെ രാംലല്ലയുടെ വിഗ്രഹത്തിന്റെ ജനുവരി 22-ലെ പ്രാൺ പ്രതിഷ്ഠയും അവസാന ചർച്ചയാക്കി പതിനേഴാം ലോക്സഭ ഇന്ന് പിരിയും. രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള പ്രമേയം ഇന്ന് പാർലമെന്റിൽ പാസാക്കുമെന്നാണ് സൂചന.   രാജ്യസഭയിലും ഇതേ ചർച്ച നടക്കും.

Advertisment

ശനിയാഴ്ച ഇരുസഭകളിലും ഹാജരാകാൻ ബിജെപി എംപിമാരോട് നിർദ്ദേശിച്ച് വെള്ളിയാഴ്ച പാട്ടി വിപ്പ് പുറപ്പെടുവിച്ചിരുന്നു.
പ്രധാനമന്ത്രിക്കുള്ള നന്ദി പ്രമേയത്തിന് പുറമെ, വിക്ഷിത് ഭാരത് (വികസിത ഇന്ത്യ) എന്നതിനായുള്ള അമൃത് കാലിൽ ഈ ഗവൺമെന്റിന്റെ പ്രതിജ്ഞയെക്കുറിച്ചും രാമരാജ്യത്തിലെന്നപോലെ സദ്ഭരണം സ്ഥാപിക്കാനുള്ള ദൃഢനിശ്ചയത്തെക്കുറിച്ചും ചർച്ച നടക്കും,” വൃത്തങ്ങൾ പറഞ്ഞു.

“ഞങ്ങൾ ഏതുതരം രാജ്യം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നു, ഏതുതരം നേതൃത്വമാണ് നമുക്കുണ്ടാകേണ്ടത് എന്നതിനെക്കുറിച്ചുള്ള ചർച്ചയാകാം,” സെഷൻ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പ്രധാനമന്ത്രി ലോക്‌സഭയിൽ സംസാരിച്ചേക്കുമെന്നും ഉറവിടം കൂട്ടിച്ചേർത്തു. ശനിയാഴ്ചത്തെ ലോക്‌സഭയുടെ ബിസിനസ് ലിസ്റ്റ് അനുസരിച്ച്, മുൻ കേന്ദ്രമന്ത്രിയും ബാഗ്പത്തിൽ നിന്നുള്ള ബിജെപി എംപിയുമായ സത്യപാൽ സിംഗ്, കല്യാണിൽ നിന്നുള്ള ശിവസേന എംപി ശ്രീകാന്ത് ഏകനാഥ് ഷിൻഡെ എന്നിവർ ചട്ടം 193 പ്രകാരം ചർച്ച ഉന്നയിക്കും.

ഈ ആഴ്ച ആദ്യം, രാജ്യത്തിന്റെ പേര് ഭാരത് എന്ന് പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട സത്യപാൽ സിംഗ് ലോക്സഭയിൽ  "രാമരാജ്യം സ്ഥാപിക്കാൻ" മോദി പ്രവർത്തിക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു. രാമരാജ്യം സ്ഥാപിക്കുന്നത് വരെ ഞങ്ങൾ വിശ്രമിക്കില്ല. സ്വാതന്ത്ര്യ സമരകാലത്ത് രാമരാജ്യം സ്ഥാപിക്കുന്നതിനെക്കുറിച്ച് മഹാത്മാഗാന്ധി പറഞ്ഞു. മഹാത്മാഗാന്ധി, മഹർഷി ദയാനന്ദ്, ദീൻ ദയാൽ ഉപാധ്യായ എന്നിവരുടെ ആദർശങ്ങളാണ് പ്രധാനമന്ത്രി പിന്തുടരുന്നത്, രാജ്യത്ത് രാമരാജ്യം സ്ഥാപിക്കുന്നതിനായി അദ്ദേഹം പ്രവർത്തിക്കുന്നു," സിംഗ് പറഞ്ഞു.

Advertisment

ജനുവരി 25-ന്, അയോധ്യാ ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ശേഷം ആദ്യമായി യോഗം ചേർന്ന കേന്ദ്രമന്ത്രിസഭ, 1947-ൽ "രാജ്യത്തിന്റെ ശരീരം സ്വാതന്ത്ര്യം നേടിയപ്പോൾ", പ്രാൺ പ്രതിഷ്ഠ" നടന്ന 2024 ജനുവരി 22-ന് അതിന് ആത്മാവ് കൈവന്നുവെന്നും "എല്ലാവരും ആത്മീയ ആനന്ദം അനുഭവിച്ചുവെന്നും വ്യക്തമാക്കിയിരുന്നു. 

യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വായിച്ച പ്രമേയം മന്ത്രിസഭാ യോഗത്തെ "ചരിത്രപരമായ... സഹസ്രാബ്ദത്തിന്റെ മന്ത്രിസഭ" എന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യൻ നാഗരികത അഞ്ച് നൂറ്റാണ്ടുകളായി സ്വപ്നം കണ്ടിരുന്ന ഒരു "നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വപ്നം" സാക്ഷാത്കരിച്ച "ജനനായകനും പരിവർത്തന നേതാവും" എന്നാണ് മന്ത്രിസഭ പാസാക്കിയ പ്രമേയം മോദിയെ വാഴ്ത്തിയത്.

Read More

Narendra Modi Bjp Ayodhya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: