/indian-express-malayalam/media/media_files/5z5aZfmwAfhvMGtkfh2b.jpg)
ഒരു പനിയോ ജലദോഷമോ വന്നാൽ പോലും പ്രതിവിധി എന്തെന്ന് ഗൂഗിളിൽ തിരയുന്നവരുടെ എണ്ണം ഇന്നേറെയാണ്. വിരൽത്തുമ്പിൽ സകല വിവരങ്ങളും ലഭ്യമാകുന്ന ഈ കാലത്ത്, പലരെ സംബന്ധിച്ചും ആരോഗ്യപ്രശ്നങ്ങൾക്ക് സമീപിക്കാവുന്ന വളരെയെളുപ്പത്തിൽ വിവരങ്ങൾ ലഭ്യമാകുന്ന ഒരിടമാണ് ഗൂഗിൾ. വിദഗ്ധാഭിപ്രായം കേൾക്കാനോ കൃത്യമായ ചികിത്സ തേടാനോ നിൽക്കാതെ പലരും 'ഡോ. ഗൂഗിളി'നെ അന്ധമായി വിശ്വസിക്കുന്ന ഒരു പ്രവണതയും ഇന്നുണ്ട്.
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗൂഗിൾ, ലോകമെമ്പാടുമുള്ള 155 രാജ്യങ്ങളിൽ നിന്നായി ഏറ്റവുമധികം ആളുകൾ തിരഞ്ഞ രോഗാവസ്ഥകൾ ഏതെന്നു പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ.
155 രാജ്യങ്ങൾ എടുക്കുമ്പോൾ അതിൽ 57 രാജ്യങ്ങളിലെയും സെർച്ചിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ പെട്ട പ്രമേഹം ( Diabetes) ആണ് ലിസ്റ്റിൽ ഒന്നാം സ്ഥാനം നേടിയത്. ഓസ്‌ട്രേലിയ, ബഹ്‌റൈൻ, ഐസ്‌ലാൻഡ്, ന്യൂസിലാൻഡ്, നോർവേ, സിംഗപ്പൂർ, ബഹാമാസ് തുടങ്ങിയ രാജ്യങ്ങളിലും ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞത് പ്രമേഹത്തെ കുറിച്ചുള്ള വിവരങ്ങളാണ്. യുകെയിൽ, ഏറ്റവും കൂടുതൽ ഗൂഗിൾ ചെയ്യപ്പെട്ട രോഗാവസ്ഥകളിൽ രണ്ടാം സ്ഥാനമാണ് പ്രമേഹത്തിന്.
ഏറ്റവുമധികം ആളുകൾ തിരയുന്ന രോഗങ്ങളുടെ പട്ടികയിൽ പ്രമേഹം ഒന്നാമതെത്തിയിരിക്കുന്നത് കാരണം അതിന്റെ വ്യാപകമായ വ്യാപനവും പൊതുജന അവബോധവുമാണെന്നാണ് ഹൈദരാബാദ് ബഞ്ചാര ഹിൽസിലെ കെയർ ഹോസ്പിറ്റലിലെ ഇന്റെണൽ മെഡിസിൻ കൺസൾട്ടന്റ് ഡോ ആതർ പാഷയുടെ അഭിപ്രായപ്പെടുന്നത്.
“ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന വിട്ടുമാറാത്ത അവസ്ഥ എന്ന നിലയിൽ, ആളുകൾ ലക്ഷണങ്ങൾ, കാരണങ്ങൾ, മാനേജ്മെന്റ് തന്ത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾക്കായി നിരന്തരം തിരയുന്നു. ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ, ചികിത്സാ ഓപ്ഷനുകൾ, പ്രതിരോധ നടപടികൾ എന്നിവയെക്കുറിച്ച് ഉൾക്കാഴ്‌ച തേടാനുള്ള ആളുകളുടെ ആഗ്രഹം, ഗൂഗിളിൽ പ്രമേഹവുമായി ബന്ധപ്പെട്ട ഉയർന്ന സെർച്ച് വോളിയത്തിന് കാരണമാകുന്നുണ്ട്, ” ഡോ. പാഷ ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.
ആഗോളതലത്തിൽ ഏറ്റവും കൂടുതൽ തിരഞ്ഞ രണ്ടാമത്തെ അവസ്ഥയായി ക്യാൻസർ ഉയർന്നു, 155 രാജ്യങ്ങളിൽ 50 എണ്ണത്തിലും രജിസ്റ്റർ ചെയ്തു. അർമേനിയ, ബുർക്കിന ഫാസോ, ഗയാന, പാകിസ്ഥാൻ, പോർച്ചുഗൽ, റുവാണ്ട, ടോഗോ എന്നിവിടങ്ങളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ആരോഗ്യപ്രശ്‌നങ്ങളിൽ ക്യാൻസറാണ് മുന്നിൽ.
ആഗോളതലത്തിൽ ഏറ്റവുമധികം ആളുകൾ തിരഞ്ഞ രോഗങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് കാൻസർ ആണ്. 155 രാജ്യങ്ങളിൽ, 50 രാജ്യങ്ങളിൽ നിന്നുള്ള ലിസ്റ്റിലും കാൻസർ മുൻപന്തിയിലാണ്. അർമേനിയ, ബുർക്കിന ഫാസോ, ഗയാന, പാകിസ്ഥാൻ, പോർച്ചുഗൽ, റുവാണ്ട, ടോഗോ എന്നിവിടങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞത് കാൻസർ രോഗത്തെ കുറിച്ചുള്ള വിവരങ്ങളാണ്.
'വേദന (pain)' എന്ന വാക്കാണ് ലിസ്റ്റിൽ മൂന്നാമത്. 39 വ്യത്യസ്‌ത രാജ്യങ്ങളിലെ ആദ്യ മൂന്ന് ഫലങ്ങളിൽ പ്രത്യക്ഷപ്പെട്ടത് 'വേദന' എന്ന പദമാണ്. അൻഡോറ, ബംഗ്ലാദേശ്, ഘാന, ജമൈക്ക, മോൾഡോവ, നേപ്പാൾ, നൈജീരിയ, സിംബാബ്‌വെ തുടങ്ങിയ രാജ്യങ്ങളിൽ ഇത് ഒന്നാം സ്ഥാനത്തെത്തി.
എച്ച്ഐവി, രക്തസമ്മർദ്ദം, വയറിളക്കം, മലേറിയ, തലവേദന എന്നിവയാണ് ലിസ്റ്റിൽ മുൻപന്തിയിലുള്ള ആളുകൾ പതിവായി തിരയുന്ന ചില രോഗാവസ്ഥകൾ.
പട്ടികയിൽ ആദ്യത്തെ 10 സ്ഥാനങ്ങളിലുള്ള ഫലങ്ങൾ
പ്രമേഹം | 57 |
കാൻസർ | 50 |
വേദന | 39 |
എച്ച്ഐവി | 36 |
രക്തസമ്മർദ്ദം | 24 |
വയറിളക്കം | 21 |
മലേറിയ | 18 |
തലവേദന | 16 |
ഹെർപ്പസ് | 16 |
ഇൻഫ്ലുവൻസ | 15 |
ഈ പ്ലാറ്റ്‌ഫോമിന്റെ വ്യാപകമായ സ്വീകാര്യതയും ഉപയോക്തൃ-സൗഹൃദ ഇന്റർഫേസും കാരണമാണ് ആളുകൾ സാധാരണയായി രോഗലക്ഷണങ്ങളെ കുറിച്ചുള്ള സെർച്ചുകൾക്കായി ഗൂഗിളിലേക്ക് തിരിയുന്നതെന്ന് ഡോ.പാഷ പറഞ്ഞു. എന്നാൽ ഓൺലൈൻ വിവരങ്ങൾ വിവിധ കേസുകൾക്ക് അനുസരിച്ച് വ്യത്യസ്തപ്പെടാം, ചിലതെല്ലാം അവിശ്വസനീയവുമാവാം. അതിനാൽ, ഗൂഗിൾ പറയുന്നത് കേട്ട് സ്വയം ചികിത്സയെടുക്കാതെ കൃത്യമായ രോഗനിർണയത്തിനും ഉചിതമായ മാർഗ്ഗനിർദ്ദേശത്തിനും ആരോഗ്യവിദഗ്ധരെ സമീപിക്കേണ്ടത് അത്യാവശ്യമാണെന്നും ഡോ. പാഷ കൂട്ടിച്ചേർത്തു.
"ഇക്കാലത്ത് രോഗികൾക്ക് നല്ല വിവരമുണ്ട്, മിക്കവരും ഡോക്ടർമാരെ സന്ദർശിക്കുന്നതിന് മുമ്പ് രോഗങ്ങളെ കുറിച്ച് ഗവേഷണം നടത്തിയിട്ടാണ് വരുന്നത്," ഗുരുഗ്രാമിലെ സികെ ബിർള ഹോസ്പിറ്റലിലെ ലീഡ് കൺസൾട്ടന്റായ ഡോ തുഷാർ തായൽ പറഞ്ഞു.
"ഇത് ഡോക്ടർമാർക്ക് ഒരു തരത്തിൽ അനുഗ്രഹവും ദോഷവുമാണ്. രോഗിക്ക് രോഗനിർണയം മനസ്സിലാക്കാൻ എളുപ്പമാണ് എന്നതു വച്ചുനോക്കുമ്പോൾ ഇത് പ്രയോജനകരമാണ്. അസുഖം വരാൻ കാരണമായ വിവിധ സാധ്യതകളെക്കുറിച്ച് ബോധവാനായിരിക്കുകയും ഡോക്ടർമാരുടെ ഉപദേശം പാലിക്കുന്ന കാര്യത്തിൽ അവർ കൂടുതൽ ജാഗരൂകരാവുകയും ചെയ്യും. എന്നാൽ രോഗനിർണയവും ചികിത്സയും വീണ്ടെടുക്കലും സംബന്ധിച്ച് രോഗിയുടെ മനസ്സിൽ മുൻവിധികളുണ്ടെന്നതാണ് പോരായ്മ," ഡോ. തുഷാർ വ്യക്തമാക്കുന്നു.
ഇന്റർനെറ്റിൽ ശരിയായതും തെറ്റായതുമായ വിവരങ്ങൾ ലഭ്യമാണ്. വിദഗ്ധ പരിശീലനം നേടിയ ഒരു ആരോഗ്യ പ്രൊഫഷണലിന് മാത്രമേ ഇവ രണ്ടും തമ്മിൽ വേർതിരിച്ചറിയാൻ കഴിയൂ എന്നത് നാം മനസ്സിലാക്കണം. ഓൺലൈൻ വിവരങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള സ്വയം രോഗനിർണയം കൃത്യമല്ലാത്ത നിഗമനങ്ങളിലേക്കും അനാവശ്യമായ ഉത്കണ്ഠകളിലേക്കും അല്ലെങ്കിൽ പ്രൊഫഷണൽ വൈദ്യോപദേശം തേടുന്നതിലെ കാലതാമസത്തിലേക്കും നയിച്ചേക്കാമെന്നും ഡോക്ടർ പാഷ മുന്നറിയിപ്പ് നൽകുന്നു.
Check out More Health Articles Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.