/indian-express-malayalam/media/media_files/wwdpTHzLzOeNtlaHO6zB.jpg)
കാട്ടാനയക്രമണം; യുവാവിന് ദാരൂണാന്ത്യം
Wild elephant attack in Palakkad: പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാനയക്രമണം. പാലക്കാട് മുണ്ടുരിൽ ഉണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് ഗുരുതര പരിക്കേറ്റു. മുണ്ടുർ ഒടുവങ്ങാട് കയറംകോട് സ്വദേശി അലൻ (28)ആണ് കാട്ടാനയക്രമണത്തിൽ കൊല്ലപ്പെട്ടത്. കണ്ണാടൻചോലയ്ക്ക് സമീപത്ത് വെച്ചായിരുന്നു അപകടം.
ഞായറാഴ്ച രാത്രിയോടെ മുണ്ടുർ കണ്ണാടൻചോല എന്ന് സ്ഥലത്ത് വെച്ചായിരുന്നു അപകടം. അലനും അമ്മ വിജിയും കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയിലാണ് കാട്ടാന ആക്രമിക്കുന്നത്. സംഭവസ്ഥലത്ത് വെച്ചുതന്നെ അലൻ മരിച്ചുവെന്ന് ഗ്രാമപഞ്ചായത്ത് അംഗം ലക്ഷമണൻ പറഞ്ഞു.
അമ്മ വിജിയുടെ പരിക്കുകൾ ഗുരുതരമാണെന്നാണ് വിവരം. വിജിക്ക് ആനയുടെ ചവിട്ടേറ്റെന്ന് ഗ്രാമപഞ്ചായത്തംഗം ലക്ഷമണൻ പറഞ്ഞു. തോളെല്ലിന് ഗുരുതര പരിക്കേറ്റ ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊല്ലപ്പെട്ട അലന്റെ മൃതദേഹം മേൽനടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വൈദീക വിദ്യാർഥിയാണ് കാട്ടാനയക്രമണത്തിൽ കൊല്ലപ്പെട്ട അലൻ.
മുണ്ടുർ, മൈലമുള്ളി,കയറംകോട് പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. കാട്ടാനക്കൂട്ടം കൃഷി നശിപ്പിക്കുന്നത് സ്ഥിരം സംഭവമാണെന്ന് നാട്ടുകാർ പറയുന്നു.പ്രദേശത്ത് വനം വകുപ്പിന്റെ പട്രോളിങ് കാര്യക്ഷമമല്ലെന്ന് പ്രദേശവാസികൾ പറയുന്നു.
Read More
- CPM Party Congress: പിണറായി വിജയൻ നയിക്കും; നയം വ്യക്തമാക്കി എം.എ ബേബി
- CPM Party Congress : സിപിഎം പാർട്ടി കോൺഗ്രസ്; പ്രകാശ് കാരാട്ടും ബൃന്ദ കാരാട്ടും പിബിയിൽ നിന്ന് ഒഴിഞ്ഞു, എട്ട് പുതുമുഖങ്ങൾ
- CPM Party Congress: സിപിഎം പാർട്ടി കോൺഗ്രസിൽ അസാധാരണ നീക്കം; പാനലിനെതിരെ മത്സരിച്ച് ഡി.എൽ.കരാഡ്
- സിപിഎമ്മിനെ നയിക്കാൻ എം.എ ബേബി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.