/indian-express-malayalam/media/media_files/d8SwcT26nQSSKYS1xAot.jpg)
മറ്റ് ബാങ്കുകളും കേരള ബാങ്കിന്റെ മാതൃക പിന്തുടരണമെന്ന് എം.കെ.കണ്ണൻ
കൽപറ്റ: വയനാട്ടിലെ ദുരന്തമേഖലയിലെ കൂടുതൽ പേരുടെ വായ്പ എഴുതിത്തള്ളുമെന്ന് കേരള ബാങ്ക് പ്രസിഡന്റ് എം.കെ.കണ്ണൻ. ചൂരൽമല ബ്രാഞ്ചിൽനിന്ന് ആകെ നൽകിയത് 55 ലക്ഷം രൂപയുടെ വായ്പയാണ്. ഇപ്പോൾ അതിൽനിന്നും ഒരു ഭാഗമാണ് എഴുതി തള്ളിയത്. കൂടുതൽ പരിശോധന നടത്തി ആവശ്യമെങ്കിൽ കൂടുതൽ പേരുടെ വായ്പ എഴുതി തള്ളുമെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മറ്റ് ബാങ്കുകളും കേരള ബാങ്കിന്റെ മാതൃക പിന്തുടരണം. കോർപറേറ്റുകളുടെ കോടിക്കണക്കിന് രൂപയാണ് ബാങ്കുകൾ എഴുതി തള്ളുന്നത്. വയനാട് ദുരന്തത്തിൽപ്പെട്ടവരുടെ വായ്പകളും എഴുതി തള്ളാൻ ബാങ്കുകൾ തയ്യാറാവണമെന്ന് എം.കെ.കണ്ണൻ ആവശ്യപ്പെട്ടു.
നേരത്തെ, കേരള ബാങ്കിന്റെ ചൂരൽമല ശാഖയിലെ ദുരിതബാധിതരുടെ വായ്പകൾ എഴുതിത്തള്ളിയിരുന്നു. ആദ്യഘട്ടത്തിൽ ഒൻപതു പേരുടെ 6,65,000 രൂപയാണ് എഴുതിത്തള്ളാൻ ഭരണസമിതി യോഗത്തിൽ തീരുമാനമായത്. ഇതിൽ ദുരന്തത്തിൽ മരിച്ചവരും, സ്വത്തുവകകൾ പൂർണമായും നഷ്ടപ്പെട്ടവരും ഉൾപ്പെട്ടിരുന്നു.
കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയിരുന്നു. കേരള ബാങ്കിലെ ജീവനക്കാരും അഞ്ചു ദിവസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രധാന തീരുമാനം ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായത്. വയനാട് ദുരന്തത്തിൽ ഇതുവരെ മരിച്ച 229 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. 178 പേരെ തിരിച്ചറിഞ്ഞു. 51 പേരെ കൂടി തിരിച്ചറിയാനുണ്ട്.
Read More
- കുഞ്ഞ് ആദ്യം കരഞ്ഞു, പിന്നെ അനക്കമില്ലാതായെന്ന് യുവതി പറഞ്ഞു; ഡോക്ടറുടെ മൊഴി
- മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടിൽ എൻഐഎ റെയ്ഡ്
- ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുത്, ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്
- അർജുനായുള്ള തിരച്ചിൽ ഇന്ന് പുനഃരാരംഭിക്കും, ലോറിയുടെ സ്ഥാനം കണ്ടെത്താൻ റഡാർ പരിശോധന
- സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിൽ മാറ്റം; 12 ജില്ലകൾക്ക് നിർദേശം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us