scorecardresearch

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാം, ഹർജി തള്ളി ഹൈക്കോടതി

റിപ്പോർട്ട് പുറത്തുവിടുന്നത് സ്വകാര്യതയുടെ ലംഘനമാവുമെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാവ് സജിമോന്‍ പാറയിലാണ് ഹർജി സമർപ്പിച്ചത്

റിപ്പോർട്ട് പുറത്തുവിടുന്നത് സ്വകാര്യതയുടെ ലംഘനമാവുമെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാവ് സജിമോന്‍ പാറയിലാണ് ഹർജി സമർപ്പിച്ചത്

author-image
WebDesk
New Update
Hema Committee Report, HC

കൊച്ചി: ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടരുതെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. റിപ്പോർട്ട് പുറത്തുവിടുന്നത് സ്വകാര്യതയുടെ ലംഘനമാവുമെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാവ് സജിമോന്‍ പാറയിലാണ് ഹര്‍ജിയാണ് ജസ്റ്റിസ് വി.ജി.അരുൺ തള്ളിയത്. റിപ്പോർട്ട് ഒരാഴ്ച കഴിഞ്ഞേ പുറത്തു വിടാവൂവെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.. 

Advertisment

സ്ത്രീകളുടെ സംഘടന വിമൻ ഇൻ സിനിമാ കളക്ടീവും ഹർജിയെ എതിർത്തിരുന്നു. ഹർജിയിൽ പൊതുതാൽപര്യമില്ലെന്നായിരുന്നു. ഹർജിക്കാരന്റെ വാദം. ഹർജിക്കാരന് കോടതിയെ സമീപിക്കാൻ അവകാശമില്ലെന്നായിരുന്നു സർക്കാർ നിലപാട്.

അതേസമയം, റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാരിനും വിവരാവകാശ കമ്മിഷനും അനുകൂല സമീപനമാണ്. സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങളും സാക്ഷിമൊഴികളും ഒഴിവാക്കി ബാക്കി ഭാഗം പുറത്തുവിടണമെന്നാണ് വിവരാവകാശ കമ്മിഷന്റെ നിലപാട്. ഇതിനെ സംസ്ഥാന വനിതാ കമ്മിഷനും വിമൻ ഇൻ സിനിമാ കലക്ടീവും പിന്തുണച്ചിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടില്ലെന്ന തീരുമാനത്തിലായിരുന്നു സർക്കാർ. ഇതിനെതിരെ വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) പ്രതിനിധികളും ദേശീയ വനിതാ കമ്മിഷനും രംഗത്തുവന്നിരുന്നു. എന്നാൽ, സ്വകാര്യത ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറാകാതിരുന്നത്. പിന്നീട്, വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നവയും അവരെ തിരിച്ചറിയാൻ സഹായിക്കുന്നതുമായ ഭാഗങ്ങൾ ഒഴിവാക്കിയുള്ള വിവരങ്ങൾ പുറത്തുവിടുമെന്ന് വിവരാവകാശ കമ്മിഷൻ അറിയിച്ചു. റിപ്പോർട്ട് സമർപ്പിച്ച് 5 വർഷത്തിനുശേഷമാണ് വിവരങ്ങൾ പുറത്തുവിടാൻ കമ്മിഷൻ തയ്യാറായത്. 

Advertisment

സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് 2019 ഡിസംബർ 31 നാണ് ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർന്നതിനുപിന്നാലെയാണ് സർക്കാർ ജസ്‌റ്റിസ്‌ ഹേമയുടെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയോഗിച്ചത്. മുന്‍ ഹൈക്കോടതി ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവർ അടങ്ങിയ മൂന്നംഗ സമിതിയാണ് കമ്മിറ്റിയിൽ ഉണ്ടായിരുന്നത്. 

Read More

Kerala High Court Wcc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: