scorecardresearch

ഞെട്ടലിൽ ബിജെപി സംസ്ഥാന നേതൃത്വം; ചർച്ചയായി പാലക്കാട്ടെ വോട്ട് ചോർച്ച

നഗരസഭയിലെ വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് കടന്നപ്പോൾ ബിജെപിയുടെ എല്ലാ പ്രതീക്ഷയും അവസാനിച്ചിരുന്നു

നഗരസഭയിലെ വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് കടന്നപ്പോൾ ബിജെപിയുടെ എല്ലാ പ്രതീക്ഷയും അവസാനിച്ചിരുന്നു

author-image
WebDesk
New Update
ഗുജറാത്തും ഹിമാചൽപ്രദേശും കാവിയണിയുമെന്ന് എക്സിറ്റ്‌പോൾ ഫലങ്ങൾ

ഞെട്ടലിൽ ബിജെപി സംസ്ഥാന നേതൃത്വം

പാലക്കാട്: തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് മിന്നുന്ന വിജയമാണ് നേടിയത്. എന്നാൽ ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്നത് ബിജെപിയുടെ വോട്ട് ചോർച്ചയാണ്. ലോക്സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്ന സി കൃഷ്ണകുമാറിനെ രംഗത്തിറക്കി നേട്ടമുണ്ടാക്കാമെന്ന ബിജെപിയുടെ പ്രതീക്ഷകൾ ഫലം കണ്ടില്ല. 

Advertisment

നഗരസഭയിലെ വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് കടന്നപ്പോൾ ബിജെപിയുടെ എല്ലാ പ്രതീക്ഷയും അവസാനിച്ചിരുന്നു. 2021ൽ ഇ ശ്രീധരൻ മത്സരിച്ചപ്പോൾ നഗരസഭയിൽ മാത്രം ആദ്ദേഹം ആറായിരം വോട്ടിന് മുന്നിൽ എത്തിയിരുന്നു. ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിലും ഡോ.പി സരിനും കടന്നു കയറിയത് ബിജെപിക്ക് കനത്ത തിരിച്ചടിയായി.

എ ക്ലാസ് എന്ന് ബിജെപി കരുതുന്ന മണ്ഡലത്തിൽ പതിനായിരത്തോളം വോട്ടുകളാണ് കുറഞ്ഞത്. കഴിഞ്ഞ തവണ ഈ ശ്രീധരൻ 50220 വോട്ടുകൾ നേടിയപ്പോൾ ഇക്കുറി കൃഷ്ണകുമാറിന് 39529 വോട്ടുകൾ മാത്രമാണ് നേടാനായത്. എന്നാൽ സരിന്റെ വരവ് ഇടത് മുന്നണിക്ക് നേട്ടമായി എന്നാണ് വിലയിരുത്തൽ. എൽഡിഎഫിന് കഴിഞ്ഞ തവണത്തേക്കാൾ രണ്ടായിരത്തഞ്ഞൂറോളം വോട്ടുകൾ അധികം നേടാൻ കഴിഞ്ഞു. 2001-ൽ എൽഡിഎഫിന് 35622 വോട്ടുകളായിരുന്നെങ്കിൽ ഇക്കുറി 37458 വോട്ടുകളാണ് നേടിയത്.

ബിജെപിയുമായുള്ള വ്യത്യാസം കേവലം 2071 വോട്ടുകളിലേക്ക് എത്തിക്കാനും സരിന് കഴിഞ്ഞു. പാലക്കാട്ടെ ബിജെപി തോൽവിയിൽ ഒരു നായർക്കും വാര്യർക്കും പങ്കില്ലെന്ന് എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ പറഞ്ഞു. സന്ദീപ് വാര്യർ ഇഫക്ട് എത്രത്തോളമുണ്ടെന്ന് ചോദ്യത്തിനായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി.

Advertisment

Read More

Palakkad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: