scorecardresearch

Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; അഫാന് ലത്തീഫിനോട് കൊന്നാലും തീരാത്ത കലി:ഫോണും താക്കോലും വലിച്ചെറിഞ്ഞു

പലതവണ പണം കടം ചോദിച്ചിട്ടും ലത്തീഫ് നൽകിയില്ല. കടബാധ്യതയെ ചൊല്ലി നിരന്തരം മാതാവിനെയും തന്നെയും കുറ്റപ്പെടുത്തുമായിരുന്നെന്നും അഫാൻ പോലീസിന് മൊഴി നൽകി

പലതവണ പണം കടം ചോദിച്ചിട്ടും ലത്തീഫ് നൽകിയില്ല. കടബാധ്യതയെ ചൊല്ലി നിരന്തരം മാതാവിനെയും തന്നെയും കുറ്റപ്പെടുത്തുമായിരുന്നെന്നും അഫാൻ പോലീസിന് മൊഴി നൽകി

author-image
WebDesk
New Update
Afan Mass Murder Case

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; അഫാന് ലത്തീഫിനോട് കൊന്നാലും തീരാത്ത കലി

Venjaramoodu Mass Murder Case: തിരുവനന്തപുരം:വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസില്‍ പ്രതി അഫാന് പിതൃസഹോദരൻ ലത്തീഫിനോട് അടങ്ങാത്ത കലി. കൊലയ്ക്കു ശേഷവും ലത്തീഫിനോടുള്ള കലി തീരാത്തതുക്കൊണ്ട് താക്കോലും ഫോണും എടുത്തെറിഞ്ഞെന്ന്  അഫാന്‍ പൊലീസിന് മൊഴി നൽകി.പിതൃസഹോദരന്‍ അബ്ദുള്‍ ലത്തീഫിന്റെയും ഭാര്യ സജിതാ ബീവിയുടെയും ചുള്ളാളം എസ് എന്‍ പുരത്തുള്ള വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

Advertisment

പലതവണ പണം കടം ചോദിച്ചിട്ടും ലത്തീഫ് നൽകിയില്ല. കടബാധ്യതയെ ചൊല്ലി നിരന്തരം മാതാവിനെയും തന്നെയും കുറ്റപ്പെടുത്തുമായിരുന്നെന്നും അഫാൻ പോലീസിന് മൊഴി നൽകി. അതേസമയം, ലത്തീഫിൻറ ഭാര്യ സജിതാ ബീവിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നില്ലെന്നും അഫാൻ പോലീസിനോട് പറഞ്ഞു. രണ്ട് ദിവസത്തെ തെളിവെടുപ്പിന് ശേഷം ബുധനാഴ്ച അഫാനെ വീണ്ടും  ജയിലേക്ക് മാറ്റി. 

രണ്ട് ദിവസം മുൻപാണ് അഫാനെ കിളിമാനൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. വിശദമായ ചോദ്യംചെയ്യലിന് ശേഷം വിവിധ ഇടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇയാള്‍ കൊലപ്പെടുത്തിയ, വീടിനടുത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും ലത്തീഫിന്റെ മൊബൈല്‍ ഫോണും കാറിന്റെ താക്കോലും പോലീസ് കണ്ടെടുത്തിരുന്നു. മെറ്റല്‍ ഡിറ്റക്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുമായി ഒരു മണിക്കൂറോളം നീണ്ട തിരച്ചിലിലാണ് കരിയിലകള്‍ക്കിടയില്‍ നിന്ന് ഫോണും താക്കോലും കണ്ടെത്തിയത്.

പേരുമലയിലുള്ള അഫാന്റെ വീട്, എലിവിഷം വാങ്ങിയ നാഗരുകുഴിയിലുള്ള സ്റ്റേഷനറികട, കൊലയ്ക്കുപയോഗിച്ച ചുറ്റിക വാങ്ങിയ വെഞ്ഞാറമൂട്ടിലെ ഹാര്‍ഡ് വെയര്‍ കട, ചുറ്റിക ഒളിപ്പിക്കാന്‍ ബാഗ് വാങ്ങിയ കട എന്നിവിടങ്ങളിലും പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തിയ ശേഷമാണ്  കോടതിയില്‍ ഹാജരാക്കിയത്. പ്രതിയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കയച്ചു. സഹോദരന്‍ അഫ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് വീണ്ടും കോടതിയില്‍ അപേക്ഷ നല്‍കും.

Read More

Advertisment
Crime Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: