/indian-express-malayalam/media/media_files/2025/03/04/vdZTCbydKdKS0UXtEQmv.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ, പ്രതി അഫാനെ ജയിലിലേക്ക് മാറ്റി. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ നിന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കാണ് പ്രതിയെ മാറ്റിയിരിക്കുന്നത്. മെഡിക്കൽ ബോർഡിന്റെ അനുമതി ലഭിച്ചതോടെയാണ് അഫാനെ ആശുപത്രിയിൽ നിന്നും ജയിലേക്ക് മാറ്റിയത്.
ഏഴു ദിവസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഫാനെ എട്ടാം ദിവസമാണ് ജയിലിലേക്ക് മാറ്റുന്നത്. കഴിഞ്ഞ ശനിയാഴ്ച അഫാനെ ജയിലിലേക്ക് മാറ്റാൻ നീക്കം നടന്നിരുന്നു. എന്നാൽ മെഡിക്കൽ ബോർഡിന്റെ അനുമതി ലഭിച്ചിരുന്നില്ല. നിലവിൽ അഫാന് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല. അഫാന് മാനസിക പ്രശ്നങ്ങളില്ലെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു.
അതേസമയം, കടബാധ്യതയാണ് കൂട്ടക്കൊലപാതകത്തിലേക്ക് അഫാനെ കൊണ്ടെത്തിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കടം നൽകിയ ബന്ധുക്കളുടെയും വായ്പയെടുത്തിരുന്ന ധനകാര്യസ്ഥാപനങ്ങളിലുള്ളവരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കടബാധ്യത മൂലമാണ് കൊലപാതകമെന്ന് പൊലീസ് ഉറപ്പിച്ചത്. കേസിൽ 90 ദിവസത്തിനകം കുറ്റപത്രം നൽകാനാണ് പൊലീസ് നീക്കം.
അർബുദം ബാധിച്ച അമ്മയെ കഴുത്ത് ഞെരിച്ച ശേഷം അഫാൻ ചെയ്തത് തുടർച്ചയായ അഞ്ച് കൊലപാതങ്ങളാണ്. കടബാധ്യതയെ തുടർന്ന് ബന്ധുക്കളിൽ നിന്നുമുണ്ടായ അവഹേളനമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അഫാന്റെ മൊഴി. അഫാൻ മറ്റ് രണ്ട് കൊലപാതകങ്ങൾ കൂടി ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. അമ്മയുടെ രണ്ട് ബന്ധുക്കളെ കൂടികൊല്ലാനുള്ള പദ്ധതി അവസാന നിമിഷം ഒഴിവാക്കുകയായിരുന്നുവെന്നാണ് അഫാന്റെ മൊഴി.
തിരുവനന്തപുരം തട്ടത്തുമലയിൽ താമസിക്കുന്ന അടുത്ത ബന്ധുക്കളായ അമ്മയെയും മകളെയും കൊല്ലാനാണ് അഹാൻ പദ്ധതിയിട്ടിരുന്നത്. ഇവരോട് നേരത്തെ അഞ്ച് ലക്ഷം രൂപ കടമായി ചോദിച്ചിരുന്നു. എന്നാൽ പണം അവർ നൽകിയില്ല. ഇതുകാരണം ഇവരോട് പ്രതികാരം തോന്നിയെന്നും അഫാൻ മാനസികാരോഗ്യ വിദഗ്ധനോട് വെളിപ്പെടുത്തിയെന്നാണ് വിവരം.
ആദ്യത്തെ കൊലപാതകങ്ങൾക്ക് ശേഷം വീട്ടിലെത്തി അവിടെയുള്ളവരെ കൊലപ്പെടുത്തിയ ശേഷം തട്ടത്തുമലയിൽ എത്തി കൊലപാതകം നടത്താനാണ് അഫാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ അനുജൻ അഫ്‌സാനെ കൊലപ്പെടുത്തിയതോടെ ധൈര്യം ചോർന്നുപോയെന്നും അഫാൻ വെളിപ്പെടുത്തി.
Read More
- Thamarassery Student Death: ഷഹബാസിന്റെ കൊലപാതകം: ഒരു വിദ്യാർത്ഥിക്കുകൂടി പങ്കുണ്ടെന്ന് പിതാവ്
- Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊല; കൂടുതൽ കേസുകളിൽ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി
- Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊല: രണ്ട് പേരെ കൂടി കൊല്ലാൻ പദ്ധയിട്ടിരുന്നുവെന്ന് അഫാൻ
- Thamarassery Student Death: പത്താം ക്ലാസുകാരൻ കൊല്ലപ്പെട്ട സംഭവം; നഞ്ചക്കും ഫോണുകളും കണ്ടെടുത്ത് പൊലീസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.