scorecardresearch

Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊല; 80000 രൂപ ലത്തീഫിന് നൽകാനുണ്ടായിരുന്നുവെന്ന് അഫാൻ

അഫാന്റെ ആർഭാട ജീവിതം കൊണ്ടാണ് ഇത്രയധികം സാമ്പത്തിക ബാധ്യത ഉണ്ടായതെന്ന് ലത്തീഫ് കുറ്റപ്പെടുത്തി. ഇതിൽ മനംനൊന്താണ് ലത്തീഫിനെ കൊലപ്പെടുത്തിയത്

അഫാന്റെ ആർഭാട ജീവിതം കൊണ്ടാണ് ഇത്രയധികം സാമ്പത്തിക ബാധ്യത ഉണ്ടായതെന്ന് ലത്തീഫ് കുറ്റപ്പെടുത്തി. ഇതിൽ മനംനൊന്താണ് ലത്തീഫിനെ കൊലപ്പെടുത്തിയത്

author-image
WebDesk
New Update
Afan

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും

Venjaramoodu Mass Murder Case: തിരുവനന്തപുരം: എൺപതിനായിരം രുപ പിത്യസഹോദരൻ ലത്തീഫിന് നൽകാനുണ്ടായിരുന്നുവെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാൻ പോലീസിന് മൊഴി നൽകി. സാമ്പത്തിക ബാധ്യതയെ ചൊല്ലി ലത്തീഫ് തന്നെയും അമ്മയെയും നിരന്തരം കുറ്റപ്പെടുത്തുമായിരുന്നുവെന്നും അഫാൻ മൊഴി നൽകി. 

Advertisment

അഫാന്റെ ആർഭാട ജീവിതം കൊണ്ടാണ് ഇത്രയധികം സാമ്പത്തിക ബാധ്യത ഉണ്ടായതെന്ന് ലത്തീഫ് കുറ്റപ്പെടുത്തി. ഇതിൽ മനംനൊന്താണ് ലത്തീഫിനെ കൊലപ്പെടുത്തിയത്. സോഫയിലിരുന്ന ലത്തീഫിനെ ആക്രമിക്കുന്നതിനിടയിൽ ലത്തീഫിന്റെ മൊബൈലിലേക്ക് കോൾ വന്നു. ഇതോടെ തുടർച്ചയായി ചുറ്റികകൊണ്ട് തലയ്ക്കടിച്ചു.ഇതുകണ്ട ലത്തീഫിന്റെ ഭാര്യ സാജിത അടുക്കളയിലേക്ക് ഓടിയെന്നും പിറകെ ഓടിച്ചെന്ന് അവരെയും അടിച്ചുവീഴ്ത്തി. ഇതിനുശേഷം പുറത്തേക്കിറങ്ങി ലത്തീഫിന്റെ ഫോൺ എടുത്ത് വീടിന് സമീപത്തെ കുഴിയിലേക്ക് വലിച്ചെറിഞ്ഞെന്നും അഫാൻ പോലീസിന് മൊഴി നൽകി.

ലത്തീഫിനെ അടക്കം മൂന്ന് പേരെ  കൊന്നത് ഏറ്റുപറഞ്ഞ ശേഷമാണ് പെൺസുഹൃത്ത് ഫർസാനയെ കൊലപ്പെടുത്തിയതെന്നും അഫാൻ പറഞ്ഞു. കൂട്ടക്കൊല ഏറ്റുപറഞ്ഞപ്പോൾ ഇതെല്ലാം ചെയ്തിട്ട് നമ്മൾ എങ്ങനെ ജീവിക്കുമെന്നായിരുന്നു ഫർസാന ചോദിച്ചത്. തൊട്ടുപിന്നാലെ ചുറ്റികയ്ക്ക് തലയ്ക്കടിക്കുകയായിരുന്നുവെന്നും അഫാന്റെ മൊഴിയിൽ പറയുന്നു.

പിതൃ സഹോദരൻ ലത്തീഫിന്റെ ഭാര്യ സാജിതയെ കൊല്ലാൻ ആഗ്രഹിച്ചിരുന്നില്ല. ലത്തീഫിനെ കൊന്ന വിവരം പുറത്ത് പറയുമെന്നതിനാലാണ് കൊല്ലേണ്ടി വന്നതെന്നും അഫാന്റെ മൊഴിയിൽ പറയുന്നു.സ്വന്തം  സഹോദരനും ഉറ്റ ബന്ധുക്കളും ഉൾപ്പടെ അഞ്ചുപേരെയാണ് അഫാൻ ക്രൂരമായി കൊലപ്പടുത്തിയത്. 

ഇന്ന് കസ്റ്റഡിയിൽ ലഭിച്ചേക്കും

വെള്ളിയാഴ്ച, തെളിവെടുപ്പ് പൂർത്തിയാക്കി അഫാനെ ജയിലിലേക്ക് മാറ്റിയിരുന്നു.  അഫാനെ അവസാനഘട്ട തെളിവെടുപ്പിനായി ശനിയാഴ്ച വെഞ്ഞാറമൂട് പോലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങിയേക്കും. അഫാന്റെ സഹോദരൻ അഫ്‌സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെ കൊലപ്പെടുത്തിയ കേസിലും മാതാവ് ഷെമിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലുമാണ് ഇനിയും തെളിവെടുപ്പ് നടക്കാനുള്ളത്. പാങ്ങോട്, എസ്എൽപുരം എന്നിവടങ്ങളിൽ നടത്തിയ മൂന്ന് കൊലപാതകങ്ങളുടെ തെളിവെടുപ്പ് നേരത്തെ പൂർത്തിയാക്കിയിരുന്നു.

Advertisment

അഫാനെ വീണ്ടും കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് വെള്ളിയാഴ്ച വെഞ്ഞാറമൂട് എസ്എച്ച്ഒ ആർപി അനൂപ് കൃഷ്ണ നെടുമങ്ങാട് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. കോടതി ശനിയാഴ്ച അപേക്ഷ പരിഗണിച്ച് പ്രതിയെ പോലീസ് കസ്റ്റഡിയിലേക്ക് വിട്ടുനൽകുമെന്നാണ് അധികൃതർ നൽകുന്ന വിവരം. 

Read More

Crime Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: