/indian-express-malayalam/media/media_files/t2EiJ0gHmw1NKXrP66Ir.jpg)
വി.ഡി.സതീശൻ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സർക്കാർ വേട്ടക്കാർക്കൊപ്പമാണ്. സർക്കാർ വേട്ടക്കാരെ സംരക്ഷിക്കുകയാണ്. പ്രതിപക്ഷം ഡബ്ല്യുസിസിക്ക് ഒപ്പമാണ്. ഡബ്ല്യുസിസിയുടെ ആവശ്യങ്ങൾ തന്നെയാണ് പ്രതിപക്ഷവും ഉന്നയിക്കുന്നത്. പോക്സോ കുറ്റം ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സതീശൻ ആവശ്യപ്പെട്ടു.
ഇരകളെയും വേട്ടക്കാരെയും ഒന്നിച്ചിരുത്തി സിനിമാ കോൺക്ലേവ് എന്നത് അപഹാസ്യമാണ്. കോൺക്ലേവ് നടത്തുന്നത് ഇരകളെ അപമാനിക്കാനാണ്. സിനിമ കോൺക്ലേവ് ഒരു കാരണവശാലും നടത്തരുത്. ആരോപണവിധേയരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കോൺക്ലേവ് തടയും. ഇരകൾ കൊടുത്ത മൊഴികളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. നാലര വർഷം റിപ്പോർട്ട് മറച്ചുവച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിയത് ഗുരുതര കുറ്റമാണെന്നും സതീശൻ പറഞ്ഞു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്വമേധയാ കേസ് എടുക്കാൻ നിയമ തടസമില്ലെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കി. പരാതിയില്ലെങ്കിലും കേസെടുക്കാൻ നിയമമുണ്ട്. സ്വമേധയാ കേസെടുക്കണോ പരാതി ലഭിച്ചിട്ട് കേസെടുക്കണോ എന്നത് സാങ്കേതികത്വം മാത്രമാണ്. പരിഷ്കരിച്ച നിയമങ്ങൾ നിലവിലുണ്ട്. സർക്കാർ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read More
- ബോംബ് ഭീഷണി; മുംബൈ-തിരുവനന്തപുരം എയർ ഇന്ത്യ വിമാനം അടിയന്തര ലാൻഡിങ് നടത്തി
- ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ക്രിമിനൽ നടപടി വേണം, പൊതുതാൽപര്യ ഹർജി ഇന്ന് പരിഗണിക്കും
- ആശ്വാസം;കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി
- ഹേമാകമ്മറ്റി റിപ്പോർട്ട്; കണ്ടെത്തലുകൾ നിഷേധിക്കുന്നില്ലെന്ന് ബ്ലെസി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.