scorecardresearch

തൃശൂരിലെ വൻ എടിഎം കൊള്ള; കവർച്ചാ സംഘം തമിഴ്നാട്ടിൽ പിടിയിൽ, പോലീസ് ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു

വെള്ളിയാഴ്ച പുലർച്ചെ മൂന്നിനും നാലിനും ഇടയിൽ കാറിൽ മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് കവർച്ച നടത്തിയത്

വെള്ളിയാഴ്ച പുലർച്ചെ മൂന്നിനും നാലിനും ഇടയിൽ കാറിൽ മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് കവർച്ച നടത്തിയത്

author-image
WebDesk
New Update
Thrissur ATM heist

പിടിയിലായ പ്രതികൾ

തൃശൂർ: തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎം കവർച്ച നടത്തിയ സംഘം പിടിയിലായി. നാമക്കല്ലിൽവച്ചാണ് പ്രതികളെ തമിഴ്നാട് പോലീസ് പിടികൂടിയത്. പ്രതികളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. ഏറ്റുമുട്ടലിൽ കവർച്ചാ സംഘത്തിലെ ഒരാളെ പോലീസ് വെടിവച്ചു കൊന്നു. ഒരാളുടെ കാലിന് വെടിയേറ്റു. കൊള്ളയടിച്ച പണം കണ്ടെയ്നറിലാണ് പ്രതികൾ കൊണ്ടുപോയിരുന്നത്.

Advertisment

ഹരിയാന സ്വദേശികളായ ആറംഗ സംഘമാണ് കവർച്ച നടത്തിയതെന്നും ഇവരുടെ കയ്യിൽ തോക്ക് ഉണ്ടായിരുന്നുവെന്നും പോലീസ് അറിയിച്ചു. കൊള്ള സംഘവുമായുള്ള ഏറ്റുമുട്ടലിൽ ഇൻസ്‌പെക്ടർ തവമണി, രഞ്ജിത്ത് കുമാർ എന്നിവര്‍ക്ക് പരുക്കേറ്റതായും പോലീസ് വ്യക്തമാക്കി.

ഷൊർണൂർ റോഡ്, മാപ്രാണം, കോലഴി എന്നിവിടങ്ങളിലെ എടിഎമ്മുകളിലാണ് മോഷണം നടന്നത്. 60 ലക്ഷത്തോളം രൂപ നഷ്ടമായി. മാപ്രാണത്തെ എടിഎമ്മില്‍ നിന്ന് 30 ലക്ഷം രൂപ, കോലഴിയിലെ എടിഎമ്മില്‍ നിന്ന് 25 ലക്ഷം രൂപ, ഷൊർണൂരിലെ എടിഎമ്മില്‍ നിന്ന് റോഡ് 9.5 ലക്ഷം രൂപയും നഷ്ടപ്പെട്ടുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. 

വെള്ളിയാഴ്ച പുലർച്ചെ മൂന്നിനും നാലിനും ഇടയിൽ കാറിൽ മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് കവർച്ച നടത്തിയത്. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് സംഘം എഎടിഎം തകർത്തത്. ഒരേ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പോലീസ് നിഗമനം. വെള്ള നിറത്തിലുള്ള കാറിലാണ് മോഷ്ടാക്കൾ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്നും പോലീസ് മനസിലാക്കിയിട്ടുണ്ട്. 

Advertisment

ജില്ലയുടെ അതിർത്തികളിൽ പോലീസ് പരിശോധന നടത്തുന്നുണ്ട്. തമിഴ്നാട്ടിലേക്ക് പ്രതികൾ കടക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.

Read More

Atm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: