/indian-express-malayalam/media/media_files/uploads/2017/03/rajendran.jpg)
ബിജെപിയിൽ ചേരാനില്ലെന്നും സിപിഎമ്മിൽ തന്നെ തുടരാനാണ് തീരുമാനമെന്നും രാജേന്ദ്രൻ
ഇടുക്കി: താൻ ബിജെപിയിലേക്കെന്ന വാർത്തയിൽ പ്രതികരണവുമായി മുൻ ദേവികുളം എംഎൽഎയും സിപിഎം നേതാവുമായ എസ്.രാജേന്ദ്രൻ. ബിജെപി പ്രഭാരി പ്രകാശ് ജാവ്ദേക്കറെ ഡൽഹിയിലെത്തി കണ്ടത് തികച്ചും വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടിയാണെന്നും അതിൽ രാഷ്ട്രീയമില്ലെന്നും രാജേന്ദ്രൻ വ്യക്തമാക്കി. ബിജെപിയിൽ ചേരാനില്ലെന്നും സിപിഎമ്മിൽ തന്നെ തുടരാനാണ് തീരുമാനമെന്നും രാജേന്ദ്രൻ ഉറപ്പിച്ചു പറഞ്ഞു.
താൻ ജാവ്ദേക്കറെ കണ്ട സമയം ശരിയായില്ല. ഇക്കാര്യത്തിൽ തെറ്റിദ്ധാരണ പരന്നതിൽ സിപിഎം നേതൃത്വത്തോട് ക്ഷമ ചോദിക്കുന്നു. അതേ സമയം സിപിഎം അംഗത്വം പുതുക്കിയിട്ടില്ലെന്നും എസ്.രാജേന്ദ്രൻ വ്യക്തമാക്കി. ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് രാജേന്ദ്രൻ കേരളത്തിന്റെ ചുമതല വഹിക്കുന്ന ബിജെപി പ്രഭാരി പ്രകാശ് ജാവ്ദേക്കറുമായി ചർച്ച നടത്തിയെന്ന വിവരങ്ങളാണ് ഇന്നലെ പുറത്തുവന്നത്. ഇത് നിഷേധിച്ചുകൊണ്ടാണ് രാജേന്ദ്രന്റെ ഇപ്പോഴത്തെ പ്രതികരണങ്ങൾ.
രണ്ടാഴ്ച്ച മുമ്പും രാജേന്ദ്രന്റെ ബിജെപി പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങൾ പരന്നിരുന്നെങ്കിലും രാജേന്ദ്രൻ പാർട്ടി വിടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വിഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഞായറാഴ്ച്ച ഇടുക്കിയിൽ നടന്ന എൽ.ഡി.എഫ് കൺവൻഷനിൽ പങ്കെടുത്ത ശേഷമാണ് രാജേന്ദ്രന്റെ ബിജെപി പ്രവേശന വാർത്തകൾ വീണ്ടും പുറത്തുവന്നത്.
Read More:
- ലോക്സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 19 മുതൽ ഏഴ് ഘട്ടങ്ങളിലായി ; കേരളത്തിൽ ഏപ്രിൽ 26 ന്
- ഇലക്ടറൽ ബോണ്ടുകൾ മോദിയുടെ 'ഗുണ്ടാ' പിരിവെന്ന് രാഹുൽ ഗാന്ധി
- തൊഴിലാളിയിൽനിന്നും ലോട്ടറി രാജാവായി മാറിയ സാന്റിയാഗോ മാർട്ടിൻ; തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങിയവരിൽ നമ്പർ 1
- ഇലക്ട്രൽ ബോണ്ട്; ആദ്യ അഞ്ചിൽ മൂന്നു കമ്പനികളും ബോണ്ട് വാങ്ങിയത് ഇഡി- ഐടി അന്വേഷണം നേരിടുമ്പോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.