scorecardresearch

ദിവ്യക്കെതിരെ കർശന നടപടി; അന്വേഷണം എത്രയും പെട്ടെന്ന് പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി

സർക്കാർ ഒരുതരത്തിലും അന്വേഷണത്തിൽ ഇടപെടില്ലെന്നും നവീന്റെ കുടുംബത്തോടൊപ്പമാണ് നില്‍ക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു

സർക്കാർ ഒരുതരത്തിലും അന്വേഷണത്തിൽ ഇടപെടില്ലെന്നും നവീന്റെ കുടുംബത്തോടൊപ്പമാണ് നില്‍ക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു

author-image
WebDesk
New Update
PP Divya, CM Pinarayi Vijayan

ഫയൽ ഫൊട്ടോ

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് അന്വേഷണം എത്രയും പെട്ടന്ന് പൂർത്തിയാക്കുമെന്നും സർക്കാർ ഒരുതരത്തിലും അന്വേഷണത്തിൽ ഇടപെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Advertisment

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്ന് പി.പി ദിവ്യയെ ഒഴിവാക്കിയിട്ടുണ്ടെന്നും, ഇടതുമുന്നണി യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. നവീന്റെ കുടുംബത്തോടൊപ്പമാണ് നില്‍ക്കേണ്ടതെന്നും, മറ്റു തരത്തിലുള്ള പ്രസ്താവനകള്‍ എല്‍ഡിഎഫ് നേതാക്കളുടെ ഭാഗത്തു നിന്ന് ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. നവീൻ ബാബുവിന്റെ മരണത്തിൽ ഇതുവരെ മുഖ്യമന്ത്രി പരസ്യ പ്രതികരണം നടത്തിയിരുന്നില്ല.

അതേസമയം, നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പി.പി.ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഈ മാസം 24 ലേക്ക് മാറ്റി. പ്രതി ചേർത്ത് ദിവസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ ദിവ്യയെ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല.

ഇടതുപക്ഷ മന്ത്രിമാരടക്കം പി.പി ദിവ്യക്കെതിരെ ശക്തമായ നിലപാടെടുത്തിട്ടുണ്ട്. നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തനെ ജോലിയിൽനിന്ന് ഒഴിവാക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. വിദ്യാർത്ഥി ആയിരുന്ന കാലം മുതൽ അറിയാവുന്ന ആളാണ് നവീൻ ബാബുവെന്നും, കളവ് ചെയ്യില്ലെന്ന് ഉറപ്പാണെന്നും, നവീന്റെ കുടുംബത്തോട് നീതി ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Advertisment

പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നും, പൂർണ പിന്തുണയുണ്ടെന്നും ഞായറാഴ്ച നവീന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞിരുന്നു.

Read More

Pinarayi Vijayan Kannur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: