/indian-express-malayalam/media/media_files/5r4h8ghy3blcQFwQw0rx.jpg)
ചുരൽമലയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച നടന്ന രക്ഷാപ്രവർത്തനം
കൽപ്പറ്റ: രക്ഷാദൗത്യത്തിനിടെ മുണ്ടക്കൈ മേഖലയിൽ വീണ്ടും ശക്തമായ മഴ. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷമാണ് പ്രദേശത്ത് വീണ്ടും ശക്തമായ മഴ തുടങ്ങിയത് ഉരുൾപൊട്ടലിൻറെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടം മേഖലയിലാണ് അതിശക്തമായ മഴ പെയ്യുന്നത്. മഴ നിർത്താതെ പെയ്യുന്നതോടെ പ്രദേശത്ത് നിന്ന് രക്ഷാപ്രവർത്തകരെ സുരക്ഷിത ഇടങ്ങളിലേക്ക് തിരിച്ചിറക്കി.
മണിക്കൂറുകൾ പിന്നിട്ടിട്ടും മഴ കുറയാത്തതിനാൽ പ്രദേശത്തെ ഇന്നത്തെ രക്ഷാദൗത്യം അവസാനിപ്പിച്ചു. വീണ്ടും ഉരുൾപൊട്ടലുൾപ്പടെയുള്ള അപകടങ്ങൾക്ക് സാധ്യതയുള്ളതിനാലാണ് രക്ഷാദൗത്യം നിർത്തിവെച്ചത്. ചൂരൽമലയിലും കനത്ത മഴ പെയ്യുന്നുണ്ട്. മഴ പെയ്യുന്നത് വീണ്ടും മലവെള്ളപ്പാച്ചിലുണ്ടാകുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. നിലവിൽ അപകടമേഖലയിൽനിന്ന് സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറാനാണ് നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, ചൂരൽമലയിൽ സൈന്യം നിർമിക്കുന്ന ബെയിലി പാലം വൈകിട്ടോടെ സജ്ജമാകും.ഇതിനുശേഷം മുണ്ടക്കൈ മേഖലയിലെ രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനാകുമെന്നാണ് പ്രതീക്ഷ. അതിനിടെ, വയനാട്ടിലെ ദുരന്തമേഖലയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ കോട്ടനാടിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു.
Read More
- ഉരുൾപൊട്ടൽ ദുരന്തം: മരണസംഖ്യ 277 ആയി, കാണാമറയത്ത് 240 പേർ
- ബെയ്ലി പാലം ഉച്ചയോടെ പൂർത്തിയായേക്കും, വിശ്രമമില്ലാതെ സൈനികർ
- മുഖ്യമന്ത്രിയും രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടില്
- മുണ്ടക്കൈ ദുരന്തം: രക്ഷാപ്രവർത്തനം മൂന്നാം ദിനത്തിൽ, സൈന്യത്തിനൊപ്പം ഡോഗ് സ്ക്വാഡും
- ഇനി എങ്ങോട്ട്? ഒന്നുമില്ലാത്ത ഭാവിയിലേയ്ക്ക് കണ്ണും നട്ട് വയനാടിന്റെ മക്കൾ
- 'അമ്മേ, നമ്മടെ സമയം അവസാനിക്കാറായെന്നു തോന്നുന്നു': ഉരുൾപൊട്ടൽ നടുക്കം മാറാതെ അതിജീവിതർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.