scorecardresearch

Onam Bumper 2022: ബംബറടിച്ച് സർക്കാർ; ഇതുവരെ വിറ്റത് 215 കോടിയുടെ ഓണം ബംപർ ടിക്കറ്റ്

Onam Bumper 2022 Kerala Lottery Thiruvonam Bumper BR 87 draw date time venue at keralalotteries com: കഴിഞ്ഞ വര്‍ഷം ഓണം ബംബര്‍ ടിക്കറ്റ് വില്‍പ്പന വഴി സര്‍ക്കാരിനു 124.5 കോടി രൂപയാണ് കിട്ടിയത്

Onam Bumper 2022 Kerala Lottery Thiruvonam Bumper BR 87 draw date time venue at keralalotteries com: കഴിഞ്ഞ വര്‍ഷം ഓണം ബംബര്‍ ടിക്കറ്റ് വില്‍പ്പന വഴി സര്‍ക്കാരിനു 124.5 കോടി രൂപയാണ് കിട്ടിയത്

author-image
Info Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
kerala lottery, lottery result, ie malayalam

Onam Bumper 2022 Kerala Lottery Thiruvonam Bumper BR 87 draw date time venue at keralalotteries com: തിരുവനന്തപുരം: ഓണം ബംപർ നറുക്കെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ടിക്കറ്റ് വിൽപന പൊടിപൊടിക്കുകയാണ്. സെപ്റ്റംബർ 18 നാണ് ഓണം ബംപർ നറുക്കെടുപ്പ്. അച്ചടിച്ച തിരുവോണം ബംബര്‍ ടിക്കറ്റ് 89.06 ശതമാനവും വിറ്റഴിഞ്ഞു. 60 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. ഇതില്‍ 53,76,000 ടിക്കറ്റുകളും വിറ്റു. ഇത്രയും ടിക്കറ്റ് വിറ്റതിലൂടെ സര്‍ക്കാരിനു കിട്ടിയത് 215.04 കോടി രൂപയാണെന്ന് മാതൃഭൂമി ഡോട്.കോം റിപ്പോർട്ട് ചെയ്യുന്നു.

Advertisment

കഴിഞ്ഞ വര്‍ഷം ഓണം ബംബര്‍ ടിക്കറ്റ് വില്‍പ്പന വഴി സര്‍ക്കാരിനു 124.5 കോടി രൂപയാണ് കിട്ടിയത്. 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. അന്നു ടിക്കറ്റു വില 300 രൂപയായിരുന്നു. ഇത്തവണ 60 ലക്ഷത്തിൽ ബാക്കിയുള്ള ടിക്കറ്റുള്‍ കൂടി വിറ്റഴിച്ചാല്‍ സര്‍ക്കാര്‍ ഖജനാവിലെത്തുന്ന മൊത്തം തുക 240 കോടി രൂപയാണ്. ഇത്തവണ ടിക്കറ്റ് വില 500 രൂപയായിട്ടും ഓണം ബംപർ ടിക്കറ്റ് വിൽപനയിൽ കുറവുണ്ടാക്കാൻ കഴിഞ്ഞില്ല.

25 കോടി രൂപയാണ് ഇത്തവണ ഒന്നാം സമ്മാനം. അഞ്ചു കോടിയാണ് രണ്ടാം സമ്മാനം. 10 പേർക്ക് ഒരു കോടി രൂപ വീതം ലഭിക്കുന്ന മൂന്നാം സമ്മാനമാണ് മറ്റൊരു പ്രത്യേകത. നാലാം സമ്മാനം ഒരു ലക്ഷം വീതം 90 പേർക്കും അഞ്ചാം സമ്മാനം 5000 രൂപ വീതം 72,000 പേർക്കും നൽകും. 3,000 രൂപയുടെ 48,600 സമ്മാനങ്ങളും 2,000 രൂപയുടെ 66,600 സമ്മാനങ്ങളും 1,000 രൂപയുടെ 21,0600 സമ്മാനങ്ങളും ഓണം ബംപറിലുണ്ട്.

Read Here

Advertisment
Onam Bumper Kerala Lottery

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: