/indian-express-malayalam/media/media_files/uploads/2017/04/ramesh-chennithala.jpg)
ഇത്രയും വിവാദമായ ഒരു കൂടിക്കാഴ്ച്ച നടത്തിയിട്ടും ഇ.പി ജയരാജനെതിരായി എന്തുകൊണ്ടാണ് സിപിഎം നടപടിയെടുക്കാത്തതെന്നും രമേശ് ചെന്നിത്തല ചോദിച്ചു
തിരുവനന്തപുരം: ഇ.പി ജയരാജന്റെ പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച്ച സിപിഎം-ബിജെപി കൂട്ടുകെട്ടിന്റെ ഭാഗമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജയരാജൻ ജാവദേക്കറെ കണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോട് കൂടിയാണ്. ബിജെപി നേതാക്കളുമായുള്ള ഇ.പിയുടെ കൂടിക്കാഴ്ച്ച പൊളിറ്റിക്കൽ ഡീലിന്റെ ഭാഗമാണെന്നും ഇത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലം മുതലുള്ളതാണെന്നും ചെന്നിത്തല ആരോപിച്ചു.
ഇത്രയും വിവാദമായ ഒരു കൂടിക്കാഴ്ച്ച നടത്തിയിട്ടും ഇ.പി ജയരാജനെതിരായി എന്തുകൊണ്ടാണ് സിപിഎം നടപടിയെടുക്കാത്തതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ഇ.പിക്കെതിരെ ഒരു നടപടിക്കും സിപിഎം മുതിരില്ല. കാരണം ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്നും അങ്കം ജയിച്ച ചേകവരെ പോലെയാണ് ജയരാജൻ സിപിഎം യോഗത്തിന് ശേഷം ഇന്നലെ എകെജി സെന്റർ വിട്ട് പുറത്തേക്ക് വന്നതെന്നും ചെന്നിത്തല പറഞ്ഞു.
കെഎസ്ആർടിസി ഡ്രൈവറും തിരുവനന്തപുരം മേയറുമായുള്ള തർക്കത്തിൽ ആര്യ രാജേന്ദ്രന്റെ പ്രവർത്തി പൊതുപ്രവർത്തകർക്ക് അവമതിപ്പുണ്ടാക്കുന്നതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ ഷാഫി പറമ്പിൽ വൻ വിജയം നേടുമെന്ന് ഉറപ്പാണെന്നും അതുകൊണ്ടാണ് ഷാഫി പറമ്പിലിനെതിരെ സിപിഎം വ്യാജ ആരോപണങ്ങളുമായി രംഗത്തെത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
Read More
- ഇ.പി ഡല്‍ഹിയിലെത്തിയത് ബിജെപിയില്‍ ചേരാനുറച്ച്, ഇടയ്ക്ക് ഫോണ്‍ വന്നപ്പോള്‍ ടെന്‍ഷനിലായി, പിന്മാറി: ശോഭ സുരേന്ദ്രൻ
- താൻ വഴി ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ; തന്നേയും പാർട്ടിയേയും തകർക്കാൻ ശ്രമമെന്ന് ഇ.പി ജയരാജൻ
- പ്രകാശ് ജാവഡേക്കറെ ഫ്ലാറ്റിൽവച്ച് കണ്ടിരുന്നു, രാഷ്ട്രീയകാര്യങ്ങളൊന്നും സംസാരിച്ചില്ല: ഇ.പി.ജയരാജൻ
- ‘ഞങ്ങൾ കണ്ടുമുട്ടിയിരിക്കാം..അതൊരു കുറ്റമാണോ?’; ഇ.പി ജയരാജനുമായുള്ള കൂടിക്കാഴ്ച്ചയിൽ പ്രകാശ് ജാവദേക്കർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.