/indian-express-malayalam/media/media_files/2025/10/21/president-at-kerala-2025-10-21-20-45-47.jpg)
രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ഗവർണർ രാജേന്ദ്ര ആർലേക്കർ സ്വീകരിക്കുന്നു (ഫൊട്ടൊ കടപ്പാട്- എക്സ്)
തിരുവനന്തപുരം: നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിൽ എത്തി. ചൊവ്വാഴ്ച വൈകിട്ട് 6.30 ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്തവളത്തിൽ വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കൽ ഏരിയയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ എന്നിവർ ഉൾപ്പെട്ട സംഘം രാഷ്ട്രപതിയെ സ്വീകരിച്ചു. കനത്ത സുരക്ഷയാണ് രാഷ്ട്രപതിയുടെ സന്ദർശനത്തിന് മുന്നോടിയായി നഗരത്തിൽ പൊലീസ് ഒരുക്കിയിരുന്നത്. ചൊവ്വാഴ്ച രാഷ്ട്രപതിക്ക് മറ്റു ഔദ്യോഗിക പരിപാടികളില്ല.
Also Read:നാലു ദിവസത്തെ സന്ദർശനം; രാഷ്ട്രപതി ഇന്ന് കേരളത്തിൽ; ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം
ചൊവ്വാഴ്ച രാത്രി രാജ് ഭവനിൽ താങ്ങിയ ശേഷം ബുധനാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്തവളത്തിൽ നിന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ രാഷ്ട്രപതി നിലയ്ക്കലിലേക്ക് പോകും. തുടർന്ന് നിലയ്ക്കൽ ഗണപതി ക്ഷേത്രത്തിൽ നിന്നും ഇരുമുടി നിറയ്ക്കും. രാഷ്ട്രപതി പ്രത്യേകം തയാറാക്കിയ വാഹനത്തിലാകും സന്നിധാനത്തേക്ക് പോവുക. ബുധനാഴ്ച രാവിലെ 11.50 ന് ശബരിമലയിൽ എത്തും.
Also Read: രാഷ്ട്രപതിയുടെ സന്ദർശനം; തിരുവനന്തപുരത്ത് മൂന്ന് ദിവസം ഗതാഗത നിയന്ത്രണം; അറിയേണ്ട കാര്യങ്ങൾ
വൈകിട്ട് മൂന്ന് മണിക്ക് പമ്പയിലേക്ക് തിരിക്കും. തുടർന്ന് റോഡ് മാർഗം നിലയ്ക്കലിലെത്തിയ ശേഷം വൈകിട്ട് 4.20 ന് ഹെലിക്കോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് മടങ്ങും. രാത്രി രാജ്ഭവനിൽ തങ്ങിയ ശേഷം ഒക്ടോബർ 23 ന് രാവിലെ 10.30ന് രാജ്ഭവനിൽ കെആർ നാരായണന്റെ അർധ കയ പ്രതിമ അനാച്ഛാദനം ചെയ്യും. ഉച്ചയ്ക്ക് 12.50 ന് വർക്കല ശിവഗിരിയിൽ ശ്രീനാരായണ ഗുരു മഹാസമാധി ശതാബ്ദിയുൽ മുഖ്യാതിഥിയായി പങ്കെടുക്കും. ശേഷം വൈകിട്ട് 4.15ന് പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്യും.
Also Read:ട്രാക്കുണർന്നു... ഇനി കൗമാര കായിക പോരാട്ടങ്ങളുടെ നാളുകൾ
രാത്രി കുമരകം താജ് റിസോർട്ടിൽ തങ്ങിയതിന് ശേഷം ഒക്ടോബർ 24 ന് എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദി ആഘോഷങ്ങളിലും മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്ന് ബോൾഗാട്ടി പാലസിലെ ഉച്ചഭക്ഷണത്തിനുശേഷം ഉച്ചയ്ക്ക് 1:20 ന് കൊച്ചി നെവൽ ബേസിൽ നിന്നും ഹെലികോപ്റ്ററിൽ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെടും. ഇവിടെ നിന്നും വൈകിട്ട് 4.05ന് ഡൽഹിയിലേക്ക് തിരിക്കും.
Read More:ദേവസ്വം നടപടികൾ സംശയാസ്പദം; ശബരിമല സ്വർണക്കൊള്ളയിൽ പുതിയഹർജി ഫയലിൽ സ്വീകരിക്കാൻ ഹൈക്കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.