/indian-express-malayalam/media/media_files/uploads/2017/04/thrissur_pooram_759.jpg)
ഫയൽ ചിത്രം
തൃശ്ശൂർ: കണിമംഗലം ശാസ്താവ് എഴുന്നള്ളിയതോടെ തൃശ്ശൂരിൽ പൂരം കൊട്ടിക്കയറി. ചരിത്രപ്രസിദ്ധമായ തൃശ്ശൂർ പൂരത്തിന് സാക്ഷിയാവാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലക്ഷങ്ങളാണ് പൂര നഗരിയിലേക്ക് ഒഴുകിയെത്തുന്നത്. ഇന്നലെ നെയ്തലക്കാവിലമ്മ വടക്കും നാഥന്റെ തെക്കേ ഗോപുര നട തുറന്നതോടെയാണ് പൂരത്തിന് വിളംബരമായത്. ആ സമയം മുതലാരംഭിച്ച മേളവാദ്യങ്ങൾ മണിക്കൂറുകളായി തുടരുകയാണ്.
എട്ട് ഘടക ക്ഷേത്രങ്ങളിലെ പൂരങ്ങളും ഉച്ചയോടെ വടക്കുന്നാഥ സന്നിധിയിൽ സംഗമിക്കും. തുടർന്ന് പൂരത്തിന് മാറ്റുകൂട്ടുന്ന ആഘോഷമായി മഠത്തില്‍വരവും ഇലഞ്ഞിത്തറമേളവും അരങ്ങേറും. അതിന് ശേഷമാവും വർണ്ണവൈവിധ്യവും കലാമികവും പ്രതിഫലിക്കുന്ന പൂരത്തിന്റെ ഏറ്റവും പ്രധാന ചടങ്ങായ കുടമാറ്റം നടക്കുക.
കണിമംഗലം ശാസ്താവിന് പിന്നാലെ ഘടക പൂരങ്ങളുടെ വരവ് നടക്കും . 11 മണിയോടെയാണ് മഠത്തില്‍ വരവ്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ഇലഞ്ഞിത്തറമേളവും ആരംഭിക്കും. ഉച്ചയ്ക്ക് 3 മണിക്ക് നായ്ക്കനാലിൽ നിന്ന് ആരംഭിക്കുന്ന തിരുവമ്പാടിയുടെ മേളം ക്ഷേത്രത്തിന് പുറത്ത് ശ്രീമൂലസ്ഥാനത്ത് അരങ്ങ് തകർക്കും. വൈകിട്ട് 5.30 നാണ് കുടമാറ്റം.
Read More
- തെക്കേഗോപുര നട തുറന്ന് നെയ്തലക്കാവിലമ്മ എഴുന്നള്ളി; തൃശ്ശൂരിലിനി മേളമൊഴിയാത്ത രാപ്പകൽ
- പിണറായിയും സിപിഎമ്മും ബിജെപിയുടെ 'ബി ടീം'; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രേവന്ത് റെഡ്ഡി
- കനയ്യയെ ഡൽഹിയിലേക്ക് ഇറക്കി കോൺഗ്രസ്; 15-ാം സ്ഥാനാർത്ഥി പട്ടിക പുറത്ത്
- തിരഞ്ഞെടുപ്പിന് ശേഷവും പ്രധാനമന്ത്രിയെ വിദേശരാജ്യങ്ങൾ ക്ഷണിക്കുന്നു; മോദിയുടെ വിജയം ലോകത്തിന് വരെ ഉറപ്പെന്ന് രാജ്നാഥ് സിംഗ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.