/indian-express-malayalam/media/media_files/2025/06/20/razeeena-new-2025-06-20-19-31-49.jpg)
റസീന
കണ്ണൂർ: കായലോട് സദാചാര ആക്രമണത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തതിൽ കുടുംബത്തിന്റെ ആരോപണം തള്ളി പൊലീസ്. അറസ്റ്റിലായ പ്രതികൾക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ പി. നിധിൻ രാജ് വ്യക്തമാക്കി. ആത്മഹത്യക്ക് കാരണം ആൺ സുഹൃത്താണെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകി.
Also Read:റസീനയുടെ ആത്മഹത്യ: നടന്നത് സദാചാര ഗുണ്ടായിസമെന്ന് പൊലീസ്, അറസ്റ്റിലായവർ കുറ്റക്കാരല്ലെന്ന് ഉമ്മ
ജീവനൊടുക്കിയ റസീനയുടെ ആത്മഹത്യ കുറിപ്പാണ് കേസിലെ നിർണായക തെളിവ്. ഞായറാഴ്ച്ച വൈകിട്ട് നടന്ന സംഭവത്തെ കുറിച്ച് മൂന്ന് പേജുള്ള ആത്മഹത്യ കുറിപ്പിൽ റസീന വിശദീകരിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്.ഡി.പി.ഐ പ്രവർത്തകരായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.
Also Read:ആൾക്കൂട്ട വിചാരണയെ തുടർന്ന് യുവതിയുടെ ആത്മഹത്യ; എസ്.ഡി.പി.ഐ. പ്രവർത്തകർ അറസ്റ്റിൽ
തുടർന്ന് യുവതിയുടെ സുഹൃത്തായ റഹീസിനെ പ്രതികൾ മർദിച്ചെന്നും പൊലീസ് പറയുന്നു. അതിനിടെ യുവാവിനെ എസ്ഡിപിഐ ഓഫീസിൽ എത്തിച്ച ദൃശ്യങ്ങൾ പുറത്തുവന്നു.
Also Read:കൂട്ടിയും കിഴിച്ചും മുന്നണികൾ; ആര് നേടും നിലമ്പൂർ ?
എസ്.ഡി.പി.ഐ ഓഫീസിൽ വെച്ച് യുവാവിനെ വിചാരണ ചെയ്തെന്നായിരുന്നു ഉയർന്ന ആരോപണം. എന്നാൽ മധ്യസ്ഥ ചർച്ച മാത്രമാണ് ഉണ്ടായതെന്നാണ് എസ്.ഡി.പി.ഐ നേതൃത്വത്തിന്റെ വിശദീകരണം.
യുവതിയുടെ സുഹൃത്തിനെതിരെയാണ് കുടുംബത്തിന്റെ ആരോപണം. റസീനയെ സാമ്പത്തികമായും ശാരീരികമായും യുവാവ് ചൂഷണം ചെയ്തെന്ന് കുടുംബം ആരോപിക്കുന്നു. കുടുംബത്തിന്റെ പരാതിയും പൊലീസിന്റെ അന്വേഷണ പരിധിയിലുണ്ട്. അന്വേഷണത്തിനായി തലശേരി എ.സി.പി യുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു.
Read More
വീണ്ടും ഭാരതാംബ വിവാദം; മന്ത്രി ശിവൻകുട്ടിയ്‌ക്കെതിരെ വാർത്താക്കുറിപ്പുമായി രാജ് ഭവൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.