/indian-express-malayalam/media/media_files/2KpWSs20eoHMHbMaGkbD.jpg)
പ്രതീകാത്മക ചിത്രം
കൊച്ചി: എറണാകുളത്ത് ആൺസുഹൃത്തിന്റെ ആക്രമണത്തിന് ഇരയായ പെൺകുട്ടി മരിച്ചു. ആറു ദിവസത്തോളമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന പെൺകുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.
പോക്സോ അതിജീവിത കൂടിയായ പെൺകുട്ടിയെ ആക്രമിച്ച തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് സ്വദേശി കുഴിപ്പുറത്ത് വീട്ടിൽ അനൂപിനെതിരെ കൊലക്കുറ്റം ചുമത്തുമെന്നാണ് വിവരം. ഞായറാഴ്ച വൈകിട്ട് 4 മണിയോടെയാണ് 19 കാരിയെ വീടിനുള്ളിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്.
വീടിന്റെ സിറ്റൗട്ടിൽ കഴുത്തിൽ ഷാൾ മുറുകി ബോധമറ്റ നിലയിൽ അർധനഗ്‌നയായി കിടക്കുന്ന പെൺകുട്ടിയെ ഒരു ബന്ധുവാണ് കണ്ടെത്തുന്നത്. കുട്ടിയുടെ കയ്യിലെ മുറിവിൽ ഉറുമ്പരിച്ചിരുന്നു. ഈ സമയം വീട്ടിൽ അമ്മ ഉണ്ടായിരുന്നില്ല. പിതാവ് കുടുംബവുമായി വേർപിരിഞ്ഞാണ് കഴിയുന്നത്. ബന്ധു ഉടൻ വിവരം പൊലീസിനെ അറിയിച്ചു.
തുടർന്ന് കുട്ടിയെ തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി അനൂപിനെ പടികൂടിയത്. ഇയാൾക്കെതിരെ ബലാത്സംഗം, കൊലപാതക ശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു പൊലീസ് കേസെടുത്തത്.
Read More
- ബാലരാമപുരത്തെ രണ്ടു വയസുകാരിയുടെ കൊലപാതകം; ജ്യോത്സ്യൻ കസ്റ്റഡിയിൽ
- രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മാവൻ ഹരികുമാർ അറസ്റ്റിൽ
- ബാലരാമപുരത്ത് കാണാതായ രണ്ടു വയസുകാരിയുടെ മരണം കൊലപാതകമെന്ന നിഗമനത്തിൽ പോലീസ്
- സ്കൂൾ ബസിൽ ഒമ്പതാം ക്ലാസുകാരന് കുത്തേറ്റു; പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പൊലീസ് കസ്റ്റഡിയിൽ
- നെന്മാറ ഇരട്ടക്കൊലക്കേസ്; കുറ്റബോധമില്ലാതെ പ്രതി ചെന്താമര കോടതിയിൽ; 14 ദിവസം റിമാൻഡ്
- നെന്മാറയിലെ ഇരട്ട കൊലപാതകം: എസ്.എച്ച്.ഒയ്ക്ക് സസ്പെൻഷൻ; ചെന്താമരയ്ക്കായി പോത്തുണ്ടിയിൽ തിരച്ചിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.