/indian-express-malayalam/media/media_files/2024/12/26/NmhlfzZ1vjvC0PsQk240.jpg)
ചിത്രം: എക്സ്
ഡൽഹി: സാഹിത്യകാരൻ എം.ടി വാസുദേവന്‍ നായരുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മനുഷ്യവികാരങ്ങളെ ആഴത്തിൽ വിലയിരുത്തിയ എംടിയുടെ കൃതികൾ തലമുറകളെ രൂപപ്പെടുത്തിയെന്നും ഇനിയും കൂടുതൽപേരെ പ്രചോദിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
'മലയാള സിനിമയിലെയും സാഹിത്യത്തിലെയും ഏറ്റവും ആദരണീയ വ്യക്തിത്വമായിരുന്ന എംടി വാസുദേവൻ നായരുടെ വിയോഗത്തിൽ ദുഃഖമുണ്ട്. മനുഷ്യവികാരങ്ങളെ ആഴത്തിൽ വിലയിരുത്തിയ അദ്ദേഹത്തിന്റെ കൃതികൾ തലമുറകളെ രൂപപ്പെടുത്തി. ഇനിയും കൂടുതൽപേരെ പ്രചോദിപ്പിക്കുകയും ചെയ്യും. നിശബ്ദർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും അദ്ദേഹം ശബ്ദമേകി. എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കുമൊപ്പമാണ്,' മോദി എക്സിൽ കുറിച്ചു.
Saddened by the passing away of Shri MT Vasudevan Nair Ji, one of the most respected figures in malayalam cinema and literature. His works, with their profound exploration of human emotions, have shaped generations and will continue to inspire many more. He also gave voice to the…
— Narendra Modi (@narendramodi) December 26, 2024
എംടിയുടെ നിര്യാണത്തോടെ സാഹിത്യ ലോകം കൂടുതല്‍ ദരിദ്രമായെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു എക്‌സില്‍ കുറിച്ചു. ഗ്രാമീണ ഇന്ത്യ അദ്ദേഹത്തിന്റെ രചനകളില്‍ സജീവമായി. സിനിമ മേഖലയ്ക്ക് വിലപ്പെട്ട സംഭാവനകളാണ് അദ്ദേഹം നല്‍കിയത്. പത്മഭൂഷണ്‍ ഉൾപ്പെടെ പ്രധാന പുരസ്കാരങ്ങൾ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും വായനക്കാര്‍ക്കും ആരാധകര്‍ക്കും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു,' രാഷ്ട്രപതി കുറിച്ചു.
Read More
- തലമുറകളുടെ കഥാകാരൻ
- 'സിനിമ ജീവിതത്തിൽ ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തി;' എംടിയെ അവസാനമായി കണ്ട് മോഹൻലാൽ
- ആ നിമിഷം അദ്ദേഹത്തിന്റെ മകനാണ് ഞാനെന്നു എനിക്ക് തോന്നി: എംടിയെ ഓർത്ത് മമ്മൂട്ടി
- എംടിയുടെ സിനിമാപ്രപഞ്ചം
- മൂകമായി മലയാളം, എം ടിക്ക് വിട
- മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭ: മുഖ്യമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.