/indian-express-malayalam/media/media_files/xg01kiFaHqz3xEVrnhbb.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
കൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിന് പിന്നാലെ, പരിസ്ഥിതി നിയന്ത്രണ ബോർഡിൽ സ്ഥലം മാറ്റം. ഏലൂർ പരിസ്ഥിതി നിയന്ത്രണ ബോർഡിലെ എൻവയോൺമെന്‍റൽ എഞ്ചിനീയര്‍ സജീഷ് ജോയിയെയാണ് സ്ഥലം മാറ്റിയത്. മത്സ്യങ്ങൾ ചത്തുപൊങ്ങിയതിന് പിന്നാലെ മത്സ്യ കർഷകരടക്കമുള്ള നാട്ടുകാർ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
വ്യവസായ മന്ത്രി വിളിച്ച യോഗത്തിലാണ് പുതിയ ഉദ്യോഗസ്ഥനെ നിയമിക്കാൻ തീരുമാനമായത്. എന്നാൽ സ്ഥലം മാറ്റത്തിന് മത്സ്യക്കുരുതിയുമായി നേരിട്ട് ബന്ധമില്ലെന്നും, യോഗത്തിൽ മുതിർന്ന ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന ആവശ്യം ഉയർന്നതോടെയാണ് ട്രാൻസ്ഫർ എന്നുമാണ് പി.സി.ബി വിശദീകരണം.
സീനിയർ എൻവയോൺമെന്‍റൽ എഞ്ചിനീയർ എം.എ ഷിജുവാണ് പുതിയതായി നിയമിതനായ ഉദ്യോഗസ്ഥൻ. മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ സബ് കളക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ശനിയാഴ്ച സമർപ്പിക്കും. സംഭവത്തിന് കാരണമായത് രാസ മാലിന്യം പുഴയിലേക്ക് ഒഴുക്കിയതാണെങ്കിൽ, ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നാണ് മന്ത്രി അറിയിച്ചത്.
വെള്ളത്തിലെ ഓക്സിജൻ കുറഞ്ഞതാകാം മത്സ്യങ്ങൾ ചത്തതിന്റെ കാരണമെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രഥമിക വിലയിരുത്തൽ. വിഷയത്തിൽ കുഫോസിലെ വിദഗ്‌ധ സമിതിയുടെ അന്വേഷണം നടക്കുകയാണ്.
Read More Kerala News Here
- ബാർ കോഴ ആരോപണം തള്ളി സിപിഎം; മന്ത്രി എം.ബി. രാജേഷ് രാജി വയ്ക്കേണ്ടെന്ന് എം.വി. ​ഗോവിന്ദൻ
- മദ്യനയത്തിലെ ഇളവുകൾക്ക് ലക്ഷങ്ങളുടെ പ്രത്യുപകാരം? സംസ്ഥാനത്ത് വീണ്ടും ബാർ കോഴ വിവാദം
- 'മോദിയുടെ ഭാഷ സാധാരണക്കാരൻ പോലും പറയാൻ മടിക്കുന്ന തരത്തിലേത്'; കെ. മുരളീധരൻ
- കലിതുള്ളാൻ കാലവർഷമെത്തുന്നു; സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലർട്ട്
- കള്ളം പറഞ്ഞ് വിദേശത്തെത്തിച്ച് വൃക്ക തട്ടിയെടുക്കും; അവയവക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി പിടിയില്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.