/indian-express-malayalam/media/media_files/2025/10/06/paliyekkara-toll-1-2025-10-06-11-31-22.jpg)
പാലിയേക്കര ടോൾ
കൊച്ചി: പാലിയേക്കര ടോൾ നിരോധനം തുടരും. കേസിൽ ഹൈക്കോടതി വെള്ളിയാഴ്ച അന്തിമ വിധി പറയും. ഗതാഗത കുരുക്ക് തുടരുകയാണെന്ന കലക്ടറുടെ റിപ്പോർട്ട് പരിഗണിച്ചാണ് കോടതി നടപടി. സുഗമമായ ഗതാഗതം ഉറപ്പാക്കിയശേഷമേ ടോള്‍ പിരിക്കാവൂവെന്ന സുപ്രീം കോടതി ഉത്തരവ് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Also Read: മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് ഇന്ന് തുടക്കം; ആദ്യ പരിപാടി ബഹ്റൈനിൽ
ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനെ തുടർന്നാണ് ടോൾ പിരിവ് ഹൈക്കോടതി നിർത്തിവച്ചത്. ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്കും സുരക്ഷാ പ്രശ്നങ്ങളുമുണ്ടെന്ന് തൃശൂർ ജില്ലാ കലക്ടർ കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോൻ എന്നിവരുടെ ബെഞ്ച് ടോൾ പിരിവ് നിരോധനം നീട്ടിയത്.
Also Read: കേരളം കടക്കെണിയിലാണെന്ന വാദം തെറ്റ്, പ്രതികൂല സാഹചര്യങ്ങളിലും വികസന പ്രവർത്തനങ്ങൾക്ക് കുറവു വരുത്തിയിട്ടില്ല: മന്ത്രി കെ.എൻ ബാലഗോപാൽ
മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയിൽ പ്രധാനമായി നാലു ബ്ലാക്ക് സ്പോട്ടുകളാണ് ഉള്ളത്. അടിപ്പാത നിർമ്മാണം നടക്കുന്നതുമൂലം റോഡുകൾ പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്. പ്രദേശത്ത് ഗതാഗത കുരുക്കും രൂക്ഷമാണ്. ഈ പശ്ചാത്തലത്തിലാണ് ജനങ്ങൾക്ക് ആശ്വാസമായി ഹൈക്കോടതി ടോൾ പിരിവ് വിലക്ക് ഏർപ്പെടുത്തിയത്. പൊതുപ്രവർത്തകനായ അഡ്വക്കറ്റ് ഷാജി കോടംകണ്ടത്തായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.
Also Read: 'മക്കളിൽ അഭിമാനം, ഇഡിയുടെ സമൻസ് ലഭിച്ചിട്ടില്ല'; കളങ്കിതനാക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി
പാലിയേക്കരയിലെ ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) സുപ്രീം കോടതിയിൽ അപ്പീൽ നൽകിയെങ്കിലും തള്ളുകയായിരുന്നു. കുഴിയിലൂടെ സഞ്ചരിക്കാൻ ജനങ്ങൾ കൂടുതൽ പണം നൽകേണ്ടതില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ഗതാഗതം സുഗമമാക്കാന്‍ ഹൈക്കോടതി നിരീക്ഷണം തുടരണമെന്നും നിർദേശം നൽകി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
Read More: മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ മകൻ ദേവസ്വം ബോർഡിൽ ജോലിയിൽ പ്രവേശിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.