/indian-express-malayalam/media/media_files/2025/09/24/dulquer-salman-2025-09-24-08-34-26.jpg)
ദുൽഖർ സൽമാൻ
കൊച്ചി: ഓപ്പറേഷൻ നുംഖൂറിന്റെ ഭാഗമായി കസ്റ്റംസ് വാഹനങ്ങൾ പിടിച്ചെടുത്തത് ചോദ്യം ചെയ്ത് നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ. തൻ്റെ വാഹനത്തിനു മതിയായ രേഖകളുണ്ടെന്നും വാഹനം കസ്റ്റഡിയിലെടുത്തത് നിയമവിരുദ്ധമായാണെന്നും ചൂണ്ടിക്കാട്ടിയാണ് ദുൽഖർ ഹർജി സമർപ്പിച്ചിരിക്കുന്നത്.
ദുൽഖറിൻ്റെ ഹർജിയിൽ കോടതി കസ്റ്റംസിൻ്റെ വിശദീകരണം തേടി. എല്ലാ രേഖകളുമുള്ള വാഹനം സംശയത്തിൻ്റെ പേരിലാണ് പിടിച്ചെടുത്തതെന്നും രേഖകൾ ഹാജരാക്കി ബുധനാഴ്ച വാഹനം വിട്ടുകിട്ടാൻ അപേക്ഷ നൽകിയെങ്കിലും കസ്റ്റംസ് വാഹനം മടക്കി നൽകിയില്ലെന്നും ദുൽഖർ കോടതിയെ അറിയിച്ചു. ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
ദുൽഖർ സൽമാനു പുറമേ പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കൽ എന്നീ സിനിമ താരങ്ങളുടെ വീടുകളിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. കസ്റ്റംസ് അതീവ രഹസ്യമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഒരേസമയം സംസ്ഥാനവ്യാപകമായി ഓപ്പറേഷൻ നുംഖോറിന് തുടക്കമിട്ടത്. നുംഖോർ എന്നാൽ ഭൂട്ടാനീസിൽ കാർ എന്നർത്ഥം. വലിയൊരു റാക്കറ്റിന്റെ ഒരു കണ്ണി മാത്രമാണ് കേരളത്തിലേക്ക് നീളുന്നത്. അതാണ് കസ്റ്റംസ് പരിശോധനയിലൂടെ വെളിപ്പെട്ടത്.
Also Read: ഓപ്പറേഷൻ നുംഖോർ: ദുൽഖർ സൽമാൻ നേരിട്ട് ഹാജരാകാൻ ഉടൻ നോട്ടീസ് നൽകും
ഇന്ത്യയിൽ മറ്റൊരു രാജ്യത്ത് നിന്ന് സെക്കന്റ് ഹാൻഡ് കാർ ഇറക്കുമതി ചെയ്യാൻ അനുമതിയില്ല. പുതിയ കാറുകൾ ഇറക്കുമതി ചെയ്യണമെങ്കിൽ 200 ശതമാനം തീരുവ നൽകണം. മറ്റൊരു രാജ്യത്ത് നിങ്ങൾ ഉപയോഗിക്കുന്ന കാറാണെങ്കിൽ, അത് രാജ്യത്തേക്ക് കൊണ്ടുവരാനും ചട്ടവും തീരുവയുമുണ്ട്.
Also Read: ലഡാക്ക് സംഘർഷം; സോനം വാങ്ചുക്ക് അറസ്റ്റിൽ
ഇതെല്ലാം മറികടന്നാണ് ഈ റാക്കറ്റിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് വിവരം. ജപ്പാനുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് എത്തിക്കുന്ന വൻകിട എസ്‌യുവികൾ ധാരാളമായി ഭൂട്ടാനിലുണ്ട്. ഇതിൽ ഭൂട്ടാൻ സൈന്യം ഉപയോഗിച്ച് ഉപേക്ഷിച്ചതടക്കം നൂറുകണക്കന് വാഹനങ്ങളാണ് ഇന്ത്യയിലേക്ക് എത്തിച്ചത്.
Read More: ആര്യൻ ഖാന്റെ സീരീസിനെതിരായ മാനനഷ്ടക്കേസ്; ഐആർഎസ് ഉദ്യോഗസ്ഥന്റെ ഹർജിയിൽ ചോദ്യം ഉന്നയിച്ച് കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.