scorecardresearch

മലപ്പുറത്ത് നിപ സംശയം; സമ്പർക്ക പട്ടികയിൽ 26 പേർ

നിപ മരണമെന്ന് സംശയിക്കുന്ന യുവാവിന്റെ സാംപിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്

നിപ മരണമെന്ന് സംശയിക്കുന്ന യുവാവിന്റെ സാംപിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്

author-image
WebDesk
New Update
Nipah Virus| kerala|calicut

പ്രതീകാത്മക ചിത്രം

മലപ്പുറം: മലപ്പുറം വണ്ടൂർ നടുവത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സംശയം. ഈ മാസം 9ന് മരിച്ച 23 കാരന്റെ സ്രവം കോഴിക്കോട് നടത്തിയ പരിശോധനയിൽ പോസിറ്റീവായി സ്ഥിരീകരിച്ചു. പെരിന്തൽമണ്ണയിലെ എംഇഎസ് മെഡിക്കൽ കോളജിൽ വച്ചാണ് യുവാവ് മരണപ്പെട്ടത്. സാംപിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പുണെയിൽ നിന്നുള്ള ഫലത്തിന്റെ അടിസ്ഥാനത്തിലേ രോഗബാധ സ്ഥിരീകരിക്കാനാകൂ.

Advertisment

നിപ സംശയിക്കുന്ന സാഹചര്യത്തിൽ, യുവാവുമായി നേരിട്ടു ബന്ധമുള്ള 26 പേരുടെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. മഞ്ഞപ്പിത്ത ലക്ഷണങ്ങളെ തുടർന്നാണ് ബെംഗുളുരുവിൽ നിന്ന് വിദ്യാർത്ഥിയായ യുവാവ് നാട്ടിലെത്തിയത്. നിലവിൽ യുവാവുമായി സമ്പർക്കമുള്ള സഹോദരിയെയും സുഹൃത്തിനെയും നിരീക്ഷിച്ചുവരികാണ്. ജൂലൈയിൽ മലപ്പുറം പാണ്ടിക്കാട്, 14 കാരൻ നിപ ബാധിച്ച് മരണപ്പെട്ടിരുന്നു. 

എന്താണ് നിപ വൈറസ്?

ഹെനിപാ വൈറസ് ജനുസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഫാമിലിയിൽ പെടുന്ന വൈറസാണ്. പൊതുവേ മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. എന്നാൽ വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇത് മനുഷ്യരിലേക്കും പടരും. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്കും രോഗം പകരാനുള്ള സാധ്യതയേറെയാണ്. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.

നിപ രോഗലക്ഷണങ്ങൾ
നിപ വൈറസ് ശരീരത്തിൽ കടന്നാൽ പെട്ടെന്നൊന്നും ലക്ഷണങ്ങൾ കാണില്ല. അഞ്ച് ദിവസം മുതൽ രണ്ടാഴ്ച വരെ സമയമെടുത്തേ ശരീരം രോഗലക്ഷണങ്ങൾ കാണിക്കൂ. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവും ഉണ്ടാകും. ചിലർ ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാറുണ്ട്.

Advertisment

ശരീരത്തിലെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം താറുമാറാക്കുന്ന വൈറസാണിത്. അതിനാൽ തന്നെ രോഗലക്ഷണങ്ങൾ ആരംഭിച്ച് രണ്ടു ദിവസത്തിനകം തന്നെ രോഗി കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. അസുഖം വന്നതിനു ശേഷമുള്ള ചികിത്സ കാര്യമായ ഫലം ചെയ്യില്ല, പ്രതിരോധമാണ് പ്രധാനം.

Read More

Malappuram Nipah Virus Nipah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: