scorecardresearch

Nimisha Priya Case: നിമിഷപ്രിയയുടെ മോചനം; ആറംഗ നയതന്ത്ര സംഘത്തെ നിയോഗിക്കണമെന്ന് ആക്ഷൻ കൗൺസിൽ

കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കുന്നതിനും ദിയാധന ചർച്ചകൾ നടത്തുന്നതിനുമാണ് സംഘത്തെ നിയോഗിക്കാൻ ആവശ്യപ്പെടുന്നത്. ആക്ഷൻ കൗൺസിൽ നൽകിയ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കവേയായിരിക്കും ആവശ്യം അറിയിക്കുക

കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കുന്നതിനും ദിയാധന ചർച്ചകൾ നടത്തുന്നതിനുമാണ് സംഘത്തെ നിയോഗിക്കാൻ ആവശ്യപ്പെടുന്നത്. ആക്ഷൻ കൗൺസിൽ നൽകിയ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കവേയായിരിക്കും ആവശ്യം അറിയിക്കുക

author-image
WebDesk
New Update
news

നിമിഷ പ്രിയ

കൊച്ചി: നിമിഷപ്രിയയുടെ മോചനശ്രമത്തിനായി ആറംഗ നയതന്ത്ര സംഘത്തെ കേന്ദ്ര സർക്കാർ നിയോഗിക്കണമെന്ന് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ. സുപ്രീം കോടതിയിൽ ആക്ഷൻ കൗൺസിൽ ആവശ്യം അറിയിക്കും. രണ്ടുപേർ ആക്ഷൻ കൗൺസിൽ പ്രതിനിധികളും, രണ്ടുപേർ കാന്തപുരം അബൂബക്കർ മുസ്ലിയാറിന്റെ പ്രതിനിധികളും രണ്ടു പേർ കേന്ദ്രസർക്കാർ നിർദേശിക്കുന്ന ഉദ്യോഗസ്ഥരും എന്ന രീതിയിലുള്ള സംഘത്തെ നിയോഗിക്കാനാണ് കൗൺസിൽ ആവശ്യപ്പെടുക.

Advertisment

Also Read:നിമിഷ പ്രിയയുടെ മോചനം; സെൻസിറ്റീവ് വിഷയം, എല്ലാ സഹായവും നൽകുന്നുണ്ട്: വിദേശകാര്യ മന്ത്രാലയം

ആക്ഷൻ കൗൺസിൽ പ്രതിനിധികളായി സുപ്രീം കോടതി അഭിഭാഷകനും കൗൺസിൽ നിയമോപദേഷ്ടാവുമായ അഡ്വ. സുഭാഷ് ചന്ദ്രൻ കെ ആർ, കൗൺസിൽ ട്രഷറർ കുഞ്ഞമ്മദ് കൂരാച്ചുണ്ട് എന്നിവരെയും മർകസ് പ്രതിനിധികളായി അന്താരാഷ്ട്ര തലത്തിൽ ഇടപെടുന്ന മുസ്ലിം പണ്ഡിതൻ അഡ്വ. ഹുസൈൻ സഖാഫി, യെമൻ ബന്ധമുള്ള വ്യക്തിയായ ഹാമിദ് എന്നിവരെയും നയതന്ത്ര സംഘത്തിൽ ഉൾപെടുത്തണമെന്നും ആവശ്യപ്പെടും.

Also Read:രക്തം വില കൊടുത്ത് വാങ്ങാനാകില്ലെന്ന് തലാലിന്റെ സഹോദരൻ; നിമിഷ പ്രിയയുടെ മോചനത്തിൽ ഇനി എന്ത് ?

Advertisment

കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കുന്നതിനും ദിയാധന ചർച്ചകൾ നടത്തുന്നതിനുമാണ് സംഘത്തെ നിയോഗിക്കാൻ ആവശ്യപ്പെടുന്നത്. ആക്ഷൻ കൗൺസിൽ നൽകിയ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കവേയായിരിക്കും ആവശ്യം അറിയിക്കുക. ജസ്റ്റിസ് വിക്രംനാഥാണ് കേസ് പരിഗണിക്കുക. ഇന്ന് രാവിലെ 10.30ന് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി കേസ് കോടതി മുൻപാകെ ഉന്നയിക്കുമെന്ന് ഇന്നലെ അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കിയിരുന്നു. വധശിക്ഷ മാറ്റിവെച്ച വിവരം ആക്ഷൻ കൗൺസിലും കേന്ദ്ര സർക്കാരും സുപ്രീം കോടതിയെ അറിയിക്കും.

Also Read:നിമിഷ പ്രിയയ്ക്ക് മാപ്പില്ലെന്ന് തലാലിന്റെ സഹോദരൻ; വല്ലാത്ത ദുഃഖത്തിലെന്ന് അമ്മ പ്രേമകുമാരി

അതേസമയം നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് കുടുംബവുമായി ചർച്ചകൾ നടക്കുന്നുവെന്ന വാർത്തകൾ തള്ളി തലാലിന്റെ സഹോദരൻ ഫത്താഹ് അബ്ദുൾ മഹ്ദി രംഗത്തെത്തിയിരുന്നു. കുടുംബം ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും മാധ്യമവാർത്തകൾ തെറ്റാണെന്നും സഹോദരൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. മലയാളത്തിലും അറബിയിലുമാണ് ഫത്താഹ് അബ്ദുൾ മഹ്ദിയുടെ പോസ്റ്റ്.

നിമിഷയുടെ വധശിക്ഷ തങ്ങളുടെ കുടുംബത്തിന്റെ അവകാശമാണെന്നും വധശിക്ഷ നടപ്പാക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും തലാലിന്റെ സഹോദരൻ പറഞ്ഞു. കുറ്റക്കാരിയായ നിമിഷപ്രിയയെ ഇന്ത്യൻ മാധ്യമങ്ങൾ, പ്രത്യേകിച്ച് കേരളത്തിലെ മാധ്യമങ്ങൾ പാവമായാണ് ചിത്രീകരിക്കുന്നതെന്നും ഫത്താഹ് കുറ്റപ്പെടുത്തി.

Read More

നിമിഷ പ്രിയയുടെ മോചനം; കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം

Yemen

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: