/indian-express-malayalam/media/media_files/2025/06/17/hIXW6LWwGUmh6ztiSDEp.jpg)
Nilambur By Election Result 2025 Live Updates
Nilambur By Election Result 2025: മലപ്പുറം: കേരളം ആകാംക്ഷയോടെ നോക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന്റെ ആദ്യ ഒന്നരമണിക്കൂർ കഴിഞ്ഞപ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് 4023 വാട്ടുകൾക്ക് മുന്നിട്ടുനിൽക്കുന്നു. എന്നാൽ ആദ്യ റൗണ്ടുകൾ പിന്നിടുമ്പോൾ പ്രതീക്ഷിച്ച വോട്ട് കിട്ടാത്തത് യുഡിഎഫ് ക്യാമ്പിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
Also Read: പ്രവചനാതീതം നിലമ്പൂർ, കരുത്ത് കാട്ടി അൻവർ
വഴിക്കടവിലാണ് ആദ്യം വോട്ട് എണ്ണിയത്. പ്രതീക്ഷിച്ചതിൽ നിന്ന് വ്യത്യസ്തമായി സ്വതന്ത്ര സ്ഥാനാർഥി പി.വി അൻവർ കൂടുതൽ വോട്ടുകൾ പിടിച്ചു. ആദ്യ അരമണിക്കൂറിൽ 1500ലധികം വോട്ടുകളാണ് പി വി അൻവറിന് ലഭിച്ചത്. തുടക്കത്തിൽ ആര്യാടൻ ഷൗക്കത്തിന് 3614 വോട്ടുകൾ ലഭിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനായി 3195 വോട്ടുകളാണ് പെട്ടിയിൽ വീണത്. എൻഡിഎയ്ക്ക് 400 വോട്ടുകളാണ് ലഭിച്ചത്.
Also Read: നിലമ്പൂരിൽ വോട്ടെണ്ണൽ ഇന്ന്; നിർണായകം മൂന്ന് പഞ്ചായത്തുകൾ
ജൂൺ 19ന് നടന്ന വോട്ടെടുപ്പിൽ 1,74,667 പേരാണ് ബൂത്തിലെത്തി വോട്ടു ചെയ്തത്. 75.87 ശതമാനമായിരുന്നു പോളിങ്. ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), എം സ്വരാജ് (എൽഡിഎഫ്), മോഹൻ ജോർജ് (എൻഡിഎ) മുൻ എംഎൽഎ പി.വി. അൻവർ (സ്വതന്ത്രൻ) എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്ന പത്തു സ്ഥാനാർഥികളിലെ പ്രമുഖർ. ആദ്യത്തെ ഏഴ് റൗണ്ടുകൾ യുഡിഎഫ് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന മേഖലകളാണ്. അതിനു ശേഷമാണ് ഇടതു സ്വാധീന മേഖലകൾ വരുന്നത്.
ഈ ഉപതിരഞ്ഞെടുപ്പിലെ ഫലങ്ങൾ എൽഡിഎഫ്,യുഡിഎഫ് മുന്നണികളുടെ രാഷ്ട്രീയഭാവി എന്താകുമെന്ന് വിലയിരുത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് ഫലം വിജയം ഉറപ്പെന്ന നിലപാടുമായി നിലയുറപ്പിച്ച പി വി അൻവറിനും ഏറെ നിർണായകമാണ്. അൻവർ പിടിച്ചെടുക്കുന്ന ഓരോ വോട്ടും ഇരുമുന്നണികളുടെയും നെഞ്ചിടിപ്പാകും.
Also Read: കൂട്ടിയും കിഴിച്ചും മുന്നണികൾ; ആര് നേടും നിലമ്പൂർ ?
അപ്രതീക്ഷിതമായ അടിയൊഴുക്കുകളൊന്നുമില്ലെങ്കിൽ പതിനായിരം വോട്ടിനെങ്കിലും ജയിക്കാമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. എം സ്വരാജിന് ലഭിച്ച ജനകീയപിന്തുണയാണ് എൽഡിഎഫിന്റെ പ്രതീക്ഷ. പതിനായിരം വോട്ടെങ്കിലും പിടിച്ചാൽ തന്റെ നിലപാടിന് ജനപിന്തുണയുണ്ടെന്ന് തെളിയിക്കാമെന്നാണ് പി വി അൻവർ കരുതുന്നത്. കഴിഞ്ഞ തവണത്തെ 8500 എന്ന അക്കത്തെ പതിനായിരം കടത്താനാണ് എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന്റെ ശ്രമം.
Read More
വിധിയെഴുതി നിലമ്പൂർ; മുന്നണികൾക്ക് ഇനി നെഞ്ചിടിപ്പിന്റെ ദിനങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us