/indian-express-malayalam/media/media_files/uploads/2023/02/MV-Govindan.jpg)
എം.വി.ഗോവിന്ദൻ
Nilambur By-Election: മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ സ്വതന്ത്ര്യ സ്ഥാനാർഥി പി.വി.അൻവർ യൂദാസാണെന്ന് ആവർത്തിച്ച് സി.പി.എം.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. യു.ഡി.എഫിലേക്ക് പോകാനാണ് അൻവർ ഇടതുമുന്നണിയെ ഒറ്റിയത്. യുദാസുമാർക്ക് എന്തുസംഭവിക്കുമെന്നത് പറയേണ്ടതില്ല. യുദാസുമാരായ എല്ലാവരുടെയും അവസാനം ഒരുപോലെയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
Also Read: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ജനങ്ങളിൽ നിന്ന് സംഭാവന തേടി അൻവർ
ഇടതുമുന്നണി സർക്കാരിന്റെ മൂന്നാം ടേമിലേക്കുള്ള നാഴികകല്ലാവും നിലമ്പൂർ ഉപതിരഞ്ഞെടുപ്പെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പ്രതിപക്ഷം വലിയ കുഴപ്പത്തിലാണ്. കോൺഗ്രസിൽ മുഖ്യമന്ത്രിമാരാകാനുള്ളവരുടെ നീണ്ട നിരയാണ് ഉള്ളത്. ഇവരാരും അടുത്ത തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയാകാൻ പോകുന്നില്ല. ഇടുതുമുന്നണി തന്നെ മൂന്നാമതും അധികാരത്തിലെത്തുമെന്ന് ഗോവിന്ദൻ പറഞ്ഞു.
Also Read:നിലമ്പൂരിൽ മത്സരചിത്രം തെളിഞ്ഞു; പി.വി. അൻവർ മത്സരിക്കും
നിലമ്പൂരിൽ വലിയതോതിൽ ഇടതുപക്ഷം മുന്നോട്ടുപോയെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. ബി.ജെ.പിയും കോൺഗ്രസും ഇലക്ട്രൽ ബോണ്ടിലൂടെ ദേശീയപാത കരാറുകാരിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് എം.വി ഗോവിന്ദൻ ആരോപിച്ചു. ചെർക്കളം വരെ ദേശീയപാതയിൽ ഒരു പ്രശ്നവുമില്ല. അത് ഒരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ചെയ്ത ജോലിയാണെന്നെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.