/indian-express-malayalam/media/media_files/2025/05/22/35Z7507rjuxwRv5wKjBy.jpg)
പ്രതീകാത്മക ചിത്രം
Kochi Murder Case Updates: കൊച്ചി: എറണാകുളത്ത് നാലുവയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് പോലീസ്. എന്ത് കാര്യം ചെയ്യുന്നതിലും ഇവർ ആത്മവിശ്വാസക്കുറവ് പ്രകടിപ്പിക്കാറുണ്ടായിരുന്നു.
സ്വന്തം മക്കളുടെ കാര്യം പോലും സ്വയമേ ചെയ്യാൻ കഴിയാത്ത ഒരു അമ്മയാണെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. അതിനാൽ തന്നെ അച്ഛന്റെ കുടുംബം കുട്ടികളെ പൂർണമായും ഏറ്റെടുത്ത് നോക്കിയതിൽ ഒരു ബുദ്ധിമുട്ട് ഇവർക്കുണ്ടായിരുന്നു. താൻ ആ കുടുംബത്തിലെ അംഗമല്ലെന്ന് തോന്നലും ഇവരെ അലട്ടിയിരുന്നെന്ന് പോലീസ് പറഞ്ഞു.
Also Read:മരണത്തിന് തലേദിവസവും മൂന്നുവയസുകാരി നേരിട്ടത് ക്രൂരപീഡനം; അബദ്ധം പറ്റിപോയെന്ന് പൊലീസിനോട് പ്രതി
അതേസമയം, മുൻപും മക്കളെ കൊലപ്പെടുത്താൻ അമ്മ ശ്രമിച്ചെന്ന വാദം അന്വേഷണം സംഘം തള്ളി. മകൾ പീഡിപ്പിക്കപ്പെട്ടെന്ന വാർത്ത അറിഞ്ഞ അമ്മ മാനസികമായി തകർന്ന നിലയിലാണെന്നും പൊലീസ് പറയുന്നു.
ഭർത്താവിന്റെ കുടുംബം ഒറ്റപ്പെടുത്തി
ഭർത്താവിന്റെ കുടുംബം തന്നെ ഒറ്റപ്പെടുത്തിയതുകൊണ്ടാണ് മകളെ കൊന്നതെന്ന് അമ്മ മൊഴി നൽകിയതായി വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു. ഭർത്താവിന്റെ വീട്ടുകാർ കുട്ടിയിൽ അമിത താൽപര്യം കാണിച്ചത് അസ്വസ്ഥതപ്പെടുത്തി. ഭർത്താവിന്റെ കുടുംബം കുട്ടിയിൽനിന്നും തന്നെ അകറ്റുന്നതായി തോന്നി. ഭർത്താവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതായി വിവരം ലഭിച്ചു.
തന്നെ ഒഴിവാക്കിയാൽ കുട്ടി എങ്ങനെ ജീവിക്കുമെന്ന് ആശങ്കയുണ്ടായി. രണ്ടാനമ്മയുടെ കീഴിൽ തന്റെ കുഞ്ഞ് ജീവിക്കുന്നത് ദുഃസ്വപ്നം കണ്ടു. കുഞ്ഞിന്റെ ഭാവിയിൽ ആശങ്ക ഉണ്ടായതിനാലാണ് മകളെ കൊലപ്പെടുത്തിയതെന്നാണ് അമ്മ നൽകിയ മൊഴിയെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
പീഡനവിവരം അമ്മ അറിഞ്ഞില്ല
മകൾ ലൈംഗിക പീഡനത്തിന് ഇരയായ വിവരം താൻ അറിഞ്ഞിരുന്നില്ലെന്നും അമ്മ മൊഴി നൽകിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് കൊല്ലപ്പെട്ട നാലു വയസുകാരി ക്രൂര പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. മരിക്കുന്നതിന് തലേദിവസവും കുട്ടി ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടു. പ്രകൃതി വിരുദ്ധ പീഡനത്തിന് ഉൾപ്പടെ കുട്ടി നിരന്തരം പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നു.
കുട്ടി ഒന്നരവർഷത്തോളം പീഡനത്തിന് ഇരയായി
ഒന്നര വർഷത്തോളം കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. നിരവധി തവണ കുട്ടി ശാരീരികമായ പീഡനത്തിന് ഇരയായിരുന്നു.
കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധുവാണ് പീഡിപ്പിച്ചത്. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ, കുട്ടി പീഡനത്തിന് ഇരയായ വിവരം റൂറൽ എസ്പിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ അമ്മയെ റൂറൽ എസ്പി ഹേമലത നേരിട്ട് ചോദ്യം ചെയ്തതിലൂടെയാണ് അച്ഛന്റെ അടുത്ത ബന്ധുക്കളിലേക്ക് സംശയം നീണ്ടത്.
അന്വേഷണസംഘം വിപൂലീകരിച്ചു
കേസിൽ പൊലീസ് അന്വേഷണ സംഘം വിപുലീകരിച്ചു. 22 അംഗ സംഘമാണ് രൂപീകരിച്ചത്. മൂന്ന് വനിത എസ്‌ഐമാർ ഉൾപ്പെടെ നാല് വനിതകളും ടീമിലുണ്ട്. ചെങ്ങമനാട് പോലീസ് സ്റ്റേഷൻ പരിധിയിലും പീഡനക്കേസ് പുത്തൻകുരിശ് സ്റ്റേഷൻ പരിധിയിലുമാണ് കൊലപാതകം നടന്നത്.
Read More
- നാലുവയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസ്: പീഡന വിവരം അറിഞ്ഞിരുന്നില്ലെന്ന് അമ്മയുടെ മൊഴി
- മൂന്നു വയസുകാരിയെ അമ്മ കൊന്ന കേസ്; കുട്ടി പീഡനത്തിനിരയായി, അടുത്ത ബന്ധു അറസ്റ്റിൽ
- ദേശീയ പാതയിൽ വീണ്ടും വിള്ളൽ, കോഴിക്കോട് തിരുവങ്ങൂരിൽ 400 മീറ്റർ നീളത്തിൽ റോഡ് വിണ്ടുകീറി
- വരുന്നു പെരുമഴ; വിവിധ ജില്ലകളിൽ റെഡ് അലർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.