/indian-express-malayalam/media/media_files/2025/05/22/35Z7507rjuxwRv5wKjBy.jpg)
പ്രതീകാത്മക ചിത്രം
Kochi Murder Case Updates: കൊച്ചി: കൊച്ചിയിൽ അമ്മ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ മൂന്നുവയസ്സുകാരി വർഷങ്ങളായി നേരിട്ടത് ക്രൂരപീഡനമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മരിക്കുന്നതിന് തലേദിവസവും കുട്ടി ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. പ്രകൃതി വിരുദ്ധ പീഡനത്തിന് ഉൾപ്പടെ മൂന്നുവയസുകാരി നിരന്തരം പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നു.
കുട്ടിയുടെ ദേഹത്ത് നിരവധി മുറിവുകൾ
പ്രകൃതി വിരുദ്ധ പീഡനത്തിന് വരെ കുട്ടിയെ ഉപയോഗിച്ചുവെന്നാണ് സൂചന. കുട്ടിയുടെ ശരീരത്തിൽ നിരവധി പരുക്കുകളും മുറിവുകളുമുണ്ട്. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ മുറിവും രക്തസ്രാവവും ഉണ്ടായതായി പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഒന്നര വർഷത്തോളം കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. നിരവധി തവണ കുട്ടി ശാരീരികമായ പീഡനത്തിന് ഇരയായിരുന്നു. കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധുവാണ് പീഡിപ്പിച്ചത്.
വീടിനുള്ളിൽ വെച്ചായിരുന്നു കുട്ടിയെ ഉപദ്രവിച്ചിരുന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ, കുട്ടി പീഡനത്തിന് ഇരയായ വിവരം റൂറൽ എസ്പിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ അമ്മയെ റൂറൽ എസ്പി ഹേമലത നേരിട്ട് ചോദ്യം ചെയ്തതിലൂടെയാണ് അച്ഛന്റെ അടുത്ത ബന്ധുക്കളിലേക്ക് സംശയം നീണ്ടത്.
ഈ അടുത്ത ബന്ധുക്കളോടാണ് കുട്ടിക്ക് ഏറ്റവും അടുപ്പമെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. തുടർന്നാണ് കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധുക്കളായ മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിനൊടുവിൽ, ബന്ധമില്ലെന്ന് കണ്ട് രണ്ടുപേരെ വിട്ടയച്ചു. മറ്റുള്ളവർ നൽകിയ മൊഴിയുടേയും മറ്റും അടിസ്ഥാനത്തിൽ പ്രതിയെ വീണ്ടും ചോദ്യം ചെയ്തു. എന്നാൽ തനിക്കൊന്നും അറിയില്ലെന്നാണ് ഇയാൾ ആദ്യം പറഞ്ഞത്. എന്നാൽ ശക്തമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി, ആലുവ, പുത്തൻകുരിശ് ഡിവൈഎസ്പിമാർ നടത്തിയ മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിക്കുന്നത്.
അന്വേഷണത്തിന് പ്രത്യേക സംഘം
അബദ്ധം പറ്റിപ്പോയെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞതെന്നാണ് സൂചന. മരിച്ച കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ഏറ്റവും കൂടുതൽ അലമുറയിട്ടു കരഞ്ഞത് പ്രതിയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞ് ഞെട്ടിപ്പോയെന്ന്, കുട്ടി പഠിച്ചിരുന്ന അങ്കണവാടിയിലെ അധ്യാപിക പറഞ്ഞു.
കേസിൽ പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണത്തിന് പുത്തൻകുരിശ്, ആലുവ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ എറണാകുളം റൂറൽ എസ്പി എം ഹേമലത നിയോഗിച്ചിട്ടുണ്ട്.
അമ്മ റിമാൻഡിൽ
കഴിഞ്ഞ തിങ്കളാഴ്ചയാണ് മൂന്നു വയസുകാരിയെ അമ്മ പുഴയിൽ എറിഞ്ഞുകൊന്നത്. കുട്ടിയെ അമ്മ അങ്കണവാടിയിൽനിന്ന് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അമ്മയും കുഞ്ഞും ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷണം തുടങ്ങിയത്. രാത്രി ഏഴ് മണിയോടെ അമ്മ വീട്ടിൽ മടങ്ങി എത്തിയെങ്കിലും കുട്ടി കൂടെ ഉണ്ടായിരുന്നില്ല.
പോലീസ് ചോദ്യം ചെയ്തപ്പോൾ പാലത്തിനു സമീപം കുഞ്ഞിനെ ഉപേക്ഷിച്ചെന്നാണ് ആദ്യം അമ്മ ആദ്യം പറഞ്ഞത്. തുടർന്ന് പുഴയിൽ നടത്തിയ തിരച്ചിലിൽ പാലത്തിന്റെ മൂന്നാമത്തെ കാലിന്റെ പരിസരത്ത് മണലിൽ പതിഞ്ഞു കിടക്കുന്ന നിലയിൽ പുലർച്ചെ 2.20 ഓടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ അമ്മ റിമാൻഡിലാണ്.
ഭർത്താവിൻറെ വീട്ടുകാർ കുട്ടിയോട് അമിതസ്നേഹം കാട്ടുന്നതിൽ അമ്മയ്ക്ക്പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. ഇതേ തുടർന്ന് രണ്ട് മാസം മുൻപ് കുട്ടിയുടെ അമ്മയ്ക്കും അച്ഛനും കൗൺസിലിങ് നൽകിയിരുന്നുവെന്ന് പ്രദേശത്തെ പഞ്ചായത്ത് അംഗം രണ്ട് ദിവസം മുൻപ് പ്രതികരിച്ചിരുന്നു.
Read More
- മൂന്നു വയസുകാരിയെ അമ്മ കൊന്ന കേസ്; കുട്ടി പീഡനത്തിനിരയായി, അടുത്ത ബന്ധു അറസ്റ്റിൽ
- മൂന്ന് വയസുകാരിയുടെ കൊലപാതകം ;അമ്മയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും
- മകളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ്: കുഞ്ഞിനെ കൊല്ലാൻ അമ്മ ആസൂത്രണം നടത്തിയിരുന്നെന്ന് സംശയം
- 'അങ്ങു വാനക്കോണില് മിന്നിനിന്നൊരമ്പിളി'; കണ്ണീരിലാഴ്ത്തി മൂന്നു വയസുകാരിയുടെ പാട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.