/indian-express-malayalam/media/media_files/8oPHlY6mG4xmz41hQA0l.jpg)
ഫയൽ ഫൊട്ടോ
തിരുവനന്തപുരം: മൈക്രോ ഫിനാൻസ് കേസിൽ, എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ തുടരന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലൻസ് പ്രത്യേകകോടതിയുടേതാണ് ഉത്തരവ്. അന്വേഷണം പൂർത്തിയാക്കി മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജഡ്ജി എം.വി. രാജാകുമാരയാണ് വിജിലൻസിന് നിർദേശം നൽകിയത്.
വി.എസ് അച്യുതാനന്ദന്റെ പരാതിയിലാണ് മൈക്രോ ഫിനാൻസ് അഴിമതിയുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടശനെതിരെ കേസെടുത്തത്. പിന്നാലെ വിജിലൻസ് അന്വേഷണം ആരംഭിക്കുകയും വെള്ളാപ്പള്ളിക്ക് അനുകൂലമായി, സാമ്പത്തികനഷ്ടം സംഭവിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് കേസന്വേഷണം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇതിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് വി.എസ് കോടതിയിൽ ആക്ഷേപം സമർപ്പിച്ചിരുന്നു. ഈ ആക്ഷേപ ഹർജി അംഗീകരിച്ചാണ് കോടതി തുടരന്വേഷണത്തിന് ഇത്തരവ്ട്ടിരിക്കുന്നത്. 2016 ജനുവരി 20നാണ് വി.എസ്. നൽകിയ സ്വകാര്യഹർജി പരിഗണച്ച് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. കേസിൽ തുടരന്വേഷണത്തിന് ഉത്തരവുനൽകുന്നത് എട്ട് വർഷത്തിന് ശേഷമാണ്.
2003-2015 കാലയളവില്‍ 15 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു ആരോപണം. പിന്നാക്ക വികസന കോര്‍പറേഷന്‍ മുഖേന കുറഞ്ഞ പലിശയ്ക്ക് വായ്പ എടുക്കുകയും, ഉയര്‍ന്ന പലിശ ഈടാക്കി ഈ തുക വിതരണം ചെയ്യുകയും ഇല്ലാത്ത ആളുകളുടെ പേരില്‍ വായ്പ അനുവദിക്കുകയും ചെയ്തുവെന്നാണ് പരാതി.
Read More
- ജയരാജൻ ജാവദേക്കറെ കണ്ടത് പൊളിറ്റിക്കൽ ഡീലിന്റെ ഭാഗമെന്ന് രമേശ് ചെന്നിത്തല
- ഇ.പി ഡല്‍ഹിയിലെത്തിയത് ബിജെപിയില്‍ ചേരാനുറച്ച്, ഇടയ്ക്ക് ഫോണ്‍ വന്നപ്പോള്‍ ടെന്‍ഷനിലായി, പിന്മാറി: ശോഭ സുരേന്ദ്രൻ
- താൻ വഴി ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ; തന്നേയും പാർട്ടിയേയും തകർക്കാൻ ശ്രമമെന്ന് ഇ.പി ജയരാജൻ
- പ്രകാശ് ജാവഡേക്കറെ ഫ്ലാറ്റിൽവച്ച് കണ്ടിരുന്നു, രാഷ്ട്രീയകാര്യങ്ങളൊന്നും സംസാരിച്ചില്ല: ഇ.പി.ജയരാജൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.