/indian-express-malayalam/media/media_files/yDHMmbizQPvCQOdRayX1.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
കോഴിക്കോട്: കോഴിക്കോട് ബസ് പുഴയിലേക്കു മറിഞ്ഞ് രണ്ടു മരണം. അപകടത്തിൽപെട്ട കെഎസ്ആർടിസി ബസിലുണ്ടായിരുന്ന ആനക്കാംപൊയിൽ സ്വദേശിനി ത്രേസ്യാമ്മ (75), വേലംകുന്നേൽ കമലം (65) എന്നിവരാണ് മരിച്ചത്. ബസിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തു. കോഴിക്കോട് തിരുവമ്പാടി കാളിയാമ്പുഴയിലാണ് അപകടം നടന്നത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. മൂന്നു പേരുടെ നില ഗുരുതരമാണ്. ബസിന്റെ മുൻഭാഗത്ത് ഇരുന്നവർക്കാണ് കൂടുതൽ പരിക്ക്.
ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മറ്റു യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. ക്രയിൻ ഉപയോഗിച്ച് ബസ് ഉയർത്താൻ ശ്രമം തുടരുകയാണ്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്. പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ബസ് നിയന്ത്രണം വിട്ടു കലുങ്കിൽ ഇടിച്ച ശേഷം പുഴയിലേക്കു തലകീഴായി മറിയുകയായിരുന്നു.
തിരുവമ്പാടിയിൽ നിന്ന് ആനക്കാംപൊയിലേലേക്കു വന്ന ബസാണ് അപകടത്തിൽപെട്ടത്. ബസിൽ അൻപതോളം പേർ ഉണ്ടായിരുന്നു എന്നാണ് വിവരം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ഉൾപ്പെടെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
Read More
- നിയമസഭയിൽ പ്രത്യേക സീറ്റ് അുവദിച്ചില്ലെങ്കിൽ തറയിൽ ഇരിക്കും: പി.വി.അൻവർ
- ലഹരി പാർട്ടി: ശ്രീനാഥ് ഭാസിയേയും പ്രയാഗയേയും പോലീസ് ചോദ്യം ചെയ്തേക്കും
- തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ: രജിസ്റ്റര്‍ ചെയ്തത് പതിനായിരത്തിലധികം സ്ഥാപനങ്ങള്‍
- പിണറായി മോദിയാകാൻ ശ്രമിക്കുന്നുവെന്ന് വിഡി സതീശൻ;പ്രതിപക്ഷം ഒളിച്ചോടിയെന്ന് എംബി രാജേഷ്
- ലൈംഗികാതിക്രമ കേസ്; നടൻ ജയസൂര്യയെ ചോദ്യം ചെയ്യും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.