scorecardresearch

മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ മരണം ഏറെ വേദനിപ്പിക്കുന്നത്; കുടുംബത്തിനൊപ്പമെന്ന് ആരോഗ്യമന്ത്രി

Kottayam Medical College Accident: ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും മുസ്ലീം ലീഗും അടക്കമുള്ള പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്

Kottayam Medical College Accident: ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും മുസ്ലീം ലീഗും അടക്കമുള്ള പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്

author-image
WebDesk
New Update
Veena George, Health Minister

ഫയൽ ഫൊട്ടോ

Kottayam Medical College Accident: തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് ഒരാൾ കൊല്ലപ്പെട്ട സംഭവം രാഷ്ടിയ ആയുധമാക്കിയിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും മുസ്ലീം ലീഗും അടക്കമുള്ള പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്.

Advertisment

അപകടത്തിൽ കൊല്ലപ്പെട്ട തലയോലപ്പറമ്പ്‌ സ്വദേശിനി ബിന്ദുവിന്റെ മരണം ഏറെ വേദനിപ്പിക്കുന്നതാണെന്നും കുടുംബത്തിനൊപ്പമാണ് സർക്കാരെന്നും ആരോഗ്യമന്ത്രി സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. "കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. ആ കുടുംബത്തിന്റെ ദുഃഖം എന്റേയും ദുഃഖമാണ്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍  പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകും," വീണ ജോർജ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

Also Read: മെഡിക്കൽ കോളേജ് അപകടം; ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം

അതേസമയം, നാടിനെ ഒന്നാകെ ദുഖത്തിലാഴ്ത്തി ബിന്ദുവിൻറെ സംസ്കാരം ഉച്ചയ്ക്ക് ഒരുമണിയോടെ നടത്തി. സഹോദരിയുടെ വീടിനോട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് മകൻ നവനീത് ബിന്ദുവിൻറെ ചിതയ്ക്ക് തീകൊളുത്തി. മെഡിക്കൽ കോളേജ് കെട്ടിടം തകർന്നുവീണാണ് വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു ബിന്ദുവിന് ദാരൂണാന്ത്യം സംഭവിച്ചത്. കെട്ടിടാവിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപോയ ബിന്ദുവിനെ മണിക്കൂറുകൾക്ക് ശേഷമാണ് പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

Also Read: ബിന്ദുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകും: വി.എൻ.വാസവൻ

Advertisment

മകൾ നവമിയുടെ (20) ചികിത്സയുമായി ബന്ധപ്പെട്ടായിരുന്നു ബുന്ദു മെഡിക്കൽ കോളേജിൽ എത്തിയത്. മകളെ ശസ്ത്രക്രിയക്കായി ന്യൂറോ സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. മൂന്നാഴ്ച ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സ നൽകിയശേഷം ശസ്ത്രക്രിയ നടത്തുവാനാണ് തീരുമാനിച്ചിരുന്നത്. ഇതിനായി കഴിഞ്ഞ ജൂലൈ ഒന്നിനാണ് വിശ്രുതനും, ബിന്ദുവും മകൾ നവമിയുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. 

Also Read: തോരാക്കണ്ണീരിൽ , നെഞ്ചുലഞ്ഞ് ബിന്ദുവിന് വിട നൽകി നാട്

ട്രോമ കെയർ വിഭാഗത്തിലാണ് നവമിയെ പ്രവേശിപ്പിച്ചിരുന്നത്. മകളുടെ ചികിത്സാർത്ഥം ആശുപത്രിയിൽ കഴിഞ്ഞിരുന്ന ബിന്ദു വ്യാഴാഴ്ച രാവിലെ കുളിക്കുന്നതിനായിയാണ് തകർന്ന് വീണ പതിനാലാം വാർഡിന്റെ മൂന്നാം നിലയിലേക്ക് എത്തിയത്. ഈ സമയത്താണ് കെട്ടിടം തകർന്നുവൂണ് അപകടമുണ്ടായത്.

Read More: മുഖ്യമന്ത്രി വീണ്ടും ചികിത്സയ്ക്കായി അമേരിക്കയിലേക്ക്; ഇന്ന് പുറപ്പെടും

Veena George Kottayam Medical College Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: