/indian-express-malayalam/media/media_files/2025/07/04/veena-geroge-protest-2025-07-04-12-27-48.jpg)
മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് കൊച്ചിയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധം
Kottayam Medical College Accident: തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് ഒരാൾ കൊല്ലപ്പെട്ടതിന് പിന്നാലെ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത്. ഇന്നലെ മുതൽ വിവിധ പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തിവരികയാണ്. പലയിടത്തും സമരക്കാരും പോലീസും ഏറ്റുമുട്ടി.
Also Read: മെഡിക്കൽ കോളേജ് അപകടം; ബിന്ദുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകും: വി.എൻ.വാസവൻ
തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് കോൺഗ്രസും ബി.ജെ.പി.യും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പത്തനംതിട്ടയിൽ വീണാ ജോർജിന്റെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ ഓഫീസിലേക്ക് മഹിളാ കോൺഗ്രസ് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചു.പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രിയുടെ സുരക്ഷ പോലീസ് വർധിപ്പിച്ചു.
Also Read:രക്തസമ്മർദം കൂടി; മന്ത്രി വീണാ ജോർജ് ആശുപത്രിയിൽ
ആരോഗ്യമന്ത്രിയുടെ നിരുത്തരവാദപരമായ സമീപനമാണ് ബിന്ദുവിന്റെ മരണത്തിന് കാരണമെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ആരോഗ്യ രംഗത്തെ മന്ത്രി വെന്റിലേറ്ററിലാക്കി. "കേരളത്തിലെ മുഴുവൻ മെഡിക്കൽ കോളജുകളിലും സർക്കാർ ആശുപത്രികളിലും ആവശ്യമായ മരുന്നും പഞ്ഞികളുമില്ല. സർക്കാർ ആശുപത്രിയിലേക്ക് ഓപ്പറേഷനായി പോകണമെങ്കിൽ തുന്നികെട്ടാനുള്ള സൂചിയും നൂലും വരെ രോഗികൾ വാങ്ങിച്ചുകൊണ്ടുപോകണം. കേരളത്തിലെ എല്ലാ സർക്കാർ ആശുപത്രികളുടെയും പരിതാപകരമായ അവസ്ഥയാണിത്". -വി.ഡി.സതീശൻ പറഞ്ഞു.
Also Read:ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു; നെഞ്ചുലഞ്ഞ് നാട്
ബിന്ദുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനോ കുടുംബത്തെ ഫോണിൽ വിളിക്കാനോ സർക്കാർ തയ്യാറായില്ലായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മകൾ നവമിയുടെ ചികിത്സസർക്കാർ ഏറ്റെടുക്കണം. ഒരാൾക്ക് സർക്കാർ ജോലി നൽകണം.കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ട പരിഹാരം നൽകണം. കോൺഗ്രസും യുഡിഎഫും ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
സിസ്റ്റവും അത് റൺ ചെയ്യേണ്ട മന്ത്രിയും തോൽവിയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി. അപകടം ഉണ്ടായാൽ ആദ്യം മാധ്യമങ്ങളെ കാണുകയാണോ വേണ്ടത്? രക്ഷാപ്രവർത്തനം പൂർത്തീകരിക്കേണ്ടേ? ഉദ്യോഗസ്ഥർ പറയുന്നത് മാത്രം വിശ്വസിക്കൽ ആണോ മന്ത്രിയുടെ പണി? മന്ത്രിക്ക് ജനങ്ങളോട് ഉത്തരവാദിത്തം ഇല്ലേ. പറ്റില്ലെങ്കിൽ മന്ത്രി രാജി വെച്ച് പോകണമെന്നും കുഞ്ഞാലിക്കുട്ടി തുറന്നടിച്ചു.
കുറ്റകരമായ അനാസ്ഥയുടെ ഇരയാണ് ബിന്ദുവെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായ തകരാതിരിക്കാൻ ബോധപൂർവ്വം രക്ഷാപ്രവർത്തനം വൈകിപ്പിച്ചതാണ് ബിന്ദുവിന്റെ മരണത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
Read More
കോട്ടയം മെഡിക്കൽ കോളേജ് അപകടം; രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us