/indian-express-malayalam/media/media_files/rQOu0ZDEXUaf354C51ae.jpg)
ഫയൽ ഫൊട്ടോ
തിരുവനന്തപുരം: ഈ വർഷവും കേരളീയം പരിപാടി നടത്താനൊരുങ്ങി സംസ്ഥാന സർക്കാർ. പരിപാടി നടത്തിപ്പ് സംബന്ധിച്ച ചർച്ചകൾക്കായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ സംഘാടക സമിതി യോഗം ചേർന്നു. ഈ വർഷം ഡിസംബറിൽ കേരളീയം നടത്താനാണ് പദ്ധതി. അവധിക്കാലമായതിനാൽ കൂടുതൽ പേർ പരാപാടിയിൽ പങ്കെടുക്കുമെന്ന പ്രതീക്ഷയിലാണ് ഡിസംബറിൽ തീരുമാനിച്ചിരിക്കുന്നത്.
പരുപാടിയുടെ ചെലവ് സ്പോൺസർ ഷിപ്പിലൂടെ കണ്ടെത്താൻ വകുപ്പുകൾക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. 27.14 കോടി രൂപ വിവിധ വകുപ്പുകളിലൂടെ അനുവദിച്ചാണ് കഴഞ്ഞ വർഷം കേരളീയം നടത്തിയത്. എന്നാൽ കഴിഞ്ഞ വര്‍ഷത്തെ സ്പോൺസർഷിപ്പ് കണക്കുകൾ പുറത്തുവിടാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.
എല്ലാ വർഷവും കേരളീയം നടത്തുമെന്ന് കഴിഞ്ഞ വർഷം പരിപാടിയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കവേ മുഖ്യമന്തി പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരമായിരിക്കും സ്ഥിരം വേദിയെന്നും മുഖ്യമന്തി പറഞ്ഞു. കഴിഞ്ഞ വർഷം നവംബർ മാസത്തിലാണ് കേരളീയം നടത്തിയത്.
കോടികൾ മുടക്കിയാണ് കലാസാംസ്കാരിക രംഗങ്ങളിലെ പ്രമുഖരെ അണിനിരത്തി കേരളീയം സംഘടിപ്പിച്ചത്. നടി ശോഭന അവതരിപ്പിച്ച നൃത്ത പരിപാടിയും, കെഎസ് ചിത്രയുടെ ഗാനമേളയും ഉൾപ്പെടെയായിരുന്നു ഇത്. മുകേഷ് എംഎൽഎയും ജിഎസ് പ്രദീപും ചേർന്ന് അവതരിപ്പിച്ച സ്പെഷ്യൽ ഷോ, ഗായകൻ എം ജയചന്ദ്രന്റെ ജയം ഷോ, സ്റ്റീഫൻ ദേവസ്സി, മട്ടന്നൂർ ശങ്കരൻകുട്ടി എന്നിവരുടെ ഫ്യുഷൻ ഷോ തുടങ്ങിയവയായിരുന്നു പ്രധാന പരിപാടികൾ.
Read More
- കേരളത്തിൽ ഒഴിഞ്ഞുകിടക്കുന്നത് 15 ലക്ഷം വീടുകൾ; 2021-22ൽ കൂടിയത് 2.9 ലക്ഷം
- തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദി മുഖ്യമന്ത്രിയല്ല, മന്ത്രിമാരെല്ലാം പരിശുദ്ധന്മാരല്ല: സിപിഐ നേതാവ്
- തൃശൂരിൽ ആവേശം സ്റ്റൈലിൽ ഗുണ്ടാ നേതാവിന്റെ പിറന്നാൾ ആഘോഷം, പിടിയിലായത് 32 പേർ
- വൈദ്യുതി വിച്ഛേദിച്ച സംഭവം; റാന്തൽ മാർച്ചുമായി യൂത്ത് കോൺഗ്രസ്
- കോഴിക്കോട് കേന്ദ്രീകരിച്ച് ഉൾപ്പാർട്ടി 'കോക്കസ്' ; നേതൃത്വത്തിന് പരാതി നൽകി മന്ത്രി മുഹമ്മദ് റിയാസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.