/indian-express-malayalam/media/media_files/uploads/2021/05/second-ldf-ministry-ministers-2.jpg)
തിരുവനന്തപുരം: ചരിത്രവിജയത്തിനു ശേഷം തുടർഭരണത്തിലേക്കു കടക്കുന്ന രണ്ടാം പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാർക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ ഘടകക്ഷികളുടെ മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എകെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു എന്നിവർ സത്യപ്രതിജ്ഞ ചെയ്തു. അതിനുശേഷം അക്ഷരമാല ക്രമത്തിൽ വി അബ്ദുറഹ്മാൻ, ജിആർ അനിൽ, കെഎൻ ബാലഗോപാൽ, പ്രൊഫ. ആർ ബിന്ദു, ജെ ചിഞ്ചുറാണി, എംവി ഗോവിന്ദൻ, അഡ്വ. പിഎ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണൻ, പി രാജീവ്, സജി ചെറിയാൻ, വി ശിവൻകുട്ടി, വിഎൻ വാസവൻ, വീണ ജോർജ് എന്നിവർ പ്രതിജ്ഞ ചെയ്തു.
മുഖ്യമന്ത്രിയെക്കൂടാതെ കെ രാജൻ, എകെ ശശീന്ദ്രൻ, ജിആർ അനിൽ, കെഎൻ ബാലഗോപാൽ, പ്രൊഫ. ആർ ബിന്ദു, ജെ ചിഞ്ചുറാണി, എംവി ഗോവിന്ദൻ, അഡ്വ. പിഎ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണൻ, പി രാജീവ്, സജി ചെറിയാൻ, വി ശിവൻകുട്ടി, വിഎൻ വാസവൻ എന്നിവരും സഗൗരവം സത്യപ്രതിജ്ഞ ചെയ്തു. റോഷി അഗസ്റ്റിൻ, കെ കൃഷ്ണന്‍ കുട്ടി, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, വി അബ്ദുറഹ്മാൻ, വീണ ജോർജ് എന്നിവർ ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്തു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 3.30നാണ് സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചത്. ഇതിനു മുന്നോടിയായി 54 പ്രശസ്ത ഗായകര്‍ അണിചേര്‍ന്ന വെര്‍ച്വല്‍ സംഗീതാവിഷ്‌കാരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സ്‌ക്രീനില്‍ തെളിഞ്ഞു. കെ.ജെ. യേശുദാസ്, എ.ആര്‍. റഹ്‌മാന്‍, ഹരിഹരന്‍, പി.ജയചന്ദ്രന്‍, കെ.എസ്. ചിത്ര, സുജാത, എം.ജി ശ്രീകുമാര്‍, ശങ്കര്‍ മഹാദേവന്‍, അംജത് അലിഖാന്‍, ഉമയാള്‍പുരം ശിവരാമന്‍, ശിവമണി, മോഹന്‍ലാല്‍ തുടങ്ങിയവർ സംഗീതാവിഷ്‌കാരത്തിന്റെ ഭാഗമായി. അഞ്ച് മണിയോടെയാണ് ചടങ്ങ്പൂർത്തിയായത്. തുടർന്ന് രാജ്ഭവനിൽ ഗവർണറുടെ ചായസൽക്കാരത്തിനുശേഷം മന്ത്രിസഭയുടെ ആദ്യ യോഗം 5.30നു സെക്രട്ടറിയേറ്റിൽ ആരംഭിക്കും. 17 പുതുമുഖങ്ങളടക്കം 21 പേരടങ്ങിയതാണ് മന്ത്രിസഭ.
രാവിലെ ആലപ്പുഴ പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ച ശേഷമാണ് മുഖ്യമന്ത്രിയും സിപിഎമ്മിന്റെയും സിപിഐയുടെയും നിയുക്ത മന്ത്രിമാരും സത്യപ്രതിജ്ഞ ചടങ്ങിന് എത്തിയത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, നേതാക്കളായ ഇ.പി. ജയരാജന്‍, തോമസ് ഐസക്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്‍, ഇ. ചന്ദ്രശേഖരന്‍ എന്നിവരും ഗുരുരത്‌നം ജ്ഞാനതപസ്വി, വെള്ളാപ്പള്ളി നടേശന്‍ തുടങ്ങിയ വിവിധ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു.
സ്ഥാനമൊഴിയുന്ന മന്ത്രിമാരും എൽഡിഎഫ് എംഎൽഎമാരും അടക്കം നാനൂറിൽ താഴെ ആളുകളാണ് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തത്. ആദ്യം 500 പേരെയാണ് ക്ഷണിച്ചത്. അതിഥികളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നു ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു. പാർടി നേതാക്കളെയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തവരേയും പങ്കെടുപ്പിക്കണമോ എന്നത് ആലോചിക്കണമെന്നും കോടതി പറഞ്ഞിരുന്നു.
പ്രതിപക്ഷം ചടങ്ങിൽ പങ്കെടുക്കുത്തിരുന്നില്ല. ട്രിപ്പിൾ ലോക്ക്ഡൗൺ സാഹചര്യത്തിൽ നടത്തുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ യുഡിഎഫ് എംഎൽഎമാർ നേരിട്ട് പങ്കെടുക്കില്ലെന്നും വെർച്വലായി ചടങ്ങിന്റെ ഭാഗമാകുമെന്നും യുഡിഎഫ് കൺവീനർ എംഎം ഹസൻ അറിയിച്ചിരുന്നു.സത്യപ്രതിജ്ഞ ചടങ്ങിനായി ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് ക്ഷണമുണ്ടെങ്കിലും കോവിഡ് സാഹചര്യത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.
Read Also: സത്യപ്രതിജ്ഞ: അതിഥികളെ പരമാവധി കുറയ്ക്കണം, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഹൈക്കോടതി
48 മണിക്കൂറിനകം എടുത്തിട്ടുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമാണ് ചടങ്ങിൽ പങ്കെടുപ്പിച്ചത്. വേദിയിൽ ഒന്നര മീറ്റർ അകലത്തിലും സദസില് രണ്ടു മീറ്റർ അകാലത്തിലുമാണ് ഇരിപ്പിടങ്ങൾ ഒരുക്കിയത്.
- 20:36 (IST) 20 May 2021വി കെ രാമചന്ദ്രൻ പ്ലാനിങ് ബോര്‍ഡ് ഉപാധ്യക്ഷൻ
സംസ്ഥാനനായി വി കെ രാമചന്ദ്രനെ നിയമിച്ചു.
- 20:35 (IST) 20 May 2021അഡ്വ. ടി എ ഷാജി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ്
അഡ്വ. ടി എ ഷാജിയെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സായി നിയമിക്കാന്‍ തീരുമാനിച്ചു.
- 20:35 (IST) 20 May 2021അഡ്വ. കെ ഗോപാലകൃഷ്ണക്കുറുപ്പ് അഡ്വക്കറ്റ് ജനറൽ
സംസ്ഥാനത്തിന്‍റെ അഡ്വക്കറ്റ് ജനറലായി അഡ്വ. കെ ഗോപാലകൃഷ്ണക്കുറുപ്പിനെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
- 20:34 (IST) 20 May 2021ആദ്യ സമ്മേളനം24,25 തീയ്യതികളിൽ; പി ടി എ റഹീം പ്രോടേം സ്പീക്കർ
15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഈ മാസം 24,25 തീയ്യതികളിൽ വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രോടൈം സ്പീക്കറായി കുന്നമംഗലത്തുനിന്നുള്ള അംഗം അഡ്വ. പി ടി എ റഹീമിനെ നിയോഗിക്കാനുള്ള ശുപാര്‍ശ നല്‍കാനും തീരുമാനിച്ചു.
- 20:25 (IST) 20 May 2021അഞ്ച് വർഷംകൊണ്ട് അതിദാരിദ്യം ഉന്മൂലനം ചെയ്യും: മുഖ്യമന്ത്രി
അടുത്ത അഞ്ച് വർഷംകൊണ്ട് അതിദാരിദ്യം ഉന്മുലനം ചെയ്യുമെന്ന് മുഖ്യമന്ത്രി. "അഗതിയായ ഓരോ വ്യക്തിയെയും ദാരിദ്ര്യത്തിൽ കഴിയുന്ന കുടുംബങ്ങളെയും കണ്ടെത്തി ദാരിദ്ര്യ രേഖയ്ക്ക് മുകളിലെത്തിക്കും," മുഖ്യമന്ത്രി പറഞ്ഞു. പ്രകടന പത്രികയിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
- 20:15 (IST) 20 May 2021അഞ്ച് വർഷംകൊണ്ട് അതിദാരിദ്യം ഉന്മൂലനം ചെയ്യും: മുഖ്യമന്ത്രി
അടുത്ത അഞ്ച് വർഷംകൊണ്ട് അതിദാരിദ്യം ഉന്മുലനം ചെയ്യുമെന്ന് മുഖ്യമന്ത്രി. "അഗതിയായ ഓരോ വ്യക്തിയെയും ദാരിദ്ര്യത്തിൽ കഴിയുന്ന കുടുംബങ്ങളെയും കണ്ടെത്തി ദാരിദ്ര്യ രേഖയ്ക്ക് മുകളിലെത്തിക്കും," മുഖ്യമന്ത്രി പറഞ്ഞു. പ്രകടന പത്രികയിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
- 20:08 (IST) 20 May 2021സമുജ്വലമായ പുതിയതുടക്കം: പിണറായി വിജയന്‍.
എല്‍ഡിഎഫിന്റെ തുടര്‍ഭരണം കേരള ചരിത്രത്തിലെ സമുജ്വലമായ പുതിയതുടക്കമെന്ന് മുഖ്യമന്ത്രി പുതുതായി ചുമതലയേറ്റ മന്ത്രിസഭയുടെ ആദ്യയോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള വികസനത്തിൻ്റെ പുതിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനാണ് അഞ്ചുവർഷം ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടതു സർക്കാരുകൾ മുന്നോട്ടുവച്ചത് പുതിയ ബദലാണ്. വികസന തുടർച്ചയ്ക്ക് ഭരണത്തുടർച്ച സഹായകമായെന്നും അദ്ദേഹം പറഞ്ഞു.
Read More: വികസന തുടർച്ചയ്ക്ക് ഭരണത്തുടർച്ച സഹായകമാകും; ഇത് സമുജ്വലമായ പുതിയതുടക്കം: മുഖ്യമന്ത്രി
- 19:34 (IST) 20 May 2021മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം: വീഡിയോ
- 19:26 (IST) 20 May 2021ആദ്യ മന്ത്രിസഭാ യോഗം: വീഡിയോ
- 19:25 (IST) 20 May 2021വാർത്താസമ്മേളനം അൽപസമയത്തിനുള്ളിൽ
പുതുതായി സ്ഥാനമേറ്റ എൽഡിഎഫ് മന്ത്രിസഭയുടെ ആദ്യ യോഗത്തിന് ശേഷം മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തും. വാർത്താസമ്മേളനത്തിൽ ആദ്യ മന്ത്രിസഭായോഗത്തിലെ തീരുമാനങ്ങൾ മുഖ്യമന്ത്രി വിശദീകരിക്കും.
- 18:55 (IST) 20 May 2021മുഖ്യമന്ത്രി സെക്രട്ടറിയേറ്റിലെ ഓഫീസിൽ
സത്യപ്രതിജ്ഞയ്ക്കു പിന്നാലെ പിണറായി വിജയന്‍ ഓഫീസിലെത്തി മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്തു. സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിലെ മൂന്നാംനിലയിലെ 141-ാം നമ്പര്‍ മുറിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
- 18:54 (IST) 20 May 2021വാർത്താസമ്മേളനം അൽപസമയത്തിനുള്ളിൽ
പുതുതായി സ്ഥാനമേറ്റ എൽഡിഎഫ് മന്ത്രിസഭയുടെ ആദ്യ യോഗത്തിന് ശേഷം മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തും. വാർത്താസമ്മേളനത്തിൽ ആദ്യ മന്ത്രിസഭായോഗത്തിലെ തീരുമാനങ്ങൾ മുഖ്യമന്ത്രി വിശദീകരിക്കും.
- 18:25 (IST) 20 May 2021മുഖ്യമന്ത്രി സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തി ചുമതല ഏറ്റെടുത്തു.
- 17:58 (IST) 20 May 2021പ്രധാനമന്ത്രി അഭിവാദ്യം അർപ്പിച്ചു
സംസ്ഥാനത്ത് അധികാരമേറ്റ എൽഡിഎഫ് മന്ത്രിസഭയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിവാദ്യം അർപ്പിച്ചു
Congratulations to Shri @vijayanpinarayi Ji on taking oath as CM and commencing his second term in office.
— Narendra Modi (@narendramodi) May 20, 2021 - 17:47 (IST) 20 May 2021മന്ത്രിമാർ അഭിവാദ്യം അർപ്പിക്കുന്നു
സത്യപ്രതിജ്ഞാചടങ്ങിന് ശേഷം മന്ത്രിമാർ അഭിവാദ്യം അർപ്പിക്കുന്നു. ഫൊട്ടോ: പിആർഡി
- 17:47 (IST) 20 May 2021മന്ത്രിമാർ അഭിവാദ്യം അർപ്പിക്കുന്നു
സത്യപ്രതിജ്ഞാചടങ്ങിന് ശേഷം മന്ത്രിമാർ അഭിവാദ്യം അർപ്പിക്കുന്നു. ഫൊട്ടോ: പിആർഡി
- 17:37 (IST) 20 May 2021മന്ത്രിമാർ അഭിവാദ്യം അർപ്പിക്കുന്നു
സത്യപ്രതിജ്ഞാചടങ്ങിന് ശേഷം മന്ത്രിമാർ അഭിവാദ്യം അർപിക്കുന്നു. ഫൊട്ടോ: പിആർഡി
- 17:28 (IST) 20 May 2021എൽഡിഎഫ് മന്ത്രിമാർ സത്യപ്രതിജ്ഞയ്ക്ക് ശേഷം
സത്യപ്രതിജ്ഞയ്ക്ക് ശേഷം എൽഡിഎഫ് മന്ത്രിമാർ സത്യപ്രതിജ്ഞാ വേദിയിൽ.
- 17:27 (IST) 20 May 2021എൽഡിഎഫ് മന്ത്രിമാർ സത്യപ്രതിജ്ഞയ്ക്ക് ശേഷം
സത്യപ്രതിജ്ഞയ്ക്ക് ശേഷം എൽഡിഎഫ് മന്ത്രിമാർ സത്യപ്രതിജ്ഞാ വേദിയിൽ.
- 17:22 (IST) 20 May 2021എൽഡിഎഫ് മന്ത്രിമാർ സത്യപ്രതിജ്ഞയ്ക്ക് ശേഷം
സത്യപ്രതിജ്ഞയ്ക്ക് ശേഷം എൽഡിഎഫ് മന്ത്രിമാർ സത്യപ്രതിജ്ഞാ വേദിയിൽ.
- 17:21 (IST) 20 May 2021എൽഡിഎഫ് മന്ത്രിമാർ സത്യപ്രതിജ്ഞയ്ക്ക് ശേഷം
സത്യപ്രതിജ്ഞയ്ക്ക് ശേഷം എൽഡിഎഫ് മന്ത്രിമാർ സത്യപ്രതിജ്ഞാ വേദിയിൽ.
- 17:20 (IST) 20 May 2021എൽഡിഎഫ് മന്ത്രിമാർ സത്യപ്രതിജ്ഞയ്ക്ക് ശേഷം
സത്യപ്രതിജ്ഞയ്ക്ക് ശേഷം എൽഡിഎഫ് മന്ത്രിമാർ സത്യപ്രതിജ്ഞാ വേദിയിൽ.
- 17:20 (IST) 20 May 2021മുഖ്യമന്ത്രിയും മറ്റു മന്ത്രിനമാരും ഗവർണറും രാജ് ഭവനിൽ
- 16:55 (IST) 20 May 2021സത്യപ്രതിജ്ഞാചടങ്ങ് പൂർത്തിയായി
പുതിയ എൽഡിഎഫ് സർക്കാരിലെ എല്ലാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രിയും ഗവർണറും സത്യപ്രതിജ്ഞാ വേദിയിൽ
- 16:51 (IST) 20 May 2021പുതിയ എൽഡിഎഫ് മന്ത്രിസഭയിലെ 21 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു
രണ്ടാം പിണറായി മന്ത്രിസഭയിലെ 21 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കെ രാജൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എകെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, വി അബ്ദുറഹ്മാൻ, ജിആർ അനിൽ, കെഎൻ ബാലഗോപാൽ, പ്രൊഫസർ ആർ ബിന്ദു,ജെ ചിഞ്ചുറാണി, എംവി ഗോവിന്ദൻ, അഡ്വ. പിഎ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണൻ, പി രാജീവ്, സജി ചെറിയാൻ, വി ശിവൻകുട്ടി, വിഎൻ വാസവൻ, വീണ ജോർജ് എന്നിവർ തുടർന്ന് സത്യപ്രതിജ്ഞ ചെയ്തു.
- 16:49 (IST) 20 May 2021മന്ത്രി വീണ ജോർജ് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു
- 16:45 (IST) 20 May 2021മന്ത്രി വിഎൻ വാസവൻ സത്യപ്രതിജ്ഞ ചെയ്തു
- 16:42 (IST) 20 May 2021മന്ത്രി വി ശിവൻകുട്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
- 16:39 (IST) 20 May 2021മന്ത്രി സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
- 16:38 (IST) 20 May 2021സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
- 16:35 (IST) 20 May 2021മന്ത്രി പി രാജീവ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
- 16:33 (IST) 20 May 202116 മന്ത്രിമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായി
മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം 16 മന്ത്രിമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായി. മുഖ്യമന്ത്രിക്ക് പുറമെ കെ രാജൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എകെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, വി അബ്ദുറഹ്മാൻ, ജിആർ അനിൽ, കെഎൻ ബാലഗോപാൽ, പ്രൊഫസർ ആർ ബിന്ദു,ജെ ചിഞ്ചുറാണി, എംവി ഗോവിന്ദൻ, അഡ്വ. പിഎ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണൻ എന്നിവരാണ് ഇതുവരെ സത്യപ്രതിജ്ഞ ചെയ്തത്.
- 16:32 (IST) 20 May 2021മന്ത്രി കെ രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു
- 16:29 (IST) 20 May 2021സത്യപ്രതിജ്ഞാ ചടങ്ങ് തത്സമയം: വീഡിയോ
- 16:28 (IST) 20 May 2021മന്ത്രി പി പ്രസാദ് സത്യപ്രതിജ്ഞ ചെയ്തു
- 16:25 (IST) 20 May 2021അഡ്വ. പിഎ മുഹമ്മദ് റിയാസ് സത്യപ്രതിജ്ഞ ചെയ്യുന്നു
- 16:24 (IST) 20 May 2021എംവി ഗോവിന്ദൻ മാസ്റ്റർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
- 16:18 (IST) 20 May 2021ജെ ചിഞ്ചുറാണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
- 16:18 (IST) 20 May 2021ജെ ചിഞ്ചുറാണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
- 16:16 (IST) 20 May 2021ജെ ചിഞ്ചുറാണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
- 16:15 (IST) 20 May 2021മുഖ്യമന്ത്രിയടക്കം 11 മന്ത്രിമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായി
മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം 11 മന്ത്രിമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായി. മുഖ്യമന്ത്രിക്ക് പുറമെ കെ രാജൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എകെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, വി അബ്ദുറഹ്മാൻ, ജിആർ അനിൽ, കെഎൻ ബാലഗോപാൽ, പ്രൊഫസർ ആർ ബിന്ദു എന്നിവരാണ് ഇതുവരെ സത്യപ്രതിജ്ഞ ചെയ്തത്.
- 16:14 (IST) 20 May 2021വി അബ്ദുറഹ്മാൻ സത്യപ്രതിജ്ഞാ വേദിയിലേക്ക്
താനൂരിൽനിന്ന് തുടർച്ചയായി രണ്ടാം വട്ടം നിയമസഭയിലെത്തുന്ന വി അബ്ദുറഹിമാൻ ആദ്യമായാണ് മന്ത്രിയാകുന്നത്. കോണ്‍ഗ്രസ് വിട്ട് വന്ന് സി പി എം സ്വതന്ത്രനായി മത്സരിച്ചാണ് അബ്ദുറഹിമാന്റെ വിജയം. ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം എന്നീ വകുപ്പുകളാണ് അദ്ദേഹത്തിനു ലഭിച്ചിരിക്കുന്നത്
- 16:13 (IST) 20 May 2021പ്രൊഫസർ ആർ ബിന്ദു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
- 16:12 (IST) 20 May 2021മുഖ്യമന്ത്രിയും സ്ഥാനമേറ്റ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞാ വേദിയിൽ
- 16:10 (IST) 20 May 2021കെഎൻ ബാലഗോപാൽ അധികാരമേൽക്കുന്നു
- 16:09 (IST) 20 May 2021അഡ്വ. ആന്റണി രാജു സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നു വിജയിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു പ്രതിജ്ഞ. ആന്റണി രാജു ആദ്യമായാണു മന്ത്രിയാകുന്നത്. എല്‍ഡിഎഫ് തീരുമാനപ്രകാരം ആദ്യ രണ്ടര വര്‍ഷമാണ് അദ്ദേഹം മന്ത്രി സ്ഥാനം വഹിക്കുക. തുടര്‍ന്ന് ഗണേഷ് കുമാറിന് ഊഴം ലഭിക്കും.
- 16:09 (IST) 20 May 2021അഡ്വ. ആന്റണി രാജു സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നു വിജയിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു പ്രതിജ്ഞ. ആന്റണി രാജു ആദ്യമായാണു മന്ത്രിയാകുന്നത്. എല്‍ഡിഎഫ് തീരുമാനപ്രകാരം ആദ്യ രണ്ടര വര്‍ഷമാണ് അദ്ദേഹം മന്ത്രി സ്ഥാനം വഹിക്കുക. തുടര്‍ന്ന് ഗണേഷ് കുമാറിന് ഊഴം ലഭിക്കും.
- 16:07 (IST) 20 May 2021അഡ്വ. ആന്റണി രാജു സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നു വിജയിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ആന്റണി രാജു ആദ്യമായാണു മന്ത്രിയാകുന്നത്. എല്‍ഡിഎഫ് തീരുമാനപ്രകാരം ആദ്യ രണ്ടര വര്‍ഷമാണ് അദ്ദേഹം മന്ത്രി സ്ഥാനം വഹിക്കുക. തുടര്‍ന്ന് ഗണേഷ് കുമാറിന് ഊഴം ലഭിക്കും.
- 16:05 (IST) 20 May 2021നിയുക്ത മന്ത്രി അഡ്വക്കേറ്റ് ജിആർ അനിൽ സത്യപ്രതിജ്ഞാ വേദിയിൽ
- 16:04 (IST) 20 May 2021അഹമ്മദ് ദേവർകോവിൽ സത്യപ്രതിജ്ഞ ചെയ്യുന്നു
കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നിന്നു വിജയിച്ച ഐഎന്‍എല്‍ നേതാവ് അഹമ്മദ് ദേവർകോവിൽ സത്യപ്രതിജ്ഞ ചെയ്തു. അള്ളാഹുവിന്റെ നാമത്തിലാണ് അഹമ്മദ് ദേവർകോവിൽ പ്രതിജ്ഞ ചെയ്തത്. മന്ത്രിസഭയിലെ പുതമുഖങ്ങളിലൊന്നായ ഇദ്ദേഹം എൽഡിഎഫിലെ വകുപ്പ് വിഭജന തീരുമാന പ്രകരാം ആദ്യ രണ്ടര വർഷമാണ് മന്ത്രിസ്ഥാനം വഹിക്കുക.
- 16:03 (IST) 20 May 2021അഹമ്മദ് ദേവർകോവിൽ സത്യപ്രതിജ്ഞ ചെയ്യുന്നു
കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നിന്നു വിജയിച്ച ഐഎന്‍എല്‍ നേതാവ് അഹമ്മദ് ദേവർകോവിൽ സത്യപ്രതിജ്ഞ ചെയ്തു. അള്ളാഹുവിന്റെ നാമത്തിലാണ് അഹമ്മദ് ദേവർകോവിൽ പ്രതിജ്ഞ ചെയ്തത്. മന്ത്രിസഭയിലെ പുതമുഖങ്ങളിലൊന്നായ ഇദ്ദേഹം എൽഡിഎഫിലെ വകുപ്പ് വിഭജന തീരുമാന പ്രകരാം ആദ്യ രണ്ടര വർഷമാണ് മന്ത്രിസ്ഥാനം വഹിക്കുക.
- 16:00 (IST) 20 May 2021വി അബ്ദുറഹ്മാൻ സത്യപ്രതിജ്ഞാ വേദിയിലേക്ക്
- 15:58 (IST) 20 May 2021അഹമ്മദ് ദേവർകോവിൽ സത്യപ്രതിജ്ഞ ചെയ്യുന്നു
കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നിന്നു വിജയിച്ച ഐഎന്‍എല്‍ നേതാവ് അഹമ്മദ് ദേവർകോവിൽ സത്യപ്രതിജ്ഞ ചെയ്തു. അള്ളാഹുവിന്റെ നാമത്തിലാണ് അഹമ്മദ് ദേവർകോവിൽ പ്രതിജ്ഞ ചെയ്തത്. മന്ത്രിസഭയിലെ പുതമുഖങ്ങളിലൊന്നായ ഇദ്ദേഹം എൽഡിഎഫിലെ വകുപ്പ് വിഭജന തീരുമാന പ്രകരാം ആദ്യ രണ്ടര വർഷമാണ് മന്ത്രിസ്ഥാനം വഹിക്കുക.
- 15:57 (IST) 20 May 2021അഡ്വ. ആന്റണി രാജു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
- 15:55 (IST) 20 May 2021മുഖ്യമന്ത്രിയുടെയും അഞ്ച് മന്ത്രിമാരുടെയും സത്യപ്രതിജ്ഞ പൂർത്തിയായി
മുഖ്യമന്ത്രി പിണറായി വിജയന് പുറമെ കെ രാജൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എകെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
- 15:50 (IST) 20 May 2021എകെ ശശീന്ദ്രൻ സത്യപ്രതിജ്ഞ ചെയ്യുന്നു
- 15:49 (IST) 20 May 2021സത്യപ്രതിജ്ഞാ ക്രമം
- കെ രാജൻ
- റോഷി അഗസ്റ്റിൻ
- കെ കൃഷ്ണൻകുട്ടി
- എകെ ശശീന്ദ്രൻ
- അഹമ്മദ് ദേവർകോവിൽ
- ആന്റണി രാജു
- വി അബ്ദുറഹ്മാൻ
- ജിആർ അനിൽ
- കെഎൻ ബാലഗോപാൽ
- പ്രൊഫസർ ആർ ബിന്ദു
- ജെ ചിഞ്ചുറാണി
- എംവി ഗോവിന്ദൻ
- അഡ്വ. പിഎ മുഹമ്മദ് റിയാസ്
- പി പ്രസാദ്
- കെ രാധാകൃഷ്ണൻ
- പി രാജീവ്
- സജി ചെറിയാൻ
- വി ശിവൻകുട്ടി
- വിഎൻ വാസവൻ
- വീണ ജോർജ്
- 15:49 (IST) 20 May 2021മുഖ്യമന്ത്രിയുടെയും മൂന്ന് മന്ത്രിമാരുടെയും സത്യപ്രതിജ്ഞ പൂർത്തിയായി
മുഖ്യമന്ത്രി പിണറായി വിജയന് പിറകെ മന്ത്രിമാരായ കെ രാജൻ , റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു,
- 15:49 (IST) 20 May 2021സത്യപ്രതിജ്ഞാ ക്രമം
- കെ രാജൻ
- റോഷി അഗസ്റ്റിൻ
- കെ കൃഷ്ണൻകുട്ടി
- എകെ ശശീന്ദ്രൻ
- അഹമ്മദ് ദേവർകോവിൽ
- ആന്റണി രാജു
- വി അബ്ദുറഹ്മാൻ
- ജിആർ അനിൽ
- കെഎൻ ബാലഗോപാൽ
- പ്രൊഫസർ ആർ ബിന്ദു
- ജെ ചിഞ്ചുറാണി
- എംവി ഗോവിന്ദൻ മാസ്റ്റർ
- അഡ്വക്കേറ്റ് പിഎ മുഹമ്മദ് റിയാസ്
- പി പ്രസാദ്
- കെ രാധാകൃഷ്ണൻ
- പി രാജീവ്
- സജി ചെറിയാൻ
- വി ശിവൻകുട്ടി
- വിഎൻ വാസവൻ
- വീണ ജോർജ്
- 15:48 (IST) 20 May 2021മുഖ്യമന്ത്രിയുടെയും മൂന്ന് മന്ത്രിമാരുടെയും സത്യപ്രതിജ്ഞ പൂർത്തിയായി.
മുഖ്യമന്ത്രി പിണറായി വിജയന് പിറകെ മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു,
- 15:47 (IST) 20 May 2021കെ കൃഷ്ണൻകുട്ടി സത്യപ്രതിജ്ഞ ചെയ്യുന്നു
- 15:47 (IST) 20 May 2021ദൃഢപ്രതിജ്ഞയെടുത്ത് മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്യുന്നു. ദൃഢപ്രതിജ്ഞയാണ് മുഖ്യമന്ത്രി ചെയ്തത്. നീതി ചെയ്യുമെന്ന് സഗൗരവം പ്രതിജ്ഞ ചെയ്യുന്നുവെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പ്രതിജ്ഞ ചെയ്തത്.
- 15:46 (IST) 20 May 2021മുഖ്യമന്ത്രിയുടെയും മൂന്ന് മന്ത്രിമാരുടെയും സത്യപ്രതിജ്ഞ പൂർത്തിയായി
മുഖ്യമന്ത്രി പിണറായി വിജയന് പിറകെ മന്ത്രിമാരായ കെ രാജൻ , റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു,
- 15:35 (IST) 20 May 2021മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നു
- 15:32 (IST) 20 May 2021സത്യപ്രതിജ്ഞാചടങ്ങ് ആരംഭിച്ചു
ചരിത്രവിജയത്തിനു ശേഷം തുടർഭരണത്തിലേക്കു കടക്കുന്ന രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചു
- 15:31 (IST) 20 May 2021ഗവർണർ സത്യപ്രതിജ്ഞാ വേദിയിലേക്ക്
- 15:29 (IST) 20 May 2021മുഖ്യമന്ത്രി സത്യപ്രതിജ്ഞാ വേദിയിൽ
സത്യപ്രതിജ്ഞാ വേദിയിലെത്തിയ മുഖ്യമന്ത്രി ചടങ്ങിൽ
പങ്കെടുക്കാനെത്തിയ എംഎൽഎമാർ, മുൻ മന്ത്രിമാർ, മറ്റ് രാഷ്ട്രീയ നേതാക്കൾ, സാമുദായിക നേതാക്കൾ, വ്യവസായ പ്രമുഖർ തുടങ്ങിയവരെ അഭിവാദ്യം ചെയ്തു. ഓരോ വരികളിലൂടെയും നടന്ന് നേതാക്കളെ കണ്ട് കൈകൂപ്പിയും കൈവീശിയും അഭിവാദ്യം ചെയ്താണ് സത്യപ്രതിജ്ഞാ വേദിയിലേക്ക് നടന്നു നീങ്ങിയത്. - 15:29 (IST) 20 May 2021മുഖ്യമന്ത്രി സത്യപ്രതിജ്ഞാ വേദിയിൽ
സത്യപ്രതിജ്ഞാ വേദിയിലെത്തിയ മുഖ്യമന്ത്രി ചടങ്ങിൽ
പങ്കെടുക്കാനെത്തിയ എംഎൽഎമാർ, മുൻ മന്ത്രിമാർ, മറ്റ് രാഷ്ട്രീയ നേതാക്കൾ, സാമുദായിക നേതാക്കൾ, വ്യവസായ പ്രമുഖർ തുടങ്ങിയവരെ അഭിവാദ്യം ചെയ്തു. ഓരോ വരികളിലൂടെയും നടന്ന് നേതാക്കളെ കണ്ട് കൈകൂപ്പിയും കൈവീശിയും അഭിവാദ്യം ചെയ്താണ് സത്യപ്രതിജ്ഞാ വേദിയിലേക്ക് നടന്നു നീങ്ങിയത്. - 15:29 (IST) 20 May 2021ഗവർണർ സെൻട്രൽ സ്റ്റേഡിയത്തിലേക്ക്
ഗവർണർ സെൻട്രൽ സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചു
- 15:28 (IST) 20 May 2021മുഖ്യമന്ത്രി സത്യപ്രതിജ്ഞാ വേദിയിൽ
- 15:28 (IST) 20 May 2021മുഖ്യമന്ത്രി സത്യപ്രതിജ്ഞാ വേദിയിൽ
സത്യപ്രതിജ്ഞാ വേദിയിലെത്തിയ മുഖ്യമന്ത്രി ചടങ്ങിൽ
പങ്കെടുക്കാനെത്തിയ എംഎൽഎമാർ, മുൻ മന്ത്രിമാർ, മറ്റ് രാഷ്ട്രീയ നേതാക്കൾ, സാമുദായിക നേതാക്കൾ തുടങ്ങിയവരെ അഭിവാദ്യം ചെയ്തു. ഓരോ വരികളിലൂടെയും നടന്ന് നേതാക്കളെ കണ്ട് കൈകൂപ്പിയും കൈവീശിയും അഭിവാദ്യം ചെയ്താണ് സത്യപ്രതിജ്ഞാ വേദിയിലേക്ക് നടന്നു നീങ്ങിയത്. - 15:22 (IST) 20 May 2021മുഖ്യമന്ത്രി സത്യപ്രതിജ്ഞാ വേദിയിൽ
സത്യപ്രതിജ്ഞാ വേദിയിലെത്തിയ മുഖ്യമന്ത്രി രാഷ്ട്രീയ സാമുദായിക നേതാക്കളെ അഭിവാദ്യം ചെയ്തു
- 15:20 (IST) 20 May 2021സത്യപ്രതിജ്ഞാ ചടങ്ങ് വേദി
- 15:16 (IST) 20 May 2021സത്യപ്രതിജ്ഞാചടങ്ങ് തത്സമയം: വീഡിയോ
- 15:14 (IST) 20 May 2021സത്യപ്രതിജ്ഞാ ക്രമം
- എകെ ബാലൻ
- റോഷി അഗസ്റ്റിൻ
- കെ കൃഷ്ണൻകുട്ടി
- എകെ ശശീന്ദ്രൻ
- അഹമ്മദ് ദേവർകോവിൽ
- ആന്റണി രാജു
- വി അബ്ദുറഹ്മാൻ
- ജിആർ അനിൽ
- കെഎൻ ബാലഗോപാൽ
- പ്രൊഫസർ ആർ ബിന്ദു
- ജെ ചിഞ്ചുറാണി
- എംവി ഗോവിന്ദൻ മാസ്റ്റർ
- അഡ്വക്കേറ്റ് പിഎ മുഹമ്മദ് റിയാസ്
- പി പ്രസാദ്
- കെ രാധാകൃഷ്ണൻ
- പി രാജീവ്
- സജി ചെറിയാൻ
- വി ശിവൻകുട്ടി
- വിഎൻ വാസവൻ
- വീണ ജോർജ്
- 15:14 (IST) 20 May 2021സത്യപ്രതിജ്ഞാ ക്രമം
- കെ രാജൻ
- റോഷി അഗസ്റ്റിൻ
- കെ കൃഷ്ണൻകുട്ടി
- എകെ ശശീന്ദ്രൻ
- അഹമ്മദ് ദേവർകോവിൽ
- ആന്റണി രാജു
- വി അബ്ദുറഹ്മാൻ
- ജിആർ അനിൽ
- കെഎൻ ബാലഗോപാൽ
- പ്രൊഫസർ ആർ ബിന്ദു
- ജെ ചിഞ്ചുറാണി
- എംവി ഗോവിന്ദൻ
- അഡ്വ. പിഎ മുഹമ്മദ് റിയാസ്
- പി പ്രസാദ്
- കെ രാധാകൃഷ്ണൻ
- പി രാജീവ്
- സജി ചെറിയാൻ
- വി ശിവൻകുട്ടി
- വിഎൻ വാസവൻ
- വീണ ജോർജ്
- 14:59 (IST) 20 May 2021നവകേരള ഗീതാഞ്ജലി
സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി സ്റ്റേഡിയത്തിലെ സ്‌ക്രീനിൽ നവകേരള ഗീതാഞ്ജലി എന്ന സംഗീതാവിഷ്കാരം ആരംഭിച്ചു. നടന്‍ മമ്മൂട്ടിയാണ് സംഗീതാവിഷ്കാരം സമര്‍പ്പിച്ചത്. 52 ഗായകരും ഒപ്പം സംഗീതജ്ഞരും അണിചേരുന്നതാണ് നവകേരള ഗീതാഞ്ജലി. ഇഎംഎസ് മുതൽ പിണറായി വിജയൻ വരെയുള്ള മുഖ്യമന്ത്രിമാർ എങ്ങനെയാണ് കേരളത്തെ മാറ്റിയത് എന്ന് പറയുന്നതാണ് സംഗീത ആൽബം.
- 14:54 (IST) 20 May 2021സീതാറാം യെച്ചൂരി വേദിയില്‍
രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ വേദിയില്‍ സിപിഎം ജെനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മന്ത്രിസഭാ രൂപീകരണത്തിൽ കേന്ദ്രനേതൃത്വം ഇടപെടാറില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പ്രതികരിച്ചിരുന്നു. മന്ത്രിസഭയിൽ ആരെയൊക്കെ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന ഘടകമാണ് തീരുമാനിക്കുന്നതെന്നും കെകെ ശൈലജയുടെ കാര്യത്തിൽ തീരുമാനം എടുത്തത് സംസ്ഥാന കമ്മിറ്റിയാണെന്നും യെച്ചൂരി പറഞ്ഞു. പുതുമുഖങ്ങൾ മന്ത്രിസഭയിലേക്ക് വരേണ്ടത് അനിവാരയമാണെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു
- 14:52 (IST) 20 May 2021അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി
മുതിര്‍ന്ന നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്‍, കാനം രാജേന്ദ്രന്‍ എന്നിവരെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി. പിണറായി വിജയന് പിന്നാലെ നിയുക്ത മന്ത്രി വീണ ജോര്‍ജും വേദിയിലെത്തി.
- 14:50 (IST) 20 May 2021പിണറായി വിജയന്‍ സത്യപ്രതിജ്ഞ വേദിയില്‍
കേരള രാഷ്ട്രീയത്തില്‍ പുതിയ ചരിത്രം കുറിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ സത്യപ്രതിജ്ഞ വേദിയില്‍ എത്തി. ഭാര്യ കമലയ്ക്കും ചെറുമകനും ഒപ്പമാണ് മുഖ്യമന്ത്രി എത്തിയത്. ഉന്നത ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു.
- 14:48 (IST) 20 May 2021റോഷി അഗസ്റ്റിനും കുടുംബവും വേദിയില്‍
കേരള കോണ്‍ഗ്രസിന്റെ ഏക മന്ത്രി സ്ഥാനത്തിനുടമായായ ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിനും കുടുംബവും സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തി. മുന്‍ സ്പീക്കര്‍ പി രാമകൃഷ്ണന് ഒപ്പമാണ് സിപിഎമ്മിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി എംബി രാജേഷ് എത്തിയത്.
- 14:45 (IST) 20 May 2021ആശംസകളുമായി താരങ്ങള്‍
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന് ആശംസകളുമായി താരങ്ങള്‍. സിനിമ താരങ്ങള്‍ ആയ മോഹന്‍ലാല്‍, സുഹാസിനി, ടോവിനോ തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഗായകന്‍ ശങ്കര്‍ മഹാദേവനും ആശംസകള്‍ അറിയിച്ചു.
- 14:43 (IST) 20 May 2021സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിയുക്ത മന്ത്രിമാര്‍
രണ്ടാം പിണറായി മന്ത്രിസഭയിലെ നിയുക്തമന്ത്രിമാരായ കെ രാധാകൃഷ്ണന്‍, സജി ചെറിയാന്‍, പി രാജീവ്‍ എന്നിവര്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തി. മുന്‍ മന്ത്രിമാരായ ഇപി ജയരാജന്‍, തോമസ് ഐസക്ക്, ജെ മേഴ്സിക്കുട്ടിയമ്മ എന്നിവരും എത്തി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രനും സ്റ്റേഡിയത്തില്‍ എത്തി.
- 14:40 (IST) 20 May 2021അതിഥികള്‍ എത്തി തുടങ്ങി
സത്യപ്രതിജ്ഞ ചടങ്ങിലേക്ക് അതിഥികള്‍ എത്തിത്തുടങ്ങി. തിരുവനന്തപുരം എംഎല്‍എയും നിയുക്ത മന്ത്രിയുമായ ആന്‍റണി രാജു സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തി. വേദിയില്‍ രണ്ട് മീറ്റര്‍ അകലത്തിലാണ് ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. അതിഥികള്‍ക്കുള്ള ഇരിപ്പിടം ഒന്നരമീറ്റര്‍ അകലത്തിലുമാണ്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചേ ചടങ്ങ് നടത്താവൂ എന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
- 14:35 (IST) 20 May 2021സത്യപ്രതിജ്ഞ സ്റ്റേഡിയത്തിലേക്ക് പ്രവേശനം ഒമ്പത് ഉന്നത ഉദ്യോസ്ഥർക്ക് മാത്രം
സത്യപ്രതിജ്ഞ സ്റ്റേഡിയത്തിലേക്ക് പ്രവേശന അനുമതി ഒമ്പത് ഉന്നത ഉദ്യോസ്ഥർക്ക് മാത്രം. ചീഫ് സെക്രട്ടറിയെ കൂടാതെ അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ടി കെ ജോസ്, ആശ തോമസ്, വി വേണു, ജയതിലക്, പ്രിൻസിപ്പൽ സെക്രട്ടറി കെ ആര്‍ ജ്യോതി ലാൽ, പി ആർഡി ഡയറക്ടർ ഹരികിഷോർ, ഡിജിപിമാരായ ലോക് നാഥ് ബെഹ്റ, ഋഷിരാജ് സിംഗ്, എ ഡിജിപി വിജയ സാക്കറെ എന്നിവര്‍ക്കാണ് പ്രവേശന അനുമതി ഉള്ളത്.
- 14:35 (IST) 20 May 2021തലസ്ഥാന നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച തിരുവനന്തപുരം നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറ് വരെ രാജ്ഭവൻ, വെള്ളയമ്പലം, മ്യൂസിയം, പാളയം, അയ്യൻകാളി ഹാൾ, സ്‌പെൻസർ, സ്റ്റാച്യു, പ്രസ്‌ക്ലബ്, വൈ.എം.സി.എ, (സെൻട്രൽ സ്റ്റേഡിയത്തിന് ചുറ്റുമുള്ള റോഡിലും), ആസാദ് ഗേറ്റ്, പുളിമൂട് വരെയുള്ള റോഡുകളിലുമാണ് നിയന്ത്രണം. പാർക്കിങ്ങിനും നിയന്ത്രണമുണ്ട്.
- 13:54 (IST) 20 May 2021സത്യപ്രതിജ്ഞക്ക് മുൻപ് 52 ഗായകരും സംഗീതജ്ഞരും അണിചേരുന്ന 'നവകേരള ഗീതാഞ്ജലി'
സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി സ്റ്റേഡിയത്തിലെ സ്‌ക്രീനിൽ നവകേരള ഗീതാഞ്ജലി എന്ന സംഗീതാവിഷ്കാരം അരങ്ങേറും. 52 ഗായകരും ഒപ്പം സംഗീതജ്ഞരും അണിചേരുന്നതാണ് നവകേരള ഗീതാഞ്ജലി. ഇഎംഎസ് മുതൽ പിണറായി വിജയൻ വരെയുള്ള മുഖ്യമന്ത്രിമാർ എങ്ങനെയാണ് കേരളത്തെ മാറ്റിയത് എന്ന് പറയുന്നതാണ് സംഗീത ആൽബം. സംവിധായകൻ ടി.കെ രാജീവ്‌കുമാറാണ് ആശയാവിഷ്കാരം. രമേശ് നാരായണനാണ് സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്. സത്യപ്രതിജ്ഞക്ക് മുൻപ് 2:൫൦ നാണ് സ്റ്റേഡിയത്തിലെ 140 അടി വലിപ്പമുള്ള വേദിയിലെ എൽഇഡി സ്‌ക്രീനിൽ ആൽബം പ്രദർശിപ്പിക്കുക. ടിവിയിലും ആൽബം ലൈവായി കാണാം.
- 13:51 (IST) 20 May 2021സത്യപ്രതിജ്ഞക്ക് മുൻപ് 52 ഗായകരും സംഗീതജ്ഞരും അണിചേരുന്ന 'നവകേരള ഗീതാഞ്ജലി'
സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി സ്റ്റേഡിയത്തിലെ സ്‌ക്രീനിൽ നവകേരള ഗീതാഞ്ജലി എന്ന സംഗീതാവിഷ്കാരം അരങ്ങേറും. 52 ഗായകരും ഒപ്പം സംഗീതജ്ഞരും അണിചേരുന്നതാണ് നവകേരള ഗീതാഞ്ജലി. ഇഎംഎസ് മുതൽ പിണറായി വിജയൻ വരെയുള്ള മുഖ്യമന്ത്രിമാർ എങ്ങനെയാണ് കേരളത്തെ മാറ്റിയത് എന്ന് പറയുന്നതാണ് സംഗീത ആൽബം.
- 13:49 (IST) 20 May 2021സത്യപ്രതിജ്ഞക്ക് മുൻപ് 52 ഗായകരും സംഗീതജ്ഞരും അണിചേരുന്ന 'നവകേരള ഗീതാഞ്ജലി'
സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി സ്റ്റേഡിയത്തിലെ സ്‌ക്രീനിൽ നവകേരള ഗീതാഞ്ജലി എന്ന സംഗീതാവിഷ്കാരം അരങ്ങേറും. 52 ഗായകരും ഒപ്പം സംഗീതജ്ഞരും അണിചേരുന്നതാണ് നവകേരള ഗീതാഞ്ജലി. ഇഎംഎസ് മുതൽ പിണറായി വിജയൻ വരെയുള്ള മുഖ്യമന്ത്രിമാർ എങ്ങനെയാണ് കേരളത്തെ മാറ്റിയത് എന്ന് പറയുന്നതാണ് സംഗീത ആൽബം. സംവിധായകൻ ടി.കെ രാജീവ്‌കുമാറാണ് ആശയാവിഷ്കാരം. രമേശ് നാരായണനാണ് സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്. സത്യപ്രതിജ്ഞക്ക് മുൻപ് 2:൫൦ നാണ് സ്റ്റേഡിയത്തിലെ 140 അടി വലിപ്പമുള്ള വേദിയിലെ എൽഇഡി സ്‌ക്രീനിൽ ആൽബം പ്രദർശിപ്പിക്കുക. ടിവിയിലും ആൽബം ലൈവായി കാണാം.
- 13:29 (IST) 20 May 2021ആദ്യ നിയമസഭാ സമ്മേളനം 24ന്
പതിനഞ്ചാമത് നിയമസഭയുടെ ആദ്യ സമ്മേളനം 24ന് നടക്കും. അന്നാണ് പുതിയ എംഎൽഎമാരുടെ സത്യപ്രതിജ്ഞ. സ്പീക്കര്‍ തിരഞ്ഞെടുപ്പ് 25ന് നടക്കും. സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എം ബി രാജേഷിനെ സിപിഎം നേരത്തേ തീരുമാനിച്ചിരുന്നു. സ്പീക്കറെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതു വരെ പ്രോടെം സ്പീക്കറാണു സഭാ നടപടികള്‍ നിയന്ത്രിക്കുക. എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങും പ്രോടെം സ്പീക്കറുടെ നേതൃത്വത്തിലാണ് നടക്കുക. പ്രോടെം സ്പീക്കറെ ഇന്ന് വൈകിട്ട് ചേരുന്ന ആദ്യ മന്ത്രിസഭായോഗം തിരഞ്ഞെടുക്കും. സിപിഐയിലെ ചിറ്റയം ഗോപകുമാറാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ഥി.
- 13:21 (IST) 20 May 2021മന്ത്രിസഭാ രൂപീകരണത്തിൽ കേന്ദ്രനേതൃത്വം ഇടപെടാറില്ലെന്ന് യെച്ചൂരി
മന്ത്രിസഭാ രൂപീകരണത്തിൽ കേന്ദ്രനേതൃത്വം ഇടപെടാറില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. മന്ത്രിസഭയിൽ ആരെയൊക്കെ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന ഘടകമാണ് തീരുമാനിക്കുന്നതെന്നും കെകെ ശൈലജയുടെ കാര്യത്തിൽ തീരുമാനം എടുത്തത് സംസ്ഥാന കമ്മിറ്റിയാണെന്നും യെച്ചൂരി പറഞ്ഞു. പുതുമുഖങ്ങൾ മന്ത്രിസഭയിലേക്ക് വരേണ്ടത് അനിവാരയമാണെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.
- 13:18 (IST) 20 May 2021ആദ്യ നിയമസഭാ സമ്മേളനം 24ന്
പതിനഞ്ചാമത് നിയമസഭയുടെ ആദ്യ സമ്മേളനം 24ന് നടക്കും. അന്നാണ് പുതിയ എംഎൽഎമാരുടെ സത്യപ്രതിജ്ഞ. സ്പീക്കര്‍ തിരഞ്ഞെടുപ്പ് 25ന് നടക്കും. സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എം ബി രാജേഷിനെ സിപിഎം നേരത്തേ തീരുമാനിച്ചിരുന്നു. സ്പീക്കറെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതു വരെ പ്രോടെം സ്പീക്കറാണു സഭാ നടപടികള്‍ നിയന്ത്രിക്കുക. എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങും പ്രോടെം സ്പീക്കറുടെ നേതൃത്വത്തിലാണ് നടക്കുക. പ്രോടെം സ്പീക്കറെ ഇന്ന് വൈകിട്ട് ചേരുന്ന ആദ്യ മന്ത്രിസഭായോഗം തിരഞ്ഞെടുക്കും. സിപിഐയിലെ ചിറ്റയം ഗോപകുമാറാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ഥി.
- 12:44 (IST) 20 May 2021പുതിയ മുഖ്യമന്ത്രിക്ക്, ആദരപൂർവം
കേരളത്തിന്റെ ചരിത്രത്തിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലും പതിവില്ലാത്തതും ശ്രദ്ധേയമായതുമായ തുടർഭരണം സംഭവിച്ചിരിക്കുന്നു. അത് സാധ്യമാക്കിയതിൽ താങ്കളുടെ നേതൃത്വത്തിനുള്ള പങ്ക് യാഥാർത്ഥ്യബോധത്തോടെ എന്നെപോലുള്ളവർ തിരിച്ചറിയുന്നുണ്ട്. വ്യക്തി വൈദഗ്‌ധ്യത്തെ അംഗീകരിക്കുന്നത് വ്യക്തിപൂജയായി ആരും തെറ്റിദ്ധരിക്കില്ലെന്നു കരുതാം. വ്യക്തിപൂജ പ്രശ്നമായി നിൽക്കുന്നുമുണ്ട്. ഏതായാലും ഈ തിരിച്ചുവരവിൽ ആത്മാർത്ഥമായി താങ്കളെ അനുമോദിക്കുന്നു. കേരളം കാണിച്ച തുറന്ന മനസ്സ് ആദരവോടെ കാണേണ്ടതുണ്ട്. എൻഇ സുധീർ എഴുതുന്നു. കൂടുതൽ വായിക്കാം:
- 12:23 (IST) 20 May 2021മന്ത്രിസഭയിൽ പ്രായം കൊണ്ടും കാരണവർ മുഖ്യമന്ത്രി തന്നെ
മന്ത്രിസഭയിൽ ഏറ്റവും പ്രായം മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ്. മുഖ്യമന്ത്രിക്ക് 77 വയസ്സാണ് പ്രായം. രണ്ടാമത് കെ കൃഷ്ണൻകുട്ടിയാണ്, 76 വയസ്. 75 വയസുള്ള എ.കെ ശശീന്ദ്രനാണ് പ്രായം മൂന്നാമൻ. പിഎ മുഹമ്മദ് റിയാസും വീണാ ജോർജുമാണ് ഏറ്റവും പ്രായം കുറഞ്ഞവർ. ഇരുവർക്കും 45 വയസാണ്.
- 12:23 (IST) 20 May 2021മന്ത്രിസഭയിൽ പ്രായം കൊണ്ടും കാരണവർ മുഖ്യമന്ത്രി തന്നെ
മന്ത്രിസഭയിൽ ഏറ്റവും പ്രായം മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ്. മുഖ്യമന്ത്രിക്ക് 77 വയസ്സാണ് പ്രായം. രണ്ടാമത് കെ കൃഷ്ണൻകുട്ടിയാണ്, 76 വയസ്. 75 വയസുള്ള എ.കെ ശശീന്ദ്രനാണ് പ്രായം മൂന്നാമൻ. പിഎ മുഹമ്മദ് റിയാസും വീണാ ജോർജുമാണ് ഏറ്റവും പ്രായം കുറഞ്ഞവർ. ഇരുവർക്കും 45 വയസാണ്
- 12:17 (IST) 20 May 2021കെകെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും
സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍ രാജ്യസഭാ അംഗവുമായ കെകെ രാഗേഷ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയാകും. കര്‍ഷക സംഘം നേതായ രാഗേഷ് ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ സജ്ജീവ സാന്നിധ്യമായിരുന്നു. മുന്‍ സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥന്‍ ആര്‍ മോഹനനാണ് നിലവില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി. പൊളിറ്റിക്കല്‍ സെക്രട്ടറിയായി പുത്തലത്ത് ദിനേശനും പ്രസ് സെക്രട്ടറിയായി പിഎം മനോജും തുടരാനാണ് സാധ്യത.
- 12:07 (IST) 20 May 2021പന്തലില്‍ 240 കസേര മാത്രം
സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം വീണ്ടും കുറച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ പന്തലില്‍ 240 കസേരയാണുണ്ടാവുക. കൂടുതൽ ആളുകൾ എത്തുകയാണെങ്കിൽ കസേരകളുടെ എണ്ണം വർധിപ്പിക്കും. അതിഥികളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നു ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു. പാർടി നേതാക്കളെയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തവരേയും പങ്കെടുപ്പിക്കണമോ എന്നത് ആലോചിക്കണമെന്നും കോടതി പറഞ്ഞിരുന്നു
- 12:01 (IST) 20 May 2021കേരള മന്ത്രിസഭാ ചരിത്രത്തിൽ ആദ്യമായി മൂന്ന് വനിതാ മന്ത്രിമാർ
കേരള മന്ത്രിസഭാ ചരിത്രത്തിൽ തന്നെ ആദ്യമായി മൂന്ന് വനിതാ മന്ത്രിമാരെത്തുന്ന മന്ത്രിസഭയാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. സിപിഎമ്മിൽ നിന്നുള്ള വീണ ജോർജ്, പ്രൊഫ. ആർ ബിന്ദു, സിപിഐയിൽ നിന്നുള്ള ചിഞ്ചുറാണി എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന മൂന്ന് വനിതാ മന്ത്രിമാർ.
- 12:01 (IST) 20 May 2021മന്ത്രിസഭയിൽ പ്രായം കൊണ്ടും കാരണവർ മുഖ്യമന്ത്രി തന്നെ
മന്ത്രിസഭയിൽ ഏറ്റവും പ്രായം മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ്. മുഖ്യമന്ത്രിക്ക് 77 വയസ്സാണ് പ്രായം. രണ്ടാമത് കെ കൃഷ്ണൻകുട്ടിയാണ്, 76 വയസ്. 75 വയസുള്ള എ.കെ ശശീന്ദ്രനാണ് പ്രായം മൂന്നാമൻ. പിഎ മുഹമ്മദ് റിയാസും വീണാ ജോർജുമാണ് ഏറ്റവും പ്രായം കുറഞ്ഞവർ. ഇരുവർക്കും 45 വയസാണ്.
- 11:49 (IST) 20 May 2021വയലാര്‍ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി
സത്യപ്രതിജ്ഞയ്ക്കു മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിന്റെയും സിപിഐയുടെയും നിയുക്തമന്ത്രിമാരും വയലാര്‍ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. വ്യാഴാഴ്ച രാവിലെ ഒന്‍പതിനാണ് ഇവർ രക്തസാക്ഷിമണ്ഡപത്തിലെത്തിയത്
- 11:46 (IST) 20 May 2021വയലാര്‍ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി
സത്യപ്രതിജ്ഞയ്ക്കു മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിന്റെയും സിപിഐയുടെയും നിയുക്തമന്ത്രിമാരും വയലാര്‍ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. വ്യാഴാഴ്ച രാവിലെ ഒന്‍പതിനാണ് ഇവർ രക്തസാക്ഷിമണ്ഡപത്തിലെത്തിയത്
- 11:45 (IST) 20 May 2021വയലാര്‍ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി
സത്യപ്രതിജ്ഞയ്ക്കു മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിന്റെയും സിപിഐയുടെയും നിയുക്തമന്ത്രിമാരും വയലാര്‍ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. വ്യാഴാഴ്ച രാവിലെ ഒന്‍പതിനാണ് ഇവർ രക്തസാക്ഷിമണ്ഡപത്തിലെത്തിയത്
- 11:34 (IST) 20 May 2021കേരള മന്ത്രിസഭാ ചരിത്രത്തിൽ ആദ്യമായി മൂന്ന് വനിതാ മന്ത്രിമാർ
കേരള മന്ത്രിസഭാ ചരിത്രത്തിൽ തന്നെ ആദ്യമായി മൂന്ന് വനിതാ മന്ത്രിമാരെത്തുന്ന മന്ത്രിസഭയാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. സിപിഎമ്മിൽ നിന്നുള്ള വീണ ജോർജ്, പ്രൊഫ. ആർ ബിന്ദു, സിപിഐയിൽ നിന്നുള്ള ചിഞ്ചുറാണി എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന മൂന്ന് വനിതാ മന്ത്രിമാർ.
- 11:32 (IST) 20 May 2021മുന്നണിയിൽ വെളിച്ചം പരത്തി വിട്ടുവീഴ്ച
എൽ ഡി എഫ് തുടർഭരണത്തിന്റെ തുടക്കത്തിൽ കാര്യങ്ങൾ എളുപ്പമാക്കിയത് വിട്ടുവീഴ്ച ചെയ്തുള്ള സിപിഎമ്മിന്റെ നിലപാട്. വൻ വിജയം നേടി അധികാരത്തിലെത്തിയ എൽഡി എഫിൽ എല്ലാ ഘടകകക്ഷികൾക്കും മന്ത്രിസ്ഥാനം നൽകുകയെന്നത് കീറാമുട്ടിയാകുമെന്നാണ് പ്രധാന പാർട്ടികളായ സിപിഎമ്മിലെയും സിപിഐയിലെയും നേതാക്കളിൽ പലർക്കുമുണ്ടായ ആശങ്ക. എന്നാൽ, സിപിഎം മുന്നോട്ടുവച്ച വിട്ടുവീഴ്ചാ മനോഭാവം പ്രശ്നങ്ങളെ ലളിതമാക്കി. കൂടൂതൽ വായിക്കാം:
- 11:30 (IST) 20 May 2021ആശംസകൾ അറിയിച്ച് രമേശ് ചെന്നിത്തല
രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന് വൈകുന്നേരം നടക്കാനിരിക്കെ സർക്കാരിന് ആശംസകൾ അറിയിച്ച് രമേശ് ചെന്നിത്തല. ഫോണിലൂടെ മുഖ്യമന്ത്രിയെ വിളിച്ചാണ് രമേശ് ചെന്നിത്തല ആശംസകൾ അറിയിച്ചത്. കോവിഡിനെ തുടർന്ന് യുഡിഎഫ് എംഎൽഎമാർ വൈകുന്നേരത്തെ സത്യപ്രതിജ്ഞ ചടങ്ങിൽ നേരിട്ട് പങ്കെടുക്കില്ല.
- 10:53 (IST) 20 May 2021ആശംസകൾ അറിയിച്ച് രമേശ് ചെന്നിത്തല
രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന് വൈകുന്നേരം നടക്കാനിരിക്കെ സർക്കാരിന് ആശംസകൾ അറിയിച്ച് രമേശ് ചെന്നിത്തല. ഫോണിലൂടെ മുഖ്യമന്ത്രിയെ വിളിച്ചാണ് രമേശ് ചെന്നിത്തല ആശംസകൾ അറിയിച്ചത്. കോവിഡിനെ തുടർന്ന് യുഡിഎഫ് എംഎൽഎമാർ വൈകുന്നേരത്തെ സത്യപ്രതിജ്ഞ ചടങ്ങിൽ നേരിട്ട് പങ്കെടുക്കില്ല.
- 08:58 (IST) 20 May 2021വയലാര്‍ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി
സത്യപ്രതിജ്ഞയ്ക്കു മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിന്റെയും സിപിഐയുടെയും നിയുക്തമന്ത്രിമാരും വയലാര്‍ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. വ്യാഴാഴ്ച രാവിലെ ഒന്‍പതിനാണ് ഇവർ രക്തസാക്ഷിമണ്ഡപത്തിലെത്തിയത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.