കൊച്ചി: സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് കോവിഡ് പ്രാട്ടോക്കോൾ പാലിച്ച് നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. അതിഥികളുടെ എണ്ണം പരമാവധി കുറയ്ക്കണം. തമിഴ്നാട് , പശ്ചിമ ബംഗാൾ പോലുള്ള സം സ്ഥാനങ്ങൾ ആളുകളെ കുറച്ചാണ് ചടങ്ങ് നടത്തിയത്. അത് മാതൃകയാക്കാനും കോടതി ഉത്തരവിട്ടു. 500 പേരെ പങ്കെടുപ്പിക്കാമെന്ന ഉത്തരവിൽ കോടതി ഇടപെട്ടില്ല. കോവിഡ് വ്യാപനം രുക്ഷമായി തുടരുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ അതോറ്റിയും മറ്റധികൃതരും ഉത്തരവ് പ്രകാരം ചടങ്ങ് നടത്തണമോ എന്ന് പരിശോധിക്കണം.
പാർടി നേതാക്കളേയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തവരേയും പങ്കെടുപ്പിക്കണമോ എന്നത് ആലോചിക്കണമെന്നും കോടതി നിർദേശിച്ചു. മന്ത്രിമാരുടെ ഭാര്യമാർക്ക് ചടങ്ങിൽ പങ്കെടുക്കാം. എംഎല്‍എമാരുടെ പങ്കാളിത്തം അതത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തീരുമാനിക്കാം. എന്നാല്‍ എംഎല്‍എമാരുടെ ഭാര്യമാര്‍ പങ്കെടുക്കേണ്ടതില്ലെന്നും കോടതി.
മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം എത്ര പേര് പങ്കെടുക്കുമെന്ന് തീരുമാനിക്കാന്‍ ചീഫ് സെക്രട്ടറിയെ കോടതിയെ ചുമതലപ്പെടുത്തി. സത്യപ്രതിജ്ഞാ ചടങ്ങ് പരിമിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് തൃശൂരിലെ ആരോഗ്യപ്രവര്‍ത്തകരുടെ സംഘടനയായ സമർപ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് എസ് മണികുമാറും ജസ്റ്റീസ് ഷാജി പി. ചാലിയും അടങ്ങുന്ന ബഞ്ചിന് റ ഉത്തരവ്.
ഒഴിവാക്കാനാകാത്തവരെ മാത്രമേ പങ്കെടിപ്പിക്കാനാവൂ എന്ന് വാദത്തിനിടെ തന്നെ കോടതി വ്യക്തമാക്കിയിരുന്നു. പരമാവധി 350 പേരേ എത്തുകയുള്ളൂവെന്ന് സർക്കാർ അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം. ട്രിപ്പിൾ ലോക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിക്കുന്നതിൽ കോടതി എതിർപ്പ് വ്യക്തമാക്കി. മാർഗനിർ ദേശങ്ങൾ കർശനമായിപാലിക്കണമെന്ന് ഹർജി ഭാഗം ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് ചടങ്ങിൽ പരമാവധി എത്ര പേർ പങ്കെടുക്കുമെന്ന് അറിയിക്കാൻ കോടതി സർക്കാരിനോട് നിർദേശിക്കുകയായിരുന്നു.
500 പേർ പങ്കെടുക്കില്ലന്നും പലരും എത്തില്ലെന്ന് അറിയിച്ചിട്ടുണ്ടന്നും സർക്കാർ വ്യക്തമാക്കി. ഗവർണറും വിശിഷ്ട വ്യക്തികളും ഉദ്യോഗസ്ഥരും പൊലീസും മാധ്യമപ്രവർത്തകരും അടക്കമാണ് 500 പേരെ പങ്കെടുപ്പിക്കാൻ ലക്ഷ്യമിട്ടതെന്നും കർശന നിബന്ധനകളുണ്ടന്നും സർക്കാർ വ്യക്തമാക്കി.
കോവിഡ് രണ്ടാം വ്യാപനം ശക്തമായ സാഹചര്യത്തില്‍ തിരുവനന്തപുരം അടക്കം നാലു ജില്ലകളില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച് ഉത്തരവിറക്കിയ സര്‍ക്കാര്‍ തന്നെ ഉത്തരവ് ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. പകര്‍ച്ചവ്യാധി വിരുദ്ധ നിയമത്തിന്റെയും ദുരന്തനിവാരണ നിയമത്തിന്റെയും ലംഘനമാണ് സര്‍ക്കാര്‍ നടപടിയെന്നും ഹർജിയിൽ പറയുന്നു.
Read Also: സത്യപ്രതിജ്ഞ മാമാങ്കത്തില്‍ യുഡിഎഫ് പങ്കെടുക്കില്ല
നാളെ വൈകിട്ട് 3:30ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 500 ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുന്നിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.