scorecardresearch

'ചിത്ര രാമഭക്ത, ശ്രീരാമനെ ആർഎസ്എസിന്‍റെ വകയായി കാണേണ്ട'; പിന്തുണച്ച് ശ്രീകുമാരൻ തമ്പി

"ശ്രീരാമനെ ആര്‍എസ്എസിന്‍റെ വകയായി കാണേണ്ടതില്ല. അദ്ദേഹം ഭാരതത്തിലെ എല്ലാവരുടേയുമാണ്. രാമനെ ആരാധിക്കുന്നയാളാണ് ചിത്ര. രാമനാമം ജപിക്കണമെന്നും വിളക്ക് കൊളുത്തണമെന്നും പറഞ്ഞതിന് ഇത്ര എതിര്‍പ്പ് പ്രകടിപ്പിക്കേണ്ട കാര്യമെന്താണ്," ശ്രീകുമാരൻ തമ്പി ചോദിച്ചു.

"ശ്രീരാമനെ ആര്‍എസ്എസിന്‍റെ വകയായി കാണേണ്ടതില്ല. അദ്ദേഹം ഭാരതത്തിലെ എല്ലാവരുടേയുമാണ്. രാമനെ ആരാധിക്കുന്നയാളാണ് ചിത്ര. രാമനാമം ജപിക്കണമെന്നും വിളക്ക് കൊളുത്തണമെന്നും പറഞ്ഞതിന് ഇത്ര എതിര്‍പ്പ് പ്രകടിപ്പിക്കേണ്ട കാര്യമെന്താണ്," ശ്രീകുമാരൻ തമ്പി ചോദിച്ചു.

author-image
WebDesk
New Update
K S Chithra | Sreekumaran Thambi

ഫൊട്ടോ: ഫേസ്ബുക്ക്/ കെ എസ് ചിത്ര, ശ്രീകുമാരൻ തമ്പി

തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ രാമമന്ത്രം ജപിക്കണമെന്നും വീടുകളിൽ വിളക്ക് തെളിയിക്കണമെന്ന കെ എസ് ചിത്രയുടെ ആഹ്വാനത്തെ തുടര്‍ന്നുള്ള വിവാദത്തില്‍ പ്രതികരിച്ച് സംഗീത സംവിധായകൻ ശ്രീകുമാരൻ തമ്പി. വിളക്ക് കൊളുത്തണമെന്ന് പറഞ്ഞതിന് എന്തിനാണ് ഇത്രയും എതിര്‍പ്പെന്നും, എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ചീത്ത വിളിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.

Advertisment

"ശ്രീരാമനെ ആര്‍എസ്എസിന്‍റെ വകയായി കാണേണ്ടതില്ല. ശ്രീരാമന്‍ ഭാരതത്തിലെ എല്ലാവരുടേയുമാണ്. എം ടി വാസുദേവന്‍ നായര്‍ മലയാളത്തിന്‍റെ തലമുതിര്‍ന്ന എഴുത്തുകാരനാണ്. അദ്ദേഹം അദ്ദേഹത്തിന്‍റെ അഭിപ്രായം പറഞ്ഞു. പലരും അഭിപ്രായത്തെ എതിര്‍ത്തും അനുകൂലിച്ചും പറഞ്ഞു. എന്നാല്‍, ആരും എം ടിയെ ചീത്ത പറഞ്ഞില്ല. എന്നാല്‍, ചിത്ര അഭിപ്രായം പറയുന്നതിന് ചീത്ത വിളിക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ല. ആര്‍ക്കും സ്വന്തം അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. ഞാന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് എതിരായി സംസാരിക്കുന്നവരെ എല്ലാം ചീത്ത വിളിക്കണമെന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. സ്വന്തം അഭിപ്രായം പറയാനുള്ള മൗലികാവകാശം ഓരോ പൗരനും ഉണ്ട്,"

"ശ്രീരാമനെ ആരാധിക്കുന്നയാളാണ് ചിത്ര. ഞാന്‍ എന്‍റെ കുട്ടിക്കാലത്ത് സന്ധ്യയ്ക്ക് 'രാമ രാമ പാഹിമാം, രാമപാദം ചേരണേ മുകുന്ദ രാമ പാഹിമാം' എന്ന് പാടിയിട്ടുണ്ട്. അത് സംസ്കാരത്തില്‍ ഉള്‍പ്പെട്ട കാര്യമാണ്. അതുകൊണ്ട് രാമനാമം ജപിക്കണമെന്നും വിളക്ക് കൊളുത്തണമെന്നും പറഞ്ഞതിന് ഇത്ര എതിര്‍പ്പ് പ്രകടിപ്പിക്കേണ്ട കാര്യം എന്താണ്? ബിജെപിയുടേയോ ആര്‍എസ്എസിന്‍റേയോ വകയായി ശ്രീരാമനെ കാണുന്നത് കൊണ്ടാണ് ഈ കുഴപ്പം,"

"ശ്രീരാമന്‍ ഭാരതത്തിലെ എല്ലാവരുടേയുമാണ്. വാത്മീകിയുടെ രാമായണത്തിലെ നായകനാണ് ശ്രീരാമന്‍. അങ്ങനെയുള്ള നായകനാണ് ശ്രീകൃഷ്ണന്‍. അങ്ങനെയുള്ള നായകൻമാരെയാണ് നാം ആരാധിച്ചുവന്നിരുന്നത്. അങ്ങനെ ഒരു അഭിപ്രായം പറഞ്ഞ ചിത്രയെ എല്ലാവരും ശകാരിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ യോജിക്കേണ്ടതില്ല. അതിന് ചീത്ത വിളിക്കുന്നത് എന്തിനാണ്? ഒരു പാര്‍ട്ടിയുടെയും വക്താവല്ല ഞാന്‍. രാഷ്ട്രീയ അഭിപ്രായങ്ങളുണ്ടെങ്കിലും വ്യക്തിപരമായി സത്യത്തോടൊപ്പം നില്‍ക്കും. പിണറായി നല്ലത് ചെയ്താല്‍ അതിനെ അനുകൂലിക്കും. മോദി നല്ലത് ചെയ്താല്‍ അതിനെയും അനുകൂലിക്കും. അതിന് സംഘം ചേര്‍ന്ന് ആക്രമിക്കുന്നതിനെ അംഗീകരിക്കാനാകില്ല," ശ്രീകുമാരൻ തമ്പി കൂട്ടിച്ചേർത്തു.

Read More

Advertisment
K S Chithra Ayodhya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: