/indian-express-malayalam/media/media_files/2024/11/03/65JG2oUSdSRL6J9gDiB5.jpg)
എക്സ്‍പ്രസ് ഫൊട്ടോ (ഫയൽ)
തൃശൂർ: കെ റെയിലുമായി ബന്ധപ്പെട്ട തുടർ നടപടികൾക്ക് സന്നദ്ധമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സാങ്കേതിക, പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ പദ്ധതിയുമായി മുന്നോട്ട് പോകാമെന്ന് റെയിൽവേ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. തൃശൂർ റെയില്‍വേ സ്റ്റേഷന്‍ സന്ദർശനത്തിനിടെയാണ് റെയിൽവേ മന്ത്രി ഇക്കാര്യം അറിയിച്ചത്.
സംസ്ഥാന സർക്കാരുമായി സഹകരിച്ച് മുന്നോട്ടു പോകണമെന്നാണ് കേന്ദ്ര നിലപാടെന്നും, നിലവിൽ സമർപ്പിക്കപ്പെട്ട പദ്ധതി രേഖയിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ സർക്കാർ തയ്യാറാകണമെന്നും അശ്വിനി വൈഷ്ണവ് ആവശ്യപ്പെട്ടു. 'ശബരി റെയിലുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ കൈമാറിയുന്നു. പദ്ധതി കേന്ദ്രം യാഥാർത്ഥ്യമാക്കും. സംസ്ഥാന സർക്കാരും ശബരി റെയിൽ പദ്ധതി നടപ്പാക്കുന്നതിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്,' അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തിടെ, കെ റെയിൽ അടക്കമുള്ള പദ്ധതികൾ ചർച്ച ചെയ്യുന്നതിനായി, മുഖ്യമന്ത്രി പിണറായി വിജയൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി റെയിൽ ഭവനിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അങ്കമാലി - എരുമേലി - ശബരി റെയിൽ പാത പദ്ധതി, സിൽവൻ ലൈൻ പദ്ധതിയുടെ അംഗീകാരം, കേരളത്തിലെ റെയിൽ പാതകളുടെ എണ്ണം 3 , 4 വരിയാക്കുന്നത്തിനുള്ള നടപടികൾ ത്വരിതപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തിരുന്നു.
കേരളത്തിന്റെ ആവശ്യങ്ങളിൽ ഉദ്യോഗസ്ഥതല ചർച്ചകൾക്കു ശേഷം അന്തിമ തീരുമാനം എടുക്കുമെന്ന് കേന്ദ്രം ഉറപ്പുനൽകിയതായി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി ഓഗസ്റ്റിൽ നടത്തിയ ചർച്ചയുടെ തുടർച്ചയായാണ് കേന്ദ്ര റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
അതേസമയം, ബെംഗളൂരു മുതൽ ഷോർണൂർ വരെ നാലു വരി പാതയും ഷോർണൂർ മുതൽ എറണാകുളം വരെ മൂന്ന് വരിയും സ്ഥാപിക്കുമെന്ന് റെയിൽവേ മന്ത്രി അറിയിച്ചു. എറണാകുളം മുതൽ കോട്ടയം വഴി തിരുവനന്തപുരത്തേക്ക് 3 ലൈനുകൾ സ്ഥാപിക്കുമെന്നും, റെയിൽവേ മന്ത്രി വ്യക്തമാക്കി.
Read More
- വയനാട്ടിലെ മെഡിക്കൽ കോളേജിന് വേണ്ടി പോരാടും: പ്രിയങ്ക ഗാന്ധി
- സർക്കാർ ജീവനക്കാരുടെ മെഡിസെപ്പ് പദ്ധതി പരിഷ്കരിക്കും
- ശക്തമായ മഴ തുടരും; ആറിടത്ത് യെല്ലോ അലർട്ട്
- അറ്റകുറ്റപണികൾ പൂർത്തിയായി; തേവര-കുണ്ടന്നൂർ പാലം നാളെ തുറക്കും
- ഷൊർണ്ണൂർ അപകടം; പിഴവ് തൊഴിലാളികളുടെ ഭാഗത്തെന്ന് റെയിൽവേ
- ഷൊർണൂരിൽ ട്രെയിൻ തട്ടി 4 മരണം; മരിച്ചത് തമിഴ്നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.